November 30, 2009

DISQUS comments in Blogs



The essence of a blog is not only the rich ideas and content it publishes but on how blog readers react to the blog posts. Hence, all blogs have the commenting feature. Blog comments are sometimes hard to manage and control and most often than not, blog comments are plain and simple boxed of textual comments posted by blog readers.


But thinking about it deeper, how can you possible enliven the appearance, the interaction and all the features of blog comments? Disqus, a new web service believes that blog comments can still be repackaged and presented in nicer and appealing ways.


Disqus provides you with a better way of attracting blog readers to start thread conversations in blog posts. It enables the post to be more interactive and manageable and it presents blog comments in a nicer, web 2.0ish way.

To help you entice your readers to comment on your posts, you can encourage them to use their identity. Every readers and commenters of your blog are given with their own unique profiles. With this profile, you can easily view a reader’s discussion history and clout across all blogs.

As a value-added feature, Disqus allows users to receive and reply to blog posts’ discussion through their email or mobile phone. Honestly, I can’t seem to get what Disqus wants to do with blog comments and why the company would want to have our blogs’ comment hosted on their page. Probably for increase pageviews of their site?

Here are some of the benefits of using Disqus on a blog.

10 Reasons To Replace Default Comment System With DISQUS

1. Post Comment With Twitter, Facebook or OpenID





Most important feature of Disqus is that viewers can post a comment with their Twitter ID, Facebook ID, OpenID or Disqus ID. In any way there is facility for posting comments using traditional way of Name, Email, Website input.



2. Give Maximum Exposure To Commentators


Those who will post a comment on your blog will get maximum exposure in way like their profile with details like recent comments, blog URL etc will be visible on a single click. Other visitors may land to their pages and know about their activities in recent times.

3. Create Community Of Your Blog


Once you will install Disqus on your blog, a community page will get created with URL as yourblogname.disqus.com where people can find post with excerpt from your blog and post comment from there only. Checkout clickonf5.disqus.com or you can also check mashable.disqus.com to know more about community page.

4. Trackback Link Sharing


You can see an option to copy URL for trackbacks for a page in disqus comment section. This may help others to provide trackback to your blog.

5. No Need For CommentLuv Or Like Plug-in


As there is already so much exposure for commentators then you don’t need CommentLuv or any other plugin like that to show off other’s articles.

6. No Need For Spam Filter Plug-in Like Akismet


As Disqus is having internal installation of Akismet thru which they will filter spam posted on your blog. You just need to provide API Key of Your Akismet so that they can use that for filtering spam.

7. Comment Moderation Without Logging To Dashboard


Disqus is accessible from anywhere, you just need to login to discus.com with your disqus ID and then you can select your already listed blog from there. Start moderating comments from there only, you don’t need to login to your Wordpress Dashboard for moderating comments or changing any setting for that.

8. Import Older Comments From Database To Disqus


If you are going to install Disqus on your blog today, then import your older comments as well so that you can also show off those comments in Disqus way. Go to the “Advance Option” available on top and then click on “Import” option to get all your comments from Wordpress database to Disqus.

9. Show Social Media Reactions In Comments


You can show twits about your post and Friendfeed, Digg, Reddit, Flickr, Picasa, YouTube reactions. You can also show Video Comments from Seesmic to give comments section a new dimension.

10. Good Looking Comment Thread


Disqus is having three templates for showing comments and they are Regular, Narrow and Spacious and all of them are really nice. You can have a preview of these templates just above the template option so that you can check which one will suit your need.





Disqus supports various blogging platforms including Blogger, Wordpress, Typepad, Movable Type, Tumblr and Yahoo. It can be used by any kind of blogs as well as newspaper or website. Disqus are hosted on the Disqus server. You can choose export your Disqus and put in to any of your sites or blogs. And don’t worry about search engines not crawling your blog’s comments, because Disqus provides an API which is recognized by search engines. Ok, yes your blog/sites can still be search in search engines.


November 29, 2009

നിരോധിച്ചാല്‍ ഇല്ലാതാകുമോ അശ്ലീലപ്പുസ്തകങ്ങള്‍?

അശ്ലീല പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. തമിഴ്നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതുപോലുള്ള നിയമമാണ് സംസ്ഥാനത്തും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ സംവിധാനം ഇത്തരം പുസ്തകങ്ങളുടെ പ്രചരണം തടയാന്‍ പൂര്‍ണ്ണമായി ഫലപ്രദമാകില്ലെന്ന ആക്ഷേപം ഇപ്പൊഴേ ഉയര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് അശ്ലീല പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കോട്ടയം കൈപ്പുഴ സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍‌സിപ്പല്‍ എം‌ എല്‍ ജോര്‍ജിന്‍റെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്‍. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു ജോര്‍ജ് ഇത്തരം മാസികകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഇരുനൂറ്റിതൊണ്ണൂറ്റിരണ്ടാം വകുപ്പ് ഭേദഗതി ചെയ്താണ് തമിഴ്നാട്ടിലും ഒറീസയിലും ഇത്തരം പുസ്തകങ്ങള്‍ നിരോധിച്ചത്. സമാനമായ ഭേദഗതിയാണ് സംസ്ഥാന സര്‍ക്കാരും ആലോചിക്കുന്നത്. എന്നാല്‍ നിരോധനം നിലനില്‍ക്കെത്തന്നെ ഈ സംസ്ഥാനങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ സജീവമാണെന്നതാണ് സത്യം. കേരളവും മറിച്ചൊരു അനുഭവത്തിലേക്കല്ല നീങ്ങുകയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതാണ്ട് എണ്‍‌പതുകളിലാണ് കേരളത്തിന്‍റെ വായനാസംസ്കാരത്തെ മലീമസപ്പെടുത്തി ഇത്തരം അശ്ലീല പുസ്തകങ്ങളുടെ ഒഴുക്ക് വിപണിയില്‍ ആരംഭിച്ചത്. ‘സ്റ്റണ്ട്’, ‘ഗുരുജി’, ‘ഈഗോ’ എന്നീ പേരുകളില്‍ ഇറങ്ങിയിരുന്ന ഈ പ്രസിദ്ധീകരണങ്ങള്‍ കോളജുകളുടെയും സ്കൂളുകളുടെയും ഗേറ്റുകളില്‍ വില്‍‌ക്കാന്‍ ഏജന്റുമാരും ഉണ്ടായിരുന്നു. പച്ചയ്ക്ക് എഴുതിയിരുന്ന ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ നടപടികള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ മുളച്ചുപൊന്തിയതാണ് ‘ക്രൈം’ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍.

ഇന്നിപ്പോള്‍ അശ്ലീലക്കഥകളും പോര്‍ണോ ചിത്രങ്ങളും അടിച്ചിറക്കി കേരളത്തിലെ യുവതലമുറയുടെ ലൈംഗികാഭിനിവേശം ചൂഷണം ചെയ്യുന്നത് കുറ്റാന്വേഷണ മാസികകളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൈവരിച്ചതിന്‍റെ ഇരട്ടി വളര്‍ച്ചയാണ് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ കൈവരിച്ചിരിക്കുന്നതെന്ന് കാണാം.

ക്രമേണ മുന്‍‌നിര മാധ്യമങ്ങള്‍ പോലും പിന്‍‌വഴിയിലൂടെ ഇത്തരം പ്രസിദ്ധീകരണങ്ങളിലേക്ക് തിരിഞ്ഞു. സാമൂഹ്യമൂല്യമോ നിലവാരമോ ഒന്നും ഇവരുടെ വഴിയടച്ചില്ല. മത്സരം നിറഞ്ഞ അന്തരീക്ഷത്തില്‍ കുറുക്കുവഴിയിലൂടെ ലാഭം നേടാനുള്ള ഉപാധിയായിട്ടാണ് മുന്‍നിര മാധ്യമങ്ങള്‍ ഇതില്‍ സജീവമായത്. കടുത്ത മത്സരം നിലനില്‍ക്കുന്ന അച്ചടിലോകത്ത് നഷ്ടങ്ങളുടെ കണക്കുകള്‍ തുടര്‍ക്കഥയായപ്പോള്‍ അശ്ലീല മാസികകള്‍ കൈവരിക്കുന്ന ലാഭക്കൊയ്ത്തിന്‍റെ കഥകളാണ് ഈ മുന്‍‌നിര മാധ്യമങ്ങളുടെയും മനസുമാറ്റിയത്. ഇന്നും ഈ രംഗത്ത് പിന്‍‌നിരയിലൂടെ സജീവമായി നിലനില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ കേരളത്തിലുണ്ട്.

ലൈംഗികവിദ്യാഭ്യാസ മാസികകള്‍ എന്ന പേരിലാണ് ഇത്തരം പുസ്തകങ്ങള്‍ ലൈസന്‍സ് തരപ്പെടുത്തുന്നത്. എന്നാല്‍ ഈ ആശയം ലൈസന്‍‌സില്‍ മാത്രമൊതുങ്ങി ലൈംഗിക അതിപ്രസരവുമായാണ് ഇത്തരം പുസ്തകങ്ങള്‍ വഴിക്കടകളിലെ തട്ടുകളില്‍ സ്ഥാനം പിടിക്കുന്നത്. ലൈംഗികത നിറഞ്ഞ സെന്‍‌സേഷണല്‍ വിഷയങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടുവരാനും ഓരോ ലക്കത്തിലും ചൂടുള്ള വിഷയങ്ങള്‍ നിറയ്ക്കാനും ഇവര്‍ കാണിച്ച ഉത്സാഹം വിപണിയിലും പ്രതിഫലിച്ചു. മിക്ക മാസികകളും വിപണിയിലിറങ്ങി മണിക്കൂറുകള്‍ക്കകം ചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകങ്ങളായി മാറ്റിയെടുക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

അടക്കി വെച്ചിരിക്കുന്ന ലൈംഗിക തൃഷ്ണയ്ക്ക് ഏറ്റവും വലിയ ഉദാഹരണമായി മലയാളികളെ പലരും ചൂണ്ടിക്കാണിക്കാറുണ്ട്. മുസ്ലീപവര്‍ പോലുള്ള ലൈംഗിക ഔഷധങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ സ്വീകാര്യത ലഭിച്ചതും ഇതുകൊണ്ടുതന്നെയാണ്. ഇതേ ചൂഷണം തന്നെയാണ് അശ്ലീല പുസ്തകങ്ങളുടെ വില്‍‌പനയിലും നടന്നതെന്ന് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ ഒരു നിയമഭേദഗതിക്കുപരി ശക്തമായ ബോധവല്‍‌ക്കരണമാണ് ഇത്തരം പുസ്തകങ്ങളില്‍ നിന്ന് മലയാളിയെ മുക്തമാക്കാനുള്ള ഉചിതമായ നടപടി.

By: ജോണ്‍ കെ ഏലിയാസ്


November 28, 2009

സ്വര്‍ണവും കേരള പെണ്ണുങ്ങളും



സ്വര്‍ണവും കേരള പെണ്ണുങ്ങളും. സ്വര്‍ണത്തിന്റെ വില റോക്കറ്റ് പോലെ കുതിച്ചു കയറുകയാണ് ദിനം പ്രതി. പാവപെട്ട രക്ഷിതാക്കള്‍ മകളുടെ സന്തോഷത്തിനു വേണ്ടി കിടക്കാടം പണയം വെച്ചും വട്ടി പലിശ എടുത്തും കല്യാണം നടത്തി അവസാനം ഒരു മുഴം കയറിലോ കീടനാശിനിയിലോ ജീവിതം അവസ്സനിപ്പികുന്നു. ഉള്ള കിടപ്പാടം വട്ടിപലിശക്കാര്‍ കൊണ്ടുപോകുകയും ചെയ്യും. സ്വര്‍ണത്തിന്റെ വില താമസിയാതെ 15,000 കടക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണം വാങ്ങുന്നതുകൊണ്ട് ആരാണ് എന്താണ് നേടുന്നത്.

ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന് 50 പവന്റെ സ്വര്‍ണ്ണം എടുക്കുമ്പോള്‍ ആറു ലക്ഷം രൂപ ആകുമ്പോള്‍, കല്യാണം കഴിഞ്ഞു പത്തു ദിവസ്സവോ ഒരു മാസ്സം കഴിഞ്ഞോ വാങ്ങിയ കടയില്‍ കൊടുക്കുമ്പോള്‍ അവര്‍ തരുന്നത് അഞ്ചു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രവാന്. അതായത് കടക്കാരന് കിട്ടിയത് 50, 000 രൂപ. ഈ ആറു ലെക്ഷം രൂപ സ്വര്‍ണ്ണം വാങ്ങുന്നതിന് പകരം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ കുറഞ്ഞത് ആറായിരം രൂപ പലിശ കിട്ടിയേനെ. അതായതു 56,000 രൂപ ലാഭം. സ്വര്‍ണകടകള്‍ തടിച്ചു കൊഴുക്കുന്നു. ഒരു കട തുടങ്ങുന്നവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്‍പതു കടകള്‍ തുടങ്ങുന്നു. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഒരു മിഥ്യ ധാരണയുണ്ട് അവര്‍ സ്വര്‍ണ്ണം ഇടുമ്പോള്‍ കൂടുതല്‍ സുന്ദരി ആകുവെന്നു. അത് വെറും തോനല്‍ മാത്രവാന്.

കല്യാണം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാര്‍ പറയുക, സ്വര്‍ണത്തിന് പകരം ആ ബപണം ബാങ്കില്‍ ഇട്ടാല്‍ മതിയെന്ന്. മാസ്സം ചെല്ലുതോറും അത് കൂടി കൂടി വരും, കള്ളന്മാരെയും പേടിക്കണ്ട.
സമുദായ നേതാന്ക്കന്മാര്‍ എന്തിനും ഏതിനും ജാതി പറയും. അത് അവരുടെ നിലനില്‍പ്പിന്റെ പ്രസ്നാവാന്. പക്ഷെ പാവപെട്ടവെന്റെ കാര്യത്തില്‍ മുഖം തിരിക്കും. അവര്‍ക്ക് ഈ കാര്യത്തില്‍ ചെയ്യാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ ചെയ്യില്ല. തന്റെ സമുദായത്തിലെ കല്യാണത്തിന് സ്ത്രീധനവായി അഞ്ചു പവനില്‍ കൂടുതല്‍ കൊടുക്കരുത്‌ എന്ന് സര്കുലര്‍ ഇറക്കാന്‍ ഇവര്‍ക്ക് കഴിയും. ഇതിനെ കുറിച്ച് വെള്ളാപ്പള്ളി: കേരളത്തിലും കര്‍ണാടകത്തിലും ആയി എനിക്ക് എട്ടു സ്വര്‍ണ്ണ കടകള്‍ ഉണ്ട്. കല്യാണത്തിന് അഞ്ചു പവനില്‍ കൂടുതല്‍ കൊടുക്കരുത്‌ എന്ന് ഞാന്‍ പറഞ്ഞാല്‍ എങ്ങനെ കച്ചവടം നടുക്കും?. മൈക്രോ ഫിനാന്‍സ് വഴി ഞാന്‍ ഈഴവ സമുദായത്തിലെ പാവപെട്ടവര്‍ക്ക് പണം കുറഞ്ഞ നിരക്കില്‍ കൊടുക്കുന്നുണ്ടല്ലോ. അത് വാങ്ങി അവര്‍ സ്വര്‍ണ്ണം വാങ്ങെട്ടെ. അല്ലാതെ ഈ പാവപെട്ട എന്റെ എട്ടു സ്വര്‍ണ്ണ കട എന്തിനാ അനിയ പൂട്ടികുന്നത്.

നാരായണ പണിക്കര്‍: NSS ന്റെ ബോര്‍ഡ്‌ മെമ്പര്‍ മാര്‍ പലരും സ്വര്‍ണ്ണ കട നടത്തുന്നവര്‍ ആണ്. എന്നെ എതിരില്ലാതെ തിരെഞ്ഞുടുക്കന്നതും അവര്‍ ആണ്. അപ്പോള്‍ ഞാന്‍ അഞ്ചു പവനില്‍ കൂടുതല്‍ സ്ത്രീധനം കൊടുക്കരുത്‌ എന്ന് എങ്ങനെയാണ് സര്കുലര്‍ ഇറക്കുന്നത്‌. സ്ത്രീധനം കൊടുക്കാന്‍ നിവര്തിയില്ലാത്ത വീടിലെ പെണ്‍കുട്ടികളോട് ആരുടെ കൂടെ എങ്കിലും ഒളിച്ചോടാന്‍ പറ. അപ്പോള്‍ തീര്നില്ലേ കാര്യം. അല്ലാതെ സ്വര്‍ണ്ണ കടക്കാരന്റെ കഞ്ഞിയില്‍ മണ്ണ് വാരി ഇടാന്‍ ഞാന്‍ ഇല്ല.

സ്ത്രീധനം കൊടുക്കുന്നത് ഹറാമ് എന്നല്ലേ മുസ്ലിയാരെ പരിശുദ്ധ ഖുറാനില്‍ ‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്ക്ക് ഒരു തീരുമാനം എടുത്തുകൂടെ? . അതുപോലെ പുരുഷന്‍ കല്യാണ സമയത്ത് സ്ത്രീ ക്ക് അല്ലെ കൊടുക്കണ്ടത് എന്ന് പരിശുദ്ധ ഖുറാനില്‍ പറഞ്ഞിട്ടുള്ളത്. സ്ത്രീക്ക് കൊടുത്തില്ലെങ്കിലും വേണ്ടില്ല നിക്കാഹ് സമയത്ത് അഞ്ചു പവനില്‍ കൂടുതല്‍ ആകരുത് എന്ന് പറഞ്ഞുകൂടെ? മുസ്ലിയാര്‍: ഖുറാനില്‍ അങ്ങനെ ഒരുപാട് നല്ല കാര്യങ്ങള്‍ മാനവ രാശിയുടെ നല്ലതിന് വേണ്ടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ മഹല്ല് കമ്മറ്റിയുടെ തീരുമാനം കുറഞ്ഞത് നാല് കെട്ടാം എന്നുള്ളത് മാത്രം കര്‍ശനവായി നടപ്പാക്കിയാല്‍ മതിയെന്നാണ്. ബാക്ക്യുള്ള കാര്യത്തില്‍ ഞമ്മള്‍ എന്തിനാ മോനെ തലയിടുന്നത്. സ്വര്‍ണ്ണ കട നടത്തി പത്തു പൈസ ഉണ്ടാക്കുന്നവെന്റെ കഞ്ഞിയില്‍ എന്തിനാ വെറുതെ മണ്ണ് വാരി ഇടുന്നത്‌. ഓന്‍ ജീവിച്ചു പൊക്കോട്ടെ. പണിക്കരു ചേട്ടന്‍ പറഞ്ഞ മാതിരി പാവപെട്ട പെണ്‍കുട്ടികള്‍ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോട്ടെ. ഈ കാര്യത്തില്‍ മാത്രം ഞങ്ങള്‍ സമുദായ നേതാക്കന്‍ മാര്‍ ഒറ്റ കെട്ട. മോന്‍ പോകാന്‍ നോക്ക്. ഹിമാറ്.

അച്ചോ, ഈ കല്യാണ സമയത്ത് ഈ സ്വര്‍ണ്ണം വാരി കോരി ഇടുന്നത്‌ ഒന്ന് നിര്തലാകി കൂടെ?. അഞ്ചു പവനില്‍ കൂടുതല്‍ ഇടാന്‍ പാടില്ല എന്ന് ഒരു ഇടയ ലേഖനം ഇറക്കി പാവപെട്ട വീട്ടുകാരെ ഒന്ന് രെക്ഷിച്ചുകൂടെ?. അച്ഛന്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടയുള്ളത് നമ്മുടെ സമുദായത്തിന് ആണ്. അവര്‍ നല്ലയൊരു എമോണ്ട് പള്ളിക്ക് തരുകയും ചെയ്യുന്നുണ്ട്. ഇടക്കിടെ ഓരോ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്. ആ അവരുടെ കട ഞാന്‍ അടപ്പിക്കണം ഇല്ലെ?. പിശാജെ, ദൂരെ പോ. നിന്നെ ഇനി ഈ പള്ളി പരിസ്സരത് കണ്ടാല്‍ തട്ടാന്‍ ഞാന്‍ ഇടയലേഖനം ഇറക്കും. പാവപെട്ട വീട്ടിലെ സ്ത്രീധനം കൊടുക്കാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാ, മറ്റൊരു സമുദായത്തിലും ഇല്ലാത്ത ഈ കന്യാസ്ത്രീ മഠം എന്ന ഒന്ന് കോടികള്‍ മുടക്കി പണിഞ്ഞു ഇട്ടിരിക്കുന്നത്. അതുകൊണ്ട് കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ പറ. അവര്‍ക്ക് ഒരു ഉപഹാരവും ആകും മടത്തിലെ അച്ഛനമാര്‍ക്കു ഒരു പലഹാരവും ആകും. കര്‍ത്താവെ, കോട്ടൂര്‍ അച്ഛനോട് പൊരുതാലുമ് ഈ വന്നവനോട്‌ പൊറുക്കല്ലേ.
സുഹൃതക്കളെ, ഈ സമുദായ നേതാക്കന്മാര്‍ എന്ന, ജനങ്ങളെ ഊറ്റികുടിച്ചു വളരുന്ന ഇവരില്‍ നിന്നും നമ്മള്‍ നല്ലത് ഒന്നും നോക്കണ്ട. നിങ്ങള്‍ ചെയ്യണ്ടത്, കോളേജില്‍ ആണെങ്കില്‍ ഒരു ഒരു സ്വര്‍ണ രഹിത ക്യാമ്പസ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുക. വളര്‍ന്നു വരുന്ന തലമുറയെങ്കിലും സ്വര്‍ണ്ണ ഉപയോഗത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കട്ടെ.

By: Rajesh


November 25, 2009

മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക

മറ്റൊരാളെ ഹാനികരമായി ബാധിക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നത് മാത്രമല്ല, അത് പ്രചരിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍പ്പെടുന്നുവെന്ന കാര്യം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വിഷമിപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ടു യുവാക്കളെ പിടികൂടിയതോടെ സംസ്ഥാനത്തെ സൈബര്‍ പോലീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.



ഇന്ത്യ ഐ.ടി ആക്ട് (2000) ആണ് രാജ്യത്തെ സൈബര്‍ നിയമങ്ങളുടെ അടിസ്ഥാനപ്രമാണം. ഈ നിയമത്തില്‍ 2008 ഡിസംബര്‍ 23ന് ചില ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. ആക്ടിലെ കരിനിയമങ്ങളാണ് ഇത് പ്രാബല്യത്തില്‍ വരുന്നതിന് കാലതാമസമുണ്ടാക്കിയത്.

ഇ-മെയില്‍ ഫോര്‍വേഡുകള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഈ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരുന്നു. ഐ.ടി. ആക്ടിലെ (ഭേദഗതി) 66-ാം സെക്ഷന്റെ വ്യാഖ്യാനത്തിലാണ് ഫോര്‍വേഡുകള്‍ പെടുന്നത്. നേരത്തേ, കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റമെന്ന കുറ്റവും അതിനുള്ള ശിക്ഷയും നിര്‍വചിക്കുന്ന ഈ സെക്ഷനില്‍ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് ഉപവകുപ്പുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. '...കമ്പ്യൂട്ടറോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് മറ്റൊരു വ്യക്തിക്ക് ഹാനികരമോ, വെറുപ്പുളവാക്കുന്നതോ, അപകടമുണ്ടാക്കുന്നതോ, അപമാനമുണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതും...' കുറ്റകരമാണെന്നാണ് 66-എ ഉപവകുപ്പ് പറയുന്നത്. ഈ നിയമമനുസരിച്ചാണ്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ, നാമറിയാതെ ഫോര്‍വേഡ് ചെയ്യുന്ന ആപല്‍ക്കരമായ സന്ദേശങ്ങള്‍ നമുക്ക് തന്നെ വിനയായി വരുന്നത്. മൂന്നുവര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. 66-ബി ഉപവകുപ്പിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.

'...ഒരു കമ്പ്യൂട്ടറില്‍ നിന്ന് സത്യസന്ധമായി ലഭിക്കാത്ത, അല്ലെങ്കില്‍, കവര്‍ന്നെടുക്കുന്ന, വിവരങ്ങള്‍ ഉപയോഗിക്കുന്നത്...' മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കത്തക്കവിധമുള്ള കുറ്റമാണെന്നാണ് 66-ബി ഉപവകുപ്പ് പറയുന്നത്.

69-ാം സെക്ഷനില്‍ കൂട്ടിച്ചേര്‍ത്ത ഉപവകുപ്പുകളനുസരിച്ച്, നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പോലീസുകാര്‍ക്കോ, സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ സ്വകാര്യ ഇ-മെയിലോ എസ്.എം.എസ്സോ, മറ്റ് കമ്പ്യൂട്ടര്‍ വിഭവങ്ങളോ മജിസ്‌ട്രേട്ടിന്റെ അനുവാദം കൂടാതെ തന്നെ പരിശോധിക്കാവുന്നതും തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതുമാണ്.

ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്തിയില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ ഒന്നാംപ്രതിയാകുന്ന വ്യവസ്ഥയും ഐ.ടി. നിയമത്തിലുണ്ട്.

Courtesy: Mathrubhumi

Image Courtesy: Shyjesh. P.K

November 24, 2009

BMI - 'ബോഡി മാസ്സ് ഇന്‍ഡക്സ്‌'

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏവരേയും അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. തീരെ മെലിഞ്ഞിരുന്ന കാലത്ത് തടി വെക്കാന്‍ കൊതിച്ചവര്‍ ഇപ്പൊ തടി കുറയ്ക്കാനുള്ള തത്രപ്പാടിലാണ്. ഇവിടെ വില്ലനാകുന്നത് മറ്റാരുമല്ല തടിയുടെ ഉറ്റ ബന്ധുവായ കൊളസ്ട്രോള്‍ തന്നെ.

നിങ്ങളുടെ വണ്ണം അമിതമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും?




BMI എന്ന മൂന്നു അക്ഷരം ഇതിനു സഹായിക്കുന്നു. 'ബോഡി മാസ്സ് ഇന്‍ഡക്സ്‌' എന്നാല്‍
നിങ്ങളുടെ ഭാരത്തിനും പൊക്കത്തിനും അനുസരിച്ചുള്ള ശരീരത്തിലെ കൊഴുപ്പിന്റെ അളവാണ്.


ഇതു സ്വയം കണ്ടെത്താനാവും. ആദ്യം നിങ്ങളുടെ BMI കണ്ടെത്തുക.

BMI = ഭാരം (kg)
———————————
പൊക്കം x പൊക്കം (m)


ഉദാഹരണത്തിന് പൊക്കം 1.70 മീറ്ററും ഭാരം 60 കിലോയും ആണെന്നിരിക്കട്ടെ. നിങ്ങളുടെ BMI എന്നത് ( 60 / (1.7 x 1.7) ) 20.8 ആയിരിക്കും.

നിങ്ങളുടെ BMI 18.5ല്‍ താഴെ ആണെങ്കില്‍ ഭാരക്കുറവ്, 18.5 മുതല്‍ 24.9 വരെ സ്വാഭാവിക ഭാരം , 25 മുതല്‍ 29.9 വരെ അമിതവണ്ണം, 30ല്‍ കൂടുതല്‍ പൊണ്ണത്തടി എന്നിങ്ങനെ കണക്കാക്കാം.





ഭാരം കുറക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന പലതരം മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെങ്കിലും അവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. 'അത്താഴം മുടങ്ങിയാല്‍ അരത്തൂക്കം കുറയും' എന്ന പഴമൊഴി അനുസ്മരിച്ചു രാത്രിയില്‍ ലഘുഭക്ഷണം ശീലമാക്കുക. ഉറക്കം കൂടുതലോ കുറവോ ആകാതെ സന്തുലനമാക്കുന്നതും തടി കുറക്കാന്‍ സഹായിക്കുന്നു. കൃത്യമായ വ്യായാമം കൊണ്ടും, ആല്‍ക്കഹോളിന്റെ ഉപയോഗം കുറച്ചും, കൃത്യമായ ഇടവേളകളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചു കൊണ്ടും സാവധാനം അമിത വണ്ണത്തെ നേരിടുന്നതാണ് ഉത്തമം.

പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി ശരീരത്തിന്റെ താളം തെറ്റിക്കുന്ന ഒരു പിടി രോഗങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് അമിത വണ്ണം എന്നത് മറക്കാതിരിക്കുക. ആരോഗ്യമുള്ള ഒരു ശരീരത്തിന് ഉടമകയാവാന്‍ ഇന്ന് തന്നെ തയാറെടുപ്പ് തുടങ്ങിക്കോളൂ.

Thanks: Innuz

November 23, 2009

സുന്ദരികളും സുന്ദരന്മാരും

ഈ കഥ നടക്കുന്നത് ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങ്ളില്‍ ആണ്.
ഈ കഥയിലെ(കഥ ആണോ?) കഥപാത്രങ്ങളും സംഭവങ്ങളും തികച്ചും യഥാറ്ത്ഥം ആണ്.

2 സുന്ദരന്മാറ് ഗച്ചിബൌലി നിന്നും English സിനിമകളെ അനുസ്മരിപ്പിക്കുന്നവിധം busil ചാടിക്കയറുന്നിടത്താണു നമ്മുടെ കഥ ആരംഭിക്കുന്നത്.നമുക്ക് തല്ക്കാലം നായകന്മാരെ X എന്നും Y എന്നും വിളിക്കാം.

കാമറ X ഇന്ടെ മുഖത്തേക്ക് ZOOM ചെയ്യുന്നു.X Y ഇനെ നോക്കി ഒരു ദീറ്ഘനിശ്വാസം എടുക്കുന്നതിനിടയില് ആണ് ഒരു പെണ്കുട്ടിയുടെ മലയാളത്തിലുള്ള സംസാരം കേട്ടത്.സാധാരണ പോലെ തന്നെ X ആ കിളിനാദത്തിന്ടെ സ്രോതസ്സ് ഒന്നു കണ്ടു കുളിരുകോരാന് ശ്രമിച്ചു . പക്ഷെ ബസ്സിലെ മുടിഞ്ഞ തിരക്കിനെ നല്ല പച്ചതെറി പരഞ്ഞുകൊണ്ട് ഏന്തി വലിഞ്ഞ് നൊക്കിയപ്പോള് ഒരു വിധത്തില് 2 പെണ്കൊടികളെ കാണാന് സാധിച്ചു.

അടുത്ത സീനില് X Yയെ കാര്യഗൌരവം മനസ്സിലാക്കി കൊടുക്കന്നതാണു പ്രേക്ഷകറ്ക്ക് കാണാന് സാധിക്കുന്നത്.ഉടനെ തന്നെ ഒരു ഭഗീരധപ്രയത്നത്തിലൂടെ X ഉം Yഉം ബസ്സിന്ടെ ഫ്രണ്ടില് ആ പെന്പിള്ളേരുടെ സീറ്റിനരികില് എത്തി.ഇനി അടുത്ത ദൌത്യം തങ്ങളും മലയാളികള് ആണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ്.ഈ കലാപരിപാടിയില് മുന്പരിചയം ഉള്ള നമ്മുടെ സുന്ദരന്മാറ് 150 ഡെസിബലില് മലയാളത്തില് സംസാരിക്കാന് തുടങ്ങി.ഇതിനിടയില് അവറ് വായ്നോട്ടം എന്ന കലാപരിപാടി ഭംഗി ആയി തുടരാനും മറന്നില്ല.

ഇതിനിടയില് കണ്ടക്ടറ് എത്തിയപ്പോഴാണ് ബസ്സ് കോട്ടി പോവില്ല എന്നറിയുന്നത്.എന്തിനും പോംവഴി കണ്ടെത്താണ് മിടുക്കനായ Y മേദിപട്ടണം ഇറങ്ങി മാറിക്കയറാം എന്നു തീരുമാനിക്കുന്നു.ഇതിനിടയില് 65 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള് ബസ്സില് കയറി X ഇന്ടെ കാഴ്ച(2 സുന്ദരികളെ focus ചെയ്താണു നമ്മുടെ X ഇന്ടെ നില്പ്)മറച്ചു കൊണ്ടു തിരക്കിനിടയില് സ്ഥാനം പിടിക്കുന്നു.

ഉടനെ X ഇന്ടെ കമന്ട് " ഈ തന്തയ്ക്ക് വന്നു നില്ക്കാന് കണ്ട സ്ഥലം". പിന്നെയും നമ്മുടെ നായകന്മാറ് പഴയ പണി തുടരുന്നതിനിടയില് നമ്മുടെ മദ്ധ്യവയസ്ക്കന് അല്പം വശത്തേക്ക് നിന്നു.X ഉറക്കെ ഈശ്വരനൊരു നന്ദിയൊക്കെ പറഞ്ഞു കളഞ്ഞു.

തങ്ങളുടെ ബസ്സിനെ overtake ചെയ്ത് കടന്നു പോയ ബസ്സിനെ നോക്കി Y അലറി "ഡാ അത് കോട്ടിക്കായിരുന്നു". ഉടനെ അതേ പഴയ മദ്ധ്യവയസ്ക്കന് പറഞ്ഞു:"മേദിപട്ടണത്ത് നിന്നും കോട്ടിക്ക് ബസ്സ് കിട്ടും".ചമ്മി നാശമായ മുഖവുമായി X ഉം Y ഉം ഒരക്ഷരം പോലും ഉരിയാടാനാവതെ ഒരു വിധം മേദിപട്ടണം എത്തിപെട്ടെന്നു പറഞ്ഞാല് മതിയല്ലൊ.

By: മലയാളി 4 'u'


November 22, 2009

ഒരു മദ്യപന്‍ ജനിക്കുന്നു

''വെള്ളിയാഴ്‌ച വൈകിട്ട്‌ വീട്ടിലേക്ക്‌ വരണം. മറന്നു പോകല്ലേ'' അയല്‍ക്കാരന്‍ കൃഷേ്‌ണട്ടന്റെ സ്‌നേഹപൂര്‍വമുള്ള ക്ഷണം.
''കല്യാണം ഞായറാഴ്‌ചയല്ലേ?''
''ഞായറാഴ്‌ച കല്യാണം. ശനി പാര്‍ട്ടി, വെള്ളി മുത്തപ്പന്‍.''
''മുത്തപ്പനോ'' അങ്ങനെയും ഒരാഘോഷമുണ്ടോ എന്ന്‌ ചോദിക്കണമെന്ന്‌ കരുതിയതാണ്‌. ആ ചോദ്യം പന്തിയല്ലെന്ന്‌ മനസ്സ്‌ വിലക്കിയതുകൊണ്ട്‌ അതിന്‌ തുനിഞ്ഞില്ല.
ഒന്നര ദശാബ്ദത്തിലേറെ ഗള്‍ഫില്‍ ജോലിനോക്കി. ഈയിടെ നാട്ടില്‍ തിരിച്ചെത്തിയ അജയന്‌ പലതിലും പുതുമ തോന്നിത്തുടങ്ങിയിരിക്കുന്നു.
നാട്‌ മാറുന്നു, നാട്ടുകാരും. ഗ്രാമങ്ങള്‍ ചെറുനഗരങ്ങളായി മാറിക്കഴിഞ്ഞു. ഒരൊറ്റ ഓലവീടും ഗ്രാമത്തിലില്ല. ഓടിട്ടവ തന്നെ ചരുക്കം. എല്ലാം കോണ്‍ക്രീറ്റ്‌ മന്ദിരങ്ങളായി മാറിക്കഴിഞ്ഞു.
-മനുഷ്യരോ?

മനുഷ്യരിലും പ്രകടമായ മാറ്റങ്ങള്‍ എന്നേ തുടങ്ങിക്കഴിഞ്ഞെന്ന്‌ പഴയ കൂട്ടുകാരന്‍ സജീവനാണ്‌ ഓര്‍മപ്പെടുത്തിയത്‌.
പണ്ട്‌ സ്‌നേഹമുണ്ടായിരുന്നു. മനുഷ്യത്വവും. എല്ലാം മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നു. ധനം നേടാനുള്ള വ്യഗ്രതയില്‍ ബന്ധങ്ങള്‍ നിരര്‍ഥകമാകുന്നു. വിവാഹം കച്ചവടവും വിദ്യാലയങ്ങള്‍ കച്ചവടകേന്ദ്രവുമാകുന്നു. മാറ്റങ്ങളുടെ ഭ്രമണപഥത്തില്‍ പാവം മനുഷ്യന്‍ പെട്ടുപോവുകയാണ്‌.
മുത്തപ്പനെക്കുറിച്ചുള്ള ഏകദേശവിവരവും സജീവനില്‍ നിന്ന്‌ കിട്ടി. മുത്തപ്പന്‍ ദൈവത്തിനുള്ള നേര്‍ച്ചതന്നെയാണ്‌ ചടങ്ങ്‌. മദ്യം ഇഷ്‌ടനിവേദ്യം. മുത്തപ്പനുണ്ടെങ്കിലേ എന്തു പരിപാടിക്കും ആളെക്കിട്ടൂ. ഈശ്വരാ ഇവരോട്‌ നന്ദി കാട്ടണേ. രാത്രി ഇരുട്ടിയാണ്‌ കൃഷേ്‌ണട്ടന്റെ വീട്ടിലെത്തിയത്‌. ചുറ്റുവട്ടത്തുള്ളവരെയും ബന്ധുക്കളെയും ക്ഷണിച്ചിട്ടുണ്ട്‌.

അജയന്‍ പലരോടും പരിചയം പുതുക്കി. ഉമ്മറത്തെ ചടങ്ങുകളിലായി അജയന്റെ ശ്രദ്ധ. നിലത്ത്‌ ചമ്രംപടിഞ്ഞിരുന്ന്‌ കര്‍മങ്ങള്‍ നടത്തുന്ന ചെറുപ്പക്കാരന്‍. പഴയ മന്ത്രവാദി ചാത്തുട്ടിയുടെ മകന്‍ ഉദയനാണ്‌. മുന്നിലായി തെളിഞ്ഞു കത്തുന്ന നിലവിളക്കുകള്‍. ഭസ്‌മം വരച്ച പലകമേല്‍ വെറ്റിലയും പാക്കും, മുത്തപ്പന്‌ നിവേദിച്ച പുഴുങ്ങിയ കടലമണികള്‍, തേങ്ങാപ്പൂള്‍, പപ്പടം. സമീപത്തായി രണ്ടു ഗ്ലാസ്സുകളില്‍ നിറച്ചുവെച്ച കള്ളും നാടന്‍ ചാരായവും.
അന്തരീക്ഷത്തില്‍ ചന്ദനത്തിരി ഗന്ധം, അജയന്‍ ഒരു നിമിഷം കണ്ണടച്ചുനിന്നു. എന്റെ പ്രാര്‍ഥന പരിദേവനങ്ങളാണ്‌. മുത്തപ്പാ. ഈ നാടിന്‌ നന്മ വരുത്തണേ; ഇനി പ്രസാദം എല്ലാവര്‍ക്കും കഴിക്കാന്‍ കൊടുക്വാ. ഉദയന്റെ ശബ്ദം കേട്ടപ്പോള്‍ ചടങ്ങുകള്‍ അവസാനിച്ചെന്നു മനസ്സിലായി. പ്രസാദമായി കിട്ടിയ കടലമണികള്‍ കൊറിച്ചുകൊണ്ട്‌ സമീപത്തെ കസേരയിലിരുന്നു.
''വരിന്‍ മാഷേ, ഇങ്ങോട്ട്‌ വരിന്‍.''
കൃഷേ്‌ണട്ടനാണ്‌.
അയാള്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക്‌ അജയന്‍ നടന്നു. രണ്ടു ഗ്ലാസ്സില്‍ ഒഴിച്ചുവെച്ച വിദേശമദ്യം. ആവശ്യക്കാര്‍ക്ക്‌ തരംപോലെ ഒഴിച്ചുകൊടുക്കാന്‍ സഹായികളായ ഒരു പറ്റം യുവാക്കള്‍.
അജയന്‌ കൗതുകം തോന്നി.
കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍വരെ ഒരുമയോടെ, കുശലം പറഞ്ഞ്‌ ഗ്ലാസ്സുകള്‍ കാലിയാക്കുന്നു. വീണ്ടും നിറയ്‌ക്കുന്നു.
രാഷ്ട്രീയമില്ല, ജാതിഭേദമില്ല.
''മാഷ്‌ തുടങ്ങിയില്ലേ.''
''ഞാനിത്‌ ഉപയോഗിക്കാറില്ല കൃഷേ്‌ണട്ടാ.
എനിക്ക്‌ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം മതി.''
''എന്താ മാഷേ ഇത്‌, മുത്തപ്പന്‌ വന്നിട്ട്‌.''
വന്നത്‌ അബദ്ധമായോ?
എങ്ങും പൊട്ടിച്ചിരികള്‍. കൂട്ടംകൂടിയ ഉച്ചത്തിലുള്ള സംസാരം. ഉത്സവമേളം.
''മാഷേ, ഒരൊറ്റ പെഗ്‌.''
തിരിഞ്ഞുനോക്കുമ്പോള്‍ അപരിചിതമുഖം.
''മാഷിന്‌ എന്നെ മനസ്സിലായില്ലേ. മാഷ്‌ എന്നെ പഠിപ്പിച്ചിട്ടുണ്ട്‌. പത്തില്‌ 'വിക്ടറിയ'യില്‍.''
ബിരുദത്തിനുശേഷം ട്യൂട്ടോറിയലുമായി നടന്ന കാലം അജയന്‍ ഓര്‍ത്തുപോയി. നന്ദി.
''ഒന്ന്‌ പിടിപ്പിക്ക്‌ മാഷേ. മുത്തപ്പന്‌ ഇതൊക്കെ രസാ. മുത്തപ്പനില്‍നിന്നാ എന്റെ ഓപ്പണിങ്‌!''
അവന്റെ ആവശ്യം സ്‌നേഹപൂര്‍വം നിരസിച്ചു.
അന്തരീക്ഷം മാറിത്തുടങ്ങുകയാണ്‌. ലഹരി അതിന്റെ ആദ്യഘട്ടം കഴിഞ്ഞിരിക്കുന്നു. ലഹരിയെത്തിയവര്‍ പാടാന്‍ തുടങ്ങി. പാട്ടില്‍നിന്നും ഡാന്‍സിലേക്ക്‌. ഇത്‌ ആഘോഷത്തിന്റെ ദിവസമാണ്‌. പല സംഘങ്ങളായി നൃത്തം തുടരുകയായി. ഒരു കൈയില്‍ നിറച്ച മദ്യഗ്ലാസ്സുമായി ഒറ്റക്കാലില്‍ താളത്തിലാടുകയാണ്‌ ഗ്രാമം. ഞാനെന്റെ ഗ്രാമത്തിന്റെ മാറ്റം ഓര്‍ത്തെടുക്കട്ടെ.
''മാഷേ വരൂ ഇതൊക്കെയല്ലേ ജീവിതം. മരിച്ചുതീരാനുള്ളതല്ലേ നമ്മുടെ ജന്മം, വരൂ...'' ആരോ നിര്‍ബന്ധിച്ച്‌ മദ്യം നിറച്ച ഗ്ലാസ്‌ അജയന്റെ കൈയില്‍ പിടിപ്പിച്ചു.
''കഴിക്ക്‌ മാഷേ മുത്തപ്പനെ പിണക്കാതെ.''
നിറഞ്ഞ ഗ്ലാസ്സിലെ മഞ്ഞദ്രാവകത്തിലേക്ക്‌ അജയന്‍ സൂക്ഷിച്ചുനോക്കി. ഇതാണ്‌ നാടിന്റെ ഗതി നിയന്ത്രിക്കുന്നത്‌. ഉത്സവം ആഘോഷിക്കുന്നത്‌, ചടങ്ങുകള്‍ ഗംഭീരമാക്കുന്നത്‌. ജനനമരണങ്ങള്‍ക്ക്‌ പൊലിമ നല്‍കുന്നത്‌. സ്‌നേഹത്തിന്റെ ആഴം കൂട്ടുന്നത്‌. മദ്യപിക്കാത്തവന്‌ കൂട്ടുകാരില്ല. സമൂഹമില്ല.
നാടോടുകയാണ്‌. ഇതിനിടയില്‍ തരിച്ചുനില്‍ക്കണോ കൂടെ ഓടണോ..... വരും തലമുറ അജയനെ ഒരു സാമൂഹികദ്രോഹിയായി കാണുമോ? നാടിന്റെ ആഹ്ല്‌ളാദത്തില്‍ ഞാന്‍ മാത്രം പങ്കുചേരാതെ. നന്ദികേടാവില്ലേ. അരുത്‌...
പിന്നെ അജയന്‍ മടിച്ചുനിന്നില്ല. നിറഞ്ഞ ഗ്ലാസ്‌ ഒഴിയുകയും വീണ്ടും നിറയുകയും ചെയ്‌തു. ലഹരിപെയ്‌തുകയറുകയാണ്‌. അജയന്‍ മുണ്ട്‌ മാടിക്കുത്തി പണ്ട്‌ കാണാപ്പാഠം പഠിച്ച കടമ്മനിട്ട കവിത സിരകളിലൂടെ ഒഴുകിയെത്തി.
അത്‌ ആരവമായി. ആരൊക്കെയോ താളമിടുന്നു. ആര്‍ത്തുചിരിക്കുന്നു. അട്ടഹാസങ്ങള്‍. താണ്ഡവം മുറുകുകയാണ്‌.
''ശരണം മുത്തപ്പാ ശരണം.''
എന്റെ നാടിന്റെ നന്മയ്‌ക്കുവേണ്ടി ഞാന്‍ ഇത്രയെങ്കിലും ചെയ്യണ്ടേ?
സ്വസ്‌തി. മംഗളം.

By: അശോകന്‍ ചെലവൂര്‍



November 20, 2009

ചിരിക്കാന്‍ ഒറ്റവരി ഫലിതങ്ങള്‍

1. തിലകം എന്നാല്‍ പൊട്ട്‌, അപ്പോള്‍ തിലകനെന്നാല്‍ പൊട്ടനാണോ?

2. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു തടയാന്‍? അതിന്റെ വാലിലൊരു കെട്ടിടുക

3. പൂച്ചയെ കണ്ടാല്‍ എലി ഓടുന്നത്‌ എന്തുകൊണ്ട്‌? കാലുകൊണ്ട്‌

4. വിമാനം കണ്ടുപിടിച്ചത്‌ റൈറ്റ്‌ സഹോദരന്മാര്‍. കണ്ടു പിടിക്കാത്തത്‌? ലെഫ്റ്റ്‌ സഹോദരന്മാര്‍

5. ഗൊറില്ലകള്‍ക്ക്‌ വലിയ നാസാരന്ധ്രങ്ങള്‍ നല്‍കിയിരിക്കുന്നത്‌? വിരലുകള്‍ വലുതായതുകൊണ്ട്‌.




6. ഒരുപാട്‌ ഗോപാലന്മാരുടെ പേര്‌ ഫോണ്‍ ബുക്കിലുള്ളത്‌ എന്തുകൊണ്ട്‌? ആ ഗോപാലന്മാര്‍ക്കെല്ലാം ഫോണ്‍ ഉള്ളതുകൊണ്ട്‌!

7. ഒരു വീട്‌ ധരിക്കുന്ന ഡ്രസ്‌? അഡ്രസ്‌!

8. ഒരു കാന്തം മറ്റൊന്നിനോട്‌ പറയുന്നത്‌? എന്നെ ഇങ്ങനെ ആകര്‍ഷിക്കാതെ!

9. ടൈ തൊപ്പിയോട്‌ പറയുന്നത്‌? നീ കുറച്ചുകാലം മുകളില്‍ പോയിരിക്ക്‌, ഞാന്‍ ഇവിടൊന്ന്‌ തൂങ്ങിക്കിടക്കട്ടെ!

10. ജനിച്ച്‌ ആറു മാസം കഴിഞ്ഞ കന്നുക്കുട്ടിയെ എന്തു വിളക്കും? ഏഴു മാസം പ്രായമുള്ള കന്നുക്കുട്ടിയെന്ന്‌!

11. മത്സ്യങ്ങള്‍ക്ക്‌ കരയില്‍ ജീവിക്കാന്‍ കഴിയാത്തത്‌? കരയില്‍ വെള്ളമില്ലാത്തതുകൊണ്ട്‌!

12. ഒരു പ്രേതം മറ്റൊരു പ്രേതത്തോട് - നീ മനുഷ്യരില്‍ വിശ്വസിക്കുന്നുണ്ടോ?

12. പറന്നുപോവുന്നതിനിടെ പക്ഷി മുട്ടയിട്ടെങ്കിലും താഴെ വീണില്ല. കാരണം? പക്ഷി അടിവസ്ത്രം ധരിച്ചിരുന്നു!

13. തവളയുടെ വായെവിടെ? നടുക്ക്‌!

14. ഏറ്റവും വലിയ ജില്ല? വോള്‍ട്ടേജില്ല!

15. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്ന്‌ പിന്‍വാങ്ങാന്‍ കാരണം? ഇംഗ്ലണ്ടില്‍ പിന്‍ ഇല്ലായിരുന്നു.

16. വാസ്കോഡഗാമ കാപ്പാട്‌ കാലുകുത്താന്‍ കാരണം? കൈ കുത്താന്‍ വയ്യാത്തതിനാല്‍!

17. മഴ പെയ്യുന്നതെങ്ങിനെ? ചറപറ ചറപറ!

18. ഏറ്റവും കൂടുതല്‍ ചെക്ക്‌ കൊടുക്കുന്ന ഇന്ത്യാക്കാരന്‍? വിശ്വനാഥന്‍ ആനന്ദ്‌!

19. വക്കീലന്മാര്‍ രാഷ്‌ട്രീയ നേതാക്കന്മാരാകുന്നത്‌? പട്ടിണി കിടന്ന്‌ ചാവാതിരിക്കാന്‍!

20. ഒറ്റയ്ക്ക്‌ സംഘഗാനം പാടിയ വ്യക്തി? രാവണന്‍!

21. ടെലിവിഷനില്‍ വാര്‍ത്തകള്‍ കഴിഞ്ഞാല്‍? നമസ്കാരം!

22. ആനയും ആപ്പിളും തമ്മിലുള്ള വ്യത്യാസം? ആന കറുത്തതാണ്‌!

23. ആനയെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്‌ എങ്ങനെ? ഫ്രിഡ്ജിന്റെ വാതില്‍ തുറക്കുക, ആനയെ എടുത്തു വയ്ക്കുക, വാതില്‍ അടയ്ക്കുക!

24. കോഴി റോഡ്‌ ക്രോസ്‌ ചെയ്തുപോവുന്നത്‌ എന്തിന്‌? അപ്പുറത്തെത്താന്‍!

25. പാടുകയും ആടുകയും ചെയ്യുന്ന മാന്‍? വാക്‌മാന്‍!

26. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഗ്രഹം? ആഗ്രഹം!

27. കേക്കില്‍ ആദ്യം ഇടേണ്ട വസ്തു? കത്തി!

28. അയ വെട്ടുന്ന മൃഗം? എലി!

29. അമേരിക്കന്‍ സമയം നമ്മുടെ സമയത്തേക്കാള്‍ പുറകിലായിരിക്കുന്നത്‌? കൊളംബസ്‌ അമേരിക്ക കണ്ടുപിടിച്ചത്‌ താമസിച്ചായതുകൊണ്ട്‌!

30. ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനി ഇന്ത്യയില്‍ ആരംഭിച്ചത്‌? വന്‍തോതില്‍ ഈസ്റ്റ്‌ ഉല്‍പാദിപ്പിക്കാന്‍!

31. പതിവായി കോടതിയില്‍ കയറിയിട്ടും നാണം തോന്നാത്തത്‌? ജഡ്ജിക്ക്‌!

32. അച്ഛന്‍ അധികം സംസാരിക്കാത്തതു കൊണ്ട് മാതൃഭാഷ എന്ന പ്രയോഗമുണ്ടായി!

33. ഭാര്യ ഊട്ടി മുമ്പു കണ്ടിട്ടുള്ളതു കൊണ്ട് ഞാനൊറ്റക്ക് ഹണിമൂണിന് പോയി.

34. കാന്‍‌വാസ് പെയിന്റ് തുടച്ച തുണി വിറ്റ് കാശാക്കുന്നയാള്‍ പോസ്റ്റ് മോഡേണ്‍ ആര്‍ട്ടിസ്റ്റ്!

35. രമ - പാത്രം കഴുകാന്‍ എന്താ ഉപയോഗിക്കുന്നേ? ഉമ - ഭര്‍ത്താവിനെ!

36. സമകാലിക സാഹിത്യം ഉണ്ടോ? കടയുടമ - പിന്നില്ലാതെ? സമകാലിക മലയാളം ഉണ്ട്!

37. സ്വപ്നം കാണുന്നവര്‍ക്കേ ഭാവിയുള്ളൂ. അപ്പോള്‍ പോയിക്കിടന്ന് ഉറങ്ങൂ!

38. 82.6 ശതമാനം സ്ഥിതിവിവര കണക്കുകളും ഭീമ അബദ്ധങ്ങളാണ്.

39. 35 നു ശേഷം കുട്ടികള്‍ ആവാമോ? 35 കുട്ടികള്‍ തന്നെ പോരേ?!

November 19, 2009

മൂകാംബികേ ദേവി

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ.
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

കാലധിവർത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ
കാലധിവർത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ
അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ, അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ
അക്ഷയനിധിയും നീയല്ലോ


മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

കാതിനുപീയൂഷം കണ്ണിനുകർപ്പൂരം കാനനമേഘല ചേതോഹരം
കാതിനുപീയൂഷം കണ്ണിനുകർപ്പൂരം കാനനമേഘല ചേതോഹരം
തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ. തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ
നിൻ‌തിരുനടയിലുദാരം
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

=======================================

ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

പാശുപതാസ്‌ത്രം പാർത്ഥനു നൽകിയ പശുപതിയല്ലേ നീ
പാശുപതാസ്‌ത്രം പാർത്ഥനു നൽകിയ പശുപതിയല്ലേ നീ
ദേവലനെന്നൊരക്കേവലബാലനെ ദേവനാക്കിയ മഹാദേവനല്ലേ
ദേവലനെന്നൊരക്കേവലബാലനെ ദേവനാക്കിയ മഹാദേവനല്ലേ
എന്നെന്നും നിൻ‌മുന്നിൽ വന്നൊന്നു തൊഴുതീടാൻ
എന്നെ നീ അനുവദിക്കില്ലേ ശംഭോ
എന്നെ നീ അനുഗ്രഹിക്കില്ലേ
ശംഭോ ശങ്കര ഗൌരീശങ്കര സർവ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ശംഭോ ശങ്കര ഗൌരീശങ്കര സർവ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

പശ്ചിമഗംഗാദർശനം‌കൊള്ളും നീ പഞ്ചാബ്‌ജപുരത്തിൻ പുണ്യം
പശ്ചിമഗംഗാദർശനം‌കൊള്ളും നീ പഞ്ചാബ്‌ജപുരത്തിൻ പുണ്യം
വരദാഭയങ്ങളുമായ്‌മേവും നിൻ കാൽ‌ക്കൽ വരുവാൻ‌കഴിഞ്ഞാലേ ഭാഗ്യം
വരദാഭയങ്ങളുമായ്‌മേവും നിൻ കാൽ‌ക്കൽ വരുവാൻ‌കഴിഞ്ഞാലേ ഭാഗ്യം
തൃപ്പാദപത്മത്തിലാത്മാർപ്പണംചെയ്‌ത പുഷ്‌പങ്ങൾ തൻ ജന്മം ധന്യം ശംഭോ
കല്പാന്തസൌരഭ്യപൂർ‌ണ്ണം
ശംഭോ ശങ്കര ഗൌരീശങ്കര സർവ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ശംഭോ ശങ്കര ഗൌരീശങ്കര സർവ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

=======================================

എട്ടുദിൿപാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂർ‌ത്തേ
എട്ടുദിൿപാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂർ‌ത്തേ
അഷ്ടമൂർ‌ത്തേ ചണ്ഡതാണ്ഡവമാടീടും അണ്ഡകടാഹ സമ്രട്ടേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
എട്ടുദിൿപാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂർ‌ത്തേ

മണ്ഡന മണ്ഡലത്തോടെ നീ ആസ്ഥാനമണ്ഡപത്തിൽ വരും നേരം
മണ്ഡന മണ്ഡലത്തോടെ നീ ആസ്ഥാനമണ്ഡപത്തിൽ വരും നേരം
ഏഴരപ്പൊന്നാ‍നയാനയിക്കും നിന്നെ ഏഴീരുലകും നമിപ്പൂ
നിന്നെ ഏഴീരുലകും നമിപ്പൂ
എട്ടുദിൿപാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂർ‌ത്തേ

വില്ലുതീർ‌ത്ഥത്തിൽകുളിച്ചു തൃപ്പാദത്തിൽ വില്വപത്രങ്ങളർ‌പ്പീച്ചൂ
വില്ലുതീർ‌ത്ഥത്തിൽകുളിച്ചു തൃപ്പാദത്തിൽ വില്വപത്രങ്ങളർ‌പ്പീച്ചൂ
കമ്രദ്യുതിയെഴും ബ്രഹ്മമേ മുന്നിൽഞാൻ നമ്രശിരസ്‌കനായ് നിൽപ്പൂ
ഇന്നും നമ്രശിരസ്‌കനായ് നിൽപ്പൂ
എട്ടുദിൿപാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂർ‌ത്തേ
അഷ്ടമൂർ‌ത്തേ ചണ്ഡതാണ്ഡവമടീടും അണ്ഡകടാഹ സമ്രട്ടേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ

ദുസ്വപ്‌നം കൂടുതല്‍ കാണുന്നത്‌ സ്‌ത്രീകള്‍

ചിന്തകളിലും രീതികളിലും എന്നുവേണ്ട പലകാര്യങ്ങളിലും സ്‌ത്രീകളും പുരുഷന്മാരും വ്യത്യസ്‌തരാണ്‌. ഈ വ്യത്യസ്‌തത സ്വപ്‌നം കാണുന്ന കാര്യത്തില്‍പ്പോലുമുണ്ടെന്നാണ്‌ പുതിയ ഒരു പഠനഫലം സൂചിപ്പിക്കുന്നത്‌.

ദുസ്വപ്‌നത്തിന്റെ കാര്യത്തിലാണ്‌ സ്‌ത്രീകളും പുരുഷന്മാരും തമ്മില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്‌. സ്‌ത്രീകളാണത്രേ ദുസ്വപ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്‌. മാത്രമല്ല ഉറക്കമുണരുമ്പോള്‍ കണ്ട സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവും കൂടുതലുള്ളത്‌ സ്‌ത്രീകള്‍ക്കാണെന്ന്‌ പഠനം നടത്തിയ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.


ബ്രിട്ടീഷ്‌ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. സ്‌ത്രീകളുടെ ഈ ദുസ്വപ്‌ന ശീലം ശരീരത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. അതായത്‌ അണ്ഡോല്‍പാദന സമയത്തെ ശരീര താപനിലയുടെ വ്യത്യാസമാണ്‌ ഇതിന്‌ കാരണമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

170 സ്‌ത്രീപുരുഷന്മാരെയാണ്‌ ഗവേഷകര്‍ പഠന വിധേയരാക്കിയത്‌. ഇതില്‍ 16 ശതമാനം പുരുഷന്മാര്‍ മാത്രമാണ്‌ ദുസ്വപ്‌നങ്ങള്‍ കാണുന്നുവെന്ന്‌ വെളിപ്പെടുത്തിയത്‌. എന്നാല്‍ സ്‌ത്രീകളില്‍ 30ശതമാനം പേരും ദുസ്വപ്‌നം കാണുന്നവരായിരുന്നു.

November 18, 2009

പ്രവാസികളെ നിങ്ങളും ഞാനും അറിയാന്‍


കഥനങ്ങളുടെയും വേര്‍ പാടിന്റെയും കഥ പറയുന്ന ഈ ഉഷ്ണ ഭൂമിയില്‍ ഉരുകുന്ന ഏതൊരു പ്രവാസിയും താന്‍ പിറന്ന മണ്ണിന്റെ വാസനയും ലാളനയും ഏറ്റുവാങ്ങി തന്റെ കുടുംബത്തോടൊത്ത്‌ സ്ഥിരതാമസത്തിന് കൊതിക്കുന്നവരാണ്‌ . എന്നാല്‍ ആ സ്വപ്നങ്ങളെ ഒരു പരിധിവരെ പ്രവാസി തന്നെ അകറ്റി നിര്‍ത്തുകയാണെന്ന് എന്ന് പറയാതെ വയ്യ ജന്മ നാട്ടിലും വിദേശത്തും അന്യനായി കഴിയേണ്ടി വരുന്ന പ്രവാസികള്‍ താങ്ങാനാവാത്ത കടബാധ്യ തകളുടെയും രോഗങ്ങളുടെയും നടുവില്‍ ഭാണ്ഡം ഇറക്കാനാവാതെ കുഴങ്ങുന്നവരാണ് .


കാണാപൊന്നും കടലോളം മോഹങ്ങളും ആയി അറബ് മരുഭൂമിയിലെ എണ്ണപാടങ്ങളുടെ വളര്‍ച്ചയില്‍ ഇങ്ങോട്ട് ഒഴുകാന്‍ തുടങ്ങിയ മലയാളികള്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൊതിഞ്ഞു സു‌ക്ഷിച്ചവരും പഠന ങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരും കെട്ടുതാലിയും വീടും പണയ പെടുത്തിയവരും ഇതില്‍പെടുന്നു. ഇതില്‍ ചിലര്‍ ഭാഗ്യവാന്‍മാര്‍ ഈ മണ്ണില്‍ മെച്ചപെട്ട വിളവു കൊയ്യുന്നു ബാക്കി ഭൂരിഭാഗം ആളുകളും കുടുംബത്തിന്റെ തീരാത്ത ആഗ്രഹങ്ങള്‍ക്കും പ്രരാബ്ദങ്ങള്‍ക്കും മുന്നില്‍ തനിക്ക് കിട്ടുന്ന സംബാദ്യങ്ങളെല്ലാം ചിലവിട്ടു രണ്ടോ മു‌ന്നോ വര്‍ഷം കഴിഞ്ഞാലും നാട്ടിലേക്ക് തിരിക്കാന്‍ വലിയൊരു സംഖ്യ കടം വാങ്ങുന്നവരും കാശില്ലാത്തതിന്റെ പേരില്‍ പ്രവാസ ജീവിതത്തിനു മാറ്റ് കു‌ട്ടുന്നവരും നമുക്ക് ഇടയിലുണ്ട് കോണ്‍ക്രീറ്റ്‌ ഫ്ലാറ്റുകളില്‍ യന്ത്രങ്ങളാല്‍ തണുപ്പിച്ച വായുവും ശ്വസിച്ച് ഒരുപാട് സ്വപ്നങ്ങളും കെട്ടിപ്പിടിച്ച്‌ ഒരു റൂമില്‍ ശരാശരി എട്ടും പത്തും ആളുകള്‍ താമസിക്കുന്നു. പ്രഷറും പ്രമേഹവും മുടികൊഴിചിലും ഹാര്‍ട്ടറ്റാകും മറ്റുള്ള രോഗങ്ങളുമായി തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍ അതിനിടയില്‍ വരുന്ന മക്കളുടെയും സഹോദരി മാരുടെയും വിവാഹവും അതിനോടനുബന്ധിച്ച സല്‍ക്കാരങ്ങളും മറ്റുമായി വമ്പിച്ച കടം ഏറ്റു വാങ്ങുന്നവരും നാലും അഞ്ചും വര്‍ഷം കഴിഞ്ഞാലും നാട്ടില്‍ പോകാന്‍ കഴിയാതെ മോഹങ്ങള്‍ അടക്കി വിങ്ങുന്നവരുമാണ് .

സ്വന്തമായി വരുമാന മാര്‍ഗം ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രഹങ്ങളും അതോടൊപ്പം വളരുകയാണ് . വലിയൊരു ബംഗ്ലാവും എ. സി. കാറുമാണ് അവന്റെ ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുംബത്തെ മാറ്റി പാര്‍പ്പിക്കാന്‍ ഒരു കൂര അതാണ് സ്വപ്നം ഒന്നാന്തരം പഴയ തറവാടുകള്‍ പൊളിച്ചു വലിയ വലിയ കൊട്ടാരംപോലത്തെ വീടുകളും മുറികള്‍ തോറും ബാത്‌ റൂമുകളും എ സി യും പണി കഴിപിക്കുന്നവര്‍ വീടിന്റെ പണി തീരുമ്പോഴേയ്ക്ക്‌ കരുതിയതിലും വലിയ തുക കടം വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്ക് തിളക്കമാവുന്നു .

അതുപോലെ തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു മുഖ്യ ഘടകമാണ് സെല്‍ഫോണ്‍ ഇത് നിത്യ വരുമാന മാര്‍ഗമില്ലത്തവനും പ്രാരാബ്ദങ്ങളുള്ളവനും വലിയൊരു വിനയായി മാറുന്നവയാണ്. നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ തന്റെ കടങ്ങള്‍ മറച്ചു വെച്ചുള്ള പ്രവാസിയോട്‌ മതിമറന്ന വീട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീര്‍ക്കാന്‍ കടം വാങ്ങി കുടുങ്ങുന്നതും വിരളമല്ല . ഇതില്‍ നിന്നെല്ലാം എന്നാണു പ്രവാസിക്കൊരു മോചനം ?ഒറ്റപെടലിന്റെ നീര്‍കടലില്‍ നിന്ന് ഒരല്പം ആശ്വാസത്തിന് വേണ്ടി കുടുംബതോടോത്ത് കഴിയാന് അവരെ കൊണ്ടുവരുന്നവരുടെ കാര്യവും ചിലത് പരിതാപകരമാണ് .

ഗള്‍ഫില്‍ എത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍ പിന്നെ വന്ന റൂം സൗകാര്യം പോരാ മാറണം കുട്ടിയെനല്ലസ്കൂളില്‍ചേര്‍ക്കണം മറ്റുള്ളഫാമിലിയെകാളും നല്ലനിലയില്‍ എന്ന ചിന്താഗതിയുടെ മുമ്പില്‍ വാടകയും സ്കൂള്‍ ഫീസും ഷോപിങ്ങും മെസ്സും മാസം കിട്ടുന്ന ശമ്പളം തികയാതെ ഫാമിലി തിരിച്ച്വ്ചയക്കുന്നവരും നമുക്കിടയിലുണ്ട് . തന്റെ വരുമാനം മനസ്സിലാകി ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍ അല്പാശ്വാസം കിട്ടുമെന്ന് തീര്‍ച്ച . ഇന്ന് മാസം തോറും നിലവില്‍ വരുന്ന നിയമ പരിഷ്കാരങ്ങള്‍ ഏതൊരു പ്രവാസിക്കും തലവേദനയാണ് .അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ പടര്‍ന്നു പന്തലിക്കാതെ അല്പാല്പമായി വെട്ടി കളയുക നിവര്‍ത്തി ഇല്ലാത്തവ പരിഹരിക്കുക .ഏതൊരു പ്രവാസിയുടെ ജീവിതവും ഈ ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല . ഇന്നല്ലെങ്കില്‍ നാളെ സൊന്തം നാട്ടിലേക്കു പറിച്ചു നടെണ്ടവര്‍ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം നാം വലിയ വലിയ ആഢംബരങ്ങൾ കുറയ്ക്കുക . അങ്ങിനെ ഒരു പരിധി വരെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ സാധിച്ചാല്‍ഓര്‍ക്കുക സമ്പത്തും സൗഭാഗ്യങ്ങളും മറ്റുള്ളവര്‍കായ്‌ നേടി കൊടുക്കുമ്പോള്‍ നഷ്ട്ടമാകുന്നത് നിന്റെ ജീവിതത്തിന്റെ നല്ലവശങ്ങള്‍ ആണ്.

കടന്നു പോയ നല്ല നാളുകള്‍ ഇനി തിരിച്ചുവരില്ല . ജീവിതം അത് മുന്നോട്ട് കുതിക്കയാണ് .പിന്നോട്ട് വരില്ല ഇന്നല്ലന്കില്‍ നാളെ ഈ ആഢംബരങ്ങൾ നിലനിര്‍ത്താന്‍ കഴിയാതെ വന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്ക് . അതുകൊണ്ട് ആഢംബരങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ നിര്‍ത്തി കടങ്ങളില്‍ നിന്നും രക്ഷനേടി തന്റെ കുടുംബതോടോത്ത് കഴിയാന്‍ ശ്രമിക്കുക .

By: സാബിറ സിദിക്, ജിദ്ധ



November 17, 2009

കഠിനാധ്വാനം ജീവിതത്തില്‍ വരുത്തിയ മാറ്റം

ഹെന്റമ്മോ ഈ പ്രവാസികളുടെ ഒരു കഷ്ടപ്പാടേ.
അവരുടെ പ്രസ്നങ്ങളും ബുദ്ധിമുട്ടുകളും നാം കുറെ കേട്ടു.
എന്നാല്‍ എന്റെ സ്വയം അനുഭവത്തിന്റെ വെളിച്ചത്തിലും മുന്നില്‍ കണ്ട ചില അനുഭവങ്ങളും വെച്ചു ഞാന്‍ നിങ്ങള്ക്ക് ഒരു ചെറിയ കഥ പറഞ്ഞു തരാം.

എന്റെ ഒരു അടുത്ത കൂട്ടുകാരന്‍ സൌദിയില്‍ നിന്ന് അനുഭവിച്ച നൂറു ശതമാനം ഹക്ക് ആയ വരുമാനം സമ്പാദിച്ച ഒരു മലപ്പുറം സ്വദേശി, പേര് മൊയ്ദീന്‍ . വയസ്സ്‌ 22. ഇന്ന് വയസ്സ്‌ 48 ആയതു കൊണ്ടാണ് ഞാന്‍ മൊയ്ദീനുക്ക എന്ന് വിളിക്കുന്നത്.

മാസ വരുമാനം 800 റിയാലില്‍ നിന്ന് 40,000 റിയാല്‍ ആയ കഥ.



ഫ്രീ വിസയിലല്ല മൊയ്ദീനുക്ക വന്നത്. അറബിയുടെ ബൂഫിയയില്‍ ജോലിക്‍കാണ് മോയ്ദീനുക്കയെ കൊണ്ട് വന്നത്. കഫീലിന്റെ കീഴിലല്ലാത്ത ഒരാളായിരുന്നു ബൂഫിയയില്‍ ജോലിക്ക്. അയാളെ മാറ്റി പകരം മൊയ്ദീനുക്ക വെക്കാനുള്ള പ്ലാന്‍ ആണ് അറബിക്ക്.

ഒരാഴ്ചക്കുള്ളില്‍ എല്ലാം പഠിക്കാന്‍ പറഞ്ഞു അറബി പോയി.

യാതൊരു പരിചയമില്ലാത്ത സ്ഥലവും ജോലിയും ആയിരുന്നെകിലും മലയാളിയുടെ സഹായം കൊണ്ട് എളുപ്പം ജോലികളൊക്കെ പഠിച്ചെടുത്തു.

ഒരാഴ്ചക്ക് ശേഷം ജോലി ഒറ്റക്കായി. വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തോന്നിയില്ല. ഭാഷ മാത്രം ആയിരുന്നു പ്രശ്നം. കുറച്ചു ദര്‍സില്‍ പോയിരുന്നത് കൊണ്ട് കുറേശ്ശെ അറബി ആദ്യമേ വശമുണ്ടായിരുന്നു.

ഒരു മാസം ആയപ്പോള്‍ ശമ്പളമായി 800 റിയാല്‍ കിട്ടി. അധികം ചിലവു ഒന്നും ഇല്ലായിരുന്നു. ഭക്ഷണം ബൂഫിയയില്‍ നിന്ന് തന്നെ കഴിക്കും. താമസിക്കാന്‍ അറബിയുടെ വക റൂമും ഉണ്ടായിരുന്നു.

ആര് മാസം കടന്നു പോയി. ജോലിയെല്ലാം നല്ല വിധം പഠിച്ചു, ഭാഷയും ഒരു വിധം ഒപ്പിക്കാമെന്നായി.

ആ മാസം ശമ്പളം കൊടുത്ത സമയത്ത് മൊയ്ദീനുക്ക മെല്ലെ അറബിയോട് ഒരു കാര്യം പറയാനുണ്ടെന്ന് ബോധിപ്പിച്ചു. എല്ലാ മാസവും 2,000 റിയാല്‍ അറബിക്ക് കൊടുക്കാം എന്നും ഇത് വരെ തന്നിരുന്ന ശമ്പളമോ വാടകയോ ഇനി മുതല്‍ മൊയ്ദീനുക്ക അടക്കാം എന്നും അറിയിച്ചു. കട താന്‍ ഏറ്റെടുത്ത് നടത്താം. അറബി ചിന്തിച്ചു. വാടകയും സാധനങ്ങള്‍ വാങ്ങാനുള്ള ചിലവും കഴിച്ചു രണ്ടായിരം കഷ്ടിച്ച് മിച്ചം വെക്കരായിരുന്നു പതിവ്. അതില്‍ നിന്ന് ഇവന്റെ ശമ്പളവും കൊടുക്കണം. ഇപ്പോഴിതാ കണ്ണും ചിമ്മി ഇരുന്നാല്‍ 2,000 റിയാല്‍ കിട്ടുന്നു. അറബി നൂറു വട്ടം സമ്മതം മൂളി.

അങ്ങിനെ മൊയ്ദീനുക്ക ബൂഫിയയുടെ ഉടമയായി. ലാഭതിന്റെയും ചേതത്തിന്റെയും ഉടമ. പക്ഷെ, മാസാവസാനം 2,000 riyaal അറബിക്ക് കൊടുക്കണം. അതിനാല്‍ എങ്ങിനെ വരുമാനം വര്‍ധിപ്പിക്കാം എന്നായി ചിന്ത.

കയ്യില്‍ മിച്ചം വെച്ചിരുന്ന കാശ് കൊണ്ട് ഒരു പൊറാട്ട ചുടാന്‍ കല്ലും ഒരു വലിയ ഗ്യാസ് സിലിണ്ടറും വാങ്ങി. കടയില്‍ വരുന്ന ചില മലയാളികളുമായി സംസാരിച്ചതിന്റെ ഫലമായി പൊറാട്ട, മുതബ്ബക്, തമിയ്യ തുടങ്ങിയവ ഉണ്ടാക്കാന്‍ അറിയുന്ന ഒരാളെ ജോലിക്ക് വെച്ചു. ശമ്പളം ആയിരം റിയാലും റൂമും ചിലവും.

മാ ഷാ അല്ലാഹ്, 600 റിയാലിന്നു ജോലി ചെയ്ത മൊയ്ദീനുക്ക ആയിരം റിയാലിന്നു പണിക്കാരനെ വെച്ചു.

ജോലിയിലെ ആത്മാര്‍ത്ഥത കൊണ്ടും, സാധനങ്ങളുടെ ഗുണ മേന്മ കൊണ്ടും, കസ്റ്റമര്‍ സര്‍വീസ് നല്ല നിലയില്‍ നടത്തിയട് കൊണ്ടും ഭാഗ്യം മൊയ്ദീനുക്കയെ കയ് വെടിഞ്ഞില്ല. ഒരാളെ കൂടെ ജോലിക്ക് വെക്കേണ്ടി വന്നു.

അങ്ങിനെ മൊയ്ദീനുക്ക ബൂഫിയയുടെ മാനേജര്‍ ആയി. അധികവും ഉച്ച തിരിഞ്ഞു മാത്രം വരും. രാവിലെ അധികവും ഉറക്കമായി. വൈകുന്നേരം വന്നു അന്നത്തെ ചെലവു വരുമാന കണക്കുകള്‍ എല്ലാം നോക്കി തിട്ടപ്പെടുത്തി തിരിച്ചു പോവും.

ചുരുക്കി പറഞ്ഞാല്‍ എല്ലാ ചിലവും കഴിച്ചു, അറബിക്ക് കൊടുക്ക്വാനുള്ളതും, രണ്ടാളുടെ ശമ്പളവും, വാടകയും കഴിച്ചു 1,700 റിയാല്‍ നെറ്റ് വരുമാനം.

മൊയ്ദീനുക്ക വീണ്ടും ചിന്തിച്ചു. ഇങ്ങിനെ ഉറങ്ങിയാല്‍ ശരിയാവില്ല. ബൂഫിയയിലെ കാര്യങ്ങള്‍ എല്ലാം അവര്‍ രണ്ടാളും കൂടി നോക്കുന്നുണ്ട്. രാവിലെ ഉറങ്ങുന്നതിനു പകരമായി എന്തെന്ഗിലും കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ നോക്കിയാല്‍ അത്രയും ഗുണമായല്ലോ.

അപ്പോഴാണ് ഒരു കൂട്ടുകാരന്‍ അലവി അവന്റെ പഴയ കാര്‍ വില്കുന്നു എന്ന് പറഞ്ഞത്. വളരെ പഴയ മോഡല്‍ ആണെങ്ങിലും നന്നായി വര്‍ക്ക്‌ ചെയ്യും. ഒരു കംപ്ലൈന്റ്റ്‌ കണ്ടു പിടിക്കാന്‍ ഇല്ല. അവസാനം പറഞ്ഞു പറഞ്ഞു 2,500 റിയാലിന്നു കച്ചവടമാക്കി. അറബിയെ കണ്ടു കാര്‍ സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു.

അടുത്തുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചതിന്റെ ഫലമായി ഏഴു കുട്ടികളെ സ്കൂളില്‍ വിടുന്ന ജോലി കിട്ടി. ഒരു കുട്ടിക്ക് 150 റിയാല്‍. എല്ലാവരും അടുത്തുള്ള ഒരേ സ്കൂളില്‍ തന്നെ ആയിരുന്നതിനാല്‍ വെറും അര മണിക്കൂറു കൊണ്ട് കുട്ടികളെ രാവിലെ കൊണ്ട് വിടാന്‍ കഴിഞ്ഞു. അതെ പോലെ തന്നെ രണ്ടരക്ക് തിരിച്ചും. ആയിരം റിയാല്‍ അങ്ങിനെ കാറില്‍ നിന്ന് വരുമാനമായി. അതും വെറും ഒരു മണിക്കൂര്‍ നേരത്തെ ജോലി കൊണ്ട്. കൂടാതെ ബൂഫിയയിലെക്കുള്ള സാധനങ്ങള്‍ കൊണ്ട് വരാന്‍ ഒരു വണ്ടിയുമായി.

ഇപ്പോള്‍ 1,700+1,000=2,700 റിയാല്‍ വരുമാനമായി .
ബാക്കിയുള്ള സമയങ്ങളില്‍ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കു വേണ്ടി ടാക്സി ഓടലും ഒരു പതിവാക്കി.

ചുരുക്കം പറഞ്ഞാല്‍ ആര് മാസത്തിനുള്ളില്‍, നാട്ടിലേക്കു അയച്ചതിന് പുറമേ, 17,000 റിയാല്‍ കയ്യില്‍ മിച്ചം. (ചെറുപ്പമായതിനാല്‍ അധികമൊന്നും നാട്ടിലേക്ക് അയക്കേന്ടതുണ്ടയിരുന്നില്ല).

അങ്ങിനെയിരിക്കുമ്പോള്‍ മൊയ്ദീനുക്ക ഒന്നു കൂടി കടന്നു ചിന്തിച്ചു. ആരെയ്ന്ഗിലുമ് പാര്‍ട്ണര്‍ ആക്കി ഒരു ബൂഫിയ കൂടി തുടങ്ങിയാലെന്താ? അതികമൊന്നും ആലോചിക്കേണ്ടി വന്നില്ല, അഷ്റഫിനെ വര്‍കിംഗ് പാര്‍ട്ണര്‍ ആക്കി ഒരു ബൂഫിയ കൂടി തുടങ്ങി. 10,000 അഷ്റഫും 17,000 മൊയ്ദീനുക്കയും എടുത്തു നല്ല നിലയില്‍ തന്നെ ഒരു ബൂഫിയ കൂടി തുടങ്ങി. കൂടാതെ അറബിയെ കണ്ടു രണ്ടായിരം റിയാല്‍ രണ്ടാമത്തെ ബൂഫിയക്കും ഓഫര്‍ ചെയ്തു. അറബിക്ക് സസന്തോഷം. അറബിയുടെ പേര് ഉപയോഗിക്കുന്നതിന് മാത്രം നാലായിരം കീശയില്‍.

മൊത്തത്തില്‍ രണ്ടു ബൂഫിയയില്‍ നിന്നും ടാക്സി ഓടുന്നതില്‍ നിന്നും കൂടി നാലായിരത്തിന് മുകളില്‍ മാസ വരുമാനം. അതും വെറും ഒന്നര വര്‍ഷം കൊണ്ട്.

രണ്ടു ബൂഫിയയും വളരെ പേര് കേട്ടു, ഫേമസ് ആയി. രണ്ടു വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ ഓരോ ബൂഫിയയിലും രണ്ടു പേര്‍ക്ക് പകരം നാല് പേരായി. അങ്ങിനെ മൊത്തം എട്ടു പേര്‍ രണ്ടു ബൂഫിയയിലും

November 15, 2009

ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.


വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.

എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...

അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.

എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.

ദൈവത്തിനു നന്ദി!

ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.

അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.

ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.

അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.

ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.

നമുക്ക് ആത്മഹത്യ ചെയ്യാം....?!!!

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!

പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

എങ്ങനെ മരിക്കണം???

തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!

മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???

തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.

പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും!!

ഞങ്ങളു മരിച്ചു.

പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.

ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.

ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.

ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.

ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.

ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.

പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.

രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.

ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.

പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.

എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.

എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....

എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.

പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!

നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!

പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.

എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.

കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!

By: Sunish


November 12, 2009

വികലദര്‍ശനം - Dooradarshan


പണ്ടുപണ്ട്‌ ദൂരദര്‍ശന്‍ ചാനല്‍ മാത്രമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു; അംബാസഡര്‍ കാര്‍ മാത്രമുണ്ടായിരുന്നതുപോലെ...

ഇപ്പോഴത്തെ കൊച്ചുകുട്ടികള്‍ക്ക്‌ ഇങ്ങനെയൊരു മുത്തശ്ശിക്കഥ പറഞ്ഞുകൊടുക്കാം. അവര്‍ക്കത്‌ വിശ്വസിക്കാനാവുമോ? അംബി മാത്രമോടിയിരുന്ന റോഡുകള്‍, ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന ടി.വി, പ്ലസ്‌ ടു ഇല്ലാത്ത പ്രീഡിഗ്രിക്കാലം, ലാന്‍ഡ്‌ഫോണ്‍ പോലും കിട്ടാക്കനിയായിരുന്ന എഴുത്തെഴുതും കാലം....
എനിക്കോര്‍മ്മയുണ്ട്‌, ആദ്യമായി ടി.വി കണ്ട സുദിനം. മദ്രാസിലെ ഒരു കുടുംബസുഹൃത്തിന്റെ വീട്ടില്‍
ഏതോ തമിഴ്‌ പ്രോഗ്രാം കണ്ട്‌ അന്തംവിട്ടദിനം. പിന്നീട്‌ കൊല്ലത്തെ ബന്‌ധുവീട്ടിലിരുന്ന്‌ കൃഷിദര്‍ശന്‍ കണ്ട മറ്റൊരു ദിവസം.

അന്നൊക്കെ കോട്ടയം ജില്ലക്കാര്‍ക്കുപോലും ദൂരദര്‍ശന്‍ കിട്ടുമായിരുന്നില്ല. ഒടുവില്‍ 84 ല്‍ വീട്ടില്‍ ടി.വി. വന്നു. അന്നുമുതല്‍ മാറ്റിമറിയ്‌ക്കപ്പെട്ടു, ഒഴിവുവേളകളുടെ വിനോദസാധ്യതകള്‍! അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്താന്‍ കഴിയുന്ന ഈ വിഡ്‌ഢിപ്പെട്ടി മെല്ലെമെല്ലെ ദിവസത്തിന്റെ ഭൂരിഭാഗവും അപഹരിച്ചുതുടങ്ങി.

ഉച്ചയ്‌ക്ക്‌ 2.30 നോ മറ്റോ കറങ്ങുന്ന ലോഗോയും പശ്‌ചാത്തലസംഗീതവുമായി ദൂരദര്‍ശന്റെ ചിഹ്‌നം തെളിയുമ്പോള്‍ മുതല്‍ അതിനു മുന്നില്‍ ആബാലവൃദ്ധം ജനങ്ങളും കുത്തിയിരുന്നു. സ്‌പൈഡര്‍മാന്‍, നുക്കഡ്‌, ബുനിയാദ്‌, സര്‍ക്കസ്‌, ഫൗജി, ചിത്രഹാര്‍, മാല്‍ഗുഡി ഡേയ്‌സ്‌, ഗുല്‍ഗുല്‍ഷര്‍ ഗുല്‍ഫാം, രാമായണം, കൈരളീവിലാസം ലോഡ്‌ജ്‌ - ഇങ്ങനെ ഏതു പരമ്പരയും കുത്തിയിരുന്നു കണ്ടുതീര്‍ത്തു. പ്രൈം ടൈമില്‍ പ്രത്യക്ഷപ്പെടുന്ന കൃഷിദര്‍ശന്‍ മുതല്‍ `ആരോടും മമതയോ പരിഭവമോ' ഇല്ലാതെ വായിക്കപ്പെടുന്ന വാര്‍ത്തവരെ എല്ലാം കണ്ണിമചിമ്മാതെ കണ്ടുതീര്‍ത്തു. മനസുമടുപ്പിക്കുന്ന രംഗസജ്ജീകരണങ്ങളോടെ വരുന്ന നൃത്ത-ഗാനപരിപാടികളും മുഷിപ്പുകൂടാതെ കണ്ടു. കാരണം, അതേയുണ്ടായിരുന്നുള്ളൂ വഴി. ദൂരദര്‍ശന്‍ പറയുന്നതെല്ലാം വേദവാക്യമായും കാണിക്കുന്നതെല്ലാം ലോകോത്തരദൃശ്യങ്ങളായും അംഗീകരിച്ചു ഇന്ത്യയിലെ ജനങ്ങള്‍.

അങ്ങനെയിരിക്കെ, സ്വകാര്യചാനലുകള്‍ വന്നു തിരതള്ളി. ആദ്യകാലത്തെ ആന്റിനകള്‍ വലിയ ഡിഷിനും പിന്നീടവ കേബിളിനും ഇപ്പോള്‍ പപ്പടപരുവത്തിലുള്ള ഡിഷിനും വഴിമാറി. ബി.ബി.സിയും നാഷണല്‍ ജ്യോഗ്രഫിക്കും പോലെയുള്ള വിസ്‌മയചിത്രങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ ദൂരദര്‍ശനെ നാം അട്ടത്തു കയറ്റി. പിന്നീട്‌ എണ്ണമറ്റ മലയാളം ചാനലുകളും വന്നു. അവ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ നാം സഹിച്ചു. കാരണം, അവയുടെ കോപ്രായങ്ങള്‍പോലും ദൂരദര്‍ശന്റെ നിലവാരത്തിലും മേലെയാണ്‌!
അരമണിക്കൂര്‍പോലും തിരുവനന്തപുരം ദൂരദര്‍ശന്റെ സ്‌ക്രീനില്‍ നോക്കിയിരിക്കാന്‍ പറ്റില്ല. അത്രയ്‌ക്ക്‌ അസഹ്യം. വെറും അഭിമുഖത്തിന്റെ പോലും പശ്‌ചാത്തലസജ്ജീകരണങ്ങള്‍ ആലപ്പി തീയറ്റേഴ്‌സിന്റെ സ്‌റ്റേജിനെ ഓര്‍മ്മിപ്പിക്കും. യാതൊരു സെന്‍സുമില്ലാത്ത ആശാരിമാരോ രംഗശില്‌പികളോ ആണ്‌ ആ ചാനലിന്റെ വിഷ്വല്‍ ബ്യൂട്ടി നശിപ്പിച്ചു കുട്ടിച്ചോറാക്കിയത്‌. എന്തൊക്കെയോ നിറങ്ങള്‍ വാരിപ്പൂശി, രാജസ്‌ഥാനി ഹവാമഹലിന്റെ വികൃതാനുകരണം പോലെയാണ്‌ നൃത്ത-ഗാന രംഗസജ്ജീകരണങ്ങള്‍. ഇന്റര്‍വ്യു ചെയ്യുന്നവരും പരിപാടികള്‍ അവതരിപ്പിക്കുന്നവരും വീട്ടില്‍നിന്ന്‌ വഴക്കുണ്ടാക്കിയിട്ട്‌ ഇറങ്ങിവന്നവരാണെന്നു തോന്നും.

ബി.ബി.സിയും ഒരു ഭരണകൂട സ്‌ഥാപനമാണ്‌. ലോകം കീഴടക്കിയ ചാനല്‍. അങ്ങനെ വലിയ `സംഭവ'മൊന്നുമായില്ലെങ്കിലും മനുഷ്യന്‌ കാണാന്‍ കൊള്ളാവുന്ന സജ്ജീകരണങ്ങളും പരപാടികളും ഒരുക്കാനെങ്കിലും ശ്രമിക്കണം. കുടപ്പനക്കുന്നിനപ്പുറത്തെ ലോകം കണ്ടിട്ടില്ലാത്ത ദൂരദര്‍ശന്‍ പ്രൊഡ്യൂസര്‍മാരെയും ജീവനക്കാരെയും നിരന്തരം ക്ലാസ്‌കൊടുത്ത്‌ ലോകത്തിന്റെ മത്‌സരഗോദയിലിറങ്ങാന്‍ പ്രാപ്‌തരാക്കണം. കൂടുതല്‍ സൗന്ദര്യബോധമുള്ളവരാക്കിമാറ്റണം. ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ഏജീസ്‌ ഓഫീസിലെ ക്ലാര്‍ക്കിന്റെ ജോലിയല്ല, ദൂരദര്‍ശനിലെ ജീവനക്കാരന്റേതെന്ന്‌ പറഞ്ഞുമനസിലാക്കിക്കൊടുക്കണം.

അല്ലെങ്കില്‍ മറ്റൊരു എയര്‍ ഇന്ത്യയായി ഏറെത്താമസിയാതെ ദൂരദര്‍ശന്‍ മാറും.

By: ബൈജു എന്‍. നായര്‍

November 11, 2009

എന്ത് കൊണ്ട് നമ്മുടെ ഭാരതം പുരോഗതിയിലേക്കു കുതിക്കുന്നില്ല.

കാരണം ഇങ്ങനെ വിശദീകരിക്കാം.

ഭാരതത്തിലെ ആകെ ജനസംഖ്യ 100 കോടി.

11 കോടി ആളുകള് പെന്ഷനായി ഇരിക്കുകയാണ്.
17 കോടി ആളുകള് കേന്ദ്ര സര്വീസിലാണ്.
(മുകളില് പറഞ്ഞ രണ്ടു വിഭാഗം കൊണ്ടും രാഷ്ട്രത്തിന് വലിയ ഗുണമൊന്നുമില്ല).

1 കോടി ഐ.ടി പ്രൊഫഷനലുകളുണ്ട് നാട്ടില്.
ഇന്ത്യയില് അവരെ കൊണ്ടും യാതൊരു കാര്യവുമില്ല.

25 കോടി കുട്ടികള്. അവര് സ്കൂളുകളിലാണ്.
1 കോടി പേര് അഞ്ചുവയസ്സിനു താഴെയാണ്.
17 കോടി പേര് തൊഴില് രഹിതരുണ്ട് നമ്മുടെ ഇന്ത്യയില്.
12 കോടി ആളുകള് എപ്പോഴും ആശുപത്രികളിലുണ്ടാകും.
കണക്കുകള് പറയുന്നത് 69,999,998 പേര് ജയിലുകളിലുണ് ടെന്നാണ്.

ബാക്കിയുള്ള രണ്ടു പേര് ഞാനും നീയുമാണ്.
നീയാകട്ടെ ബിസിയാണ്. ഇമെയില് ചെക്കിംഗും ഫോര്വേര്ഡിംഗുമല്ലാതെ മറ്റെന്ത് പണിയാണ് നിനക്കുള്ളത്?

ഞാനൊറ്റക്ക് എങ്ങനെ ഇന്ത്യയെ നന്നാക്കാന്.

നമ്മുടെ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന് എനിക്ക് എല്ലാവരുടെയും സപ്പോര്ട്ട് കൂടിയേ തീരൂ...പ്ലീസ്...

November 10, 2009

കൊച്ചിയില്‍ എണ്ണയില്ല


വാര്‍ത്ത‍ : കൊച്ചിയില്‍ എണ്ണ പര്യവേഷണം നിര്‍ത്തി. റിഗ് ആന്ദ്രക്ക് കൊണ്ട് പോയി എന്റെ പൊന്നെ എന്തൊക്കെ പുകിലുകള്‍ ആയിരുന്നു

കൊച്ചിയില്‍ എണ്ണ കുഴിക്കുന്നു അറബികളെ കേരളത്തിലേക്ക് ജോലിക്ക് കൊണ്ട് വരുന്നു അറബികളെ തെറി പറയുന്നു. അഹങ്കാരം കാണിക്കരുത്‌ എന്ന് പലരും അന്ന് പറഞ്ഞു
ഇപ്പൊ എന്തായി ?

അന്ന് എണ്ണയുടെ അംശം കണ്ടു എന്നാണ് പറഞ്ഞത് കൊച്ചി കായലില്‍ ദിവസവും എണ്ണകപ്പലുകള്‍ വരുന്നതല്ലേ വല്ല കപ്പലില്‍ നിന്നും ചോര്‍ന്ന എണ്ണ ആയിരിക്കും അന്ന് കണ്ടത് കാള പെറ്റു എന്ന് കെട്ട പാടെ കയറെടുത്തു കൊണ്ട് ചിലര്‍
ഇപ്പൊ എന്തായി ?

ONGC ക്ക് പത്തഞ്ഞൂറു കോടി പോയി അത് കിട്ടിയത് റിലയന്‍സിനും. ദിവസവും എണ്ണ കണ്ടു, എണ്ണ തുളുമ്പി തെറിച്ചു , എണ്ണ തൂവി , ഗ്യാസ്‌ പൊങ്ങി വന്നു എന്നൊക്കെ പത്ര വാര്‍ത്ത കൊടുത്തു. എന്തിനാ? ഒന്നും കിട്ടിയില്ലെങ്കില്‍ ദിവസം നാല് കോടി രൂപ പൊടിച്ചുള്ള ഈ ഏര്‍പ്പാട് തുടരാന്‍ ജനം സമ്മതിക്കില്ലാലോ. ഇപ്പൊ പറയുന്നു ഇത്രയും ദിവസത്തെ ഖനനം നടത്തിയിട്ടും എണ്ണയുടെ ഒരു നേരിയ സാന്നിധ്യം പോലും കണ്ടില്ല എന്ന് .

ഒരു സംശയം. ദിവസം നാല് കോടി രൂപ വാടകയ്ക്ക് റിലയന്‍സിന്റെ റിഗ് വാടകയ്ക്ക് എടുത്തതിനു ONGC ഉദ്യോഗസ്ഥര്‍ക്ക് എന്ത് കമ്മീഷന്‍ കിട്ടി ?

ഇവിടെ ജുബൈലില്‍ നിലവിലുള്ള റേറ്റ് വച്ചാണെങ്കില്‍ ദിവസവും മിനിമം ഒരു കോടിയെങ്കിലും കമ്മീഷനായി ONGC ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ടാവും . അതല്ലെങ്കില്‍ വ്യാജ വാര്‍ത്ത കൊടുക്കാന്‍ അവര്‍ കൂട്ട് നില്‍ക്കില്ലാലോ . ബാക്കി മൂന്നു കോടി അംബാനിയുടെ പെട്ടിയിലും വീണു

കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി

By: Sudheer Hassainar

November 9, 2009

പള്ളിലച്ചനും ഞാനും പിന്നെ എന്റെ പ്രേമവും...

കുറച്ച് ദിവസം മുൻപ് സർവ്വം എന്ന തമിഴ് സിനിമ കണ്ടു.അതിലെ നായകൻ ഒരു ക്രിസ്ത്യൻപള്ളിയിൽ കയറി പ്രസംഗിക്കുന്ന രംഗം ഉണ്ട്.അതു കണ്ടതും ചിരി അടക്കാൻ കഴിഞ്ഞില്ല.കാരണം ആ പ്രസംഗം എന്നത് ആരെങ്കിലും ഒരാൾ അവരുടെ മനസ്സിൽ ഉള്ളത് എല്ലാവരുടെയും മുന്നിൽ വന്നു പറയും.നായകൻ അവന്റെ പ്രേമം എല്ലാവരുടെയും പറയുന്ന സീൻ ആയിരുന്നു അത്.അതു കണ്ട് ക്രിസ്ത്യൻപള്ളിയും വർഷങ്ങൾക്ക് മുൻപ് നടന്ന എന്റെ പഴയ പ്രേമവും അതിലെ തമാശകളും ഓർത്തു.



എന്റെ കാമുകിയുടെ വീട് എന്റെ വീട്ടിൽ നിന്നും കുറെ ദൂരെയാണ്. ദൂരെ എന്നു പറയുമ്പോൾ ഒരു 1.30 മണിക്കൂർ ബസ്സിൽ യാത്ര ചെയ്യണം.എങ്ങനെ പ്രേമം തുടങ്ങി എന്നത്


വിശദമായി പറയുന്നില്ലാ.വിഷയം അതു അല്ലല്ലോ!..അവളുടെ വീട് ഇത്രയും ദൂരെ ആയതുകൊണ്ട് എന്നും കാണാൻ പറ്റില്ലാ.ഇടയ്ക്കിടക്ക് കാണാൻ പോകും.അവൾ ഇന്ന സ്ഥലത്ത് വരാൻ പറയും.അവിടെ ഞാൻ ചെല്ലും.ചെന്നാലും സംസാരിക്കാൻ പറ്റില്ലാ.കുറച്ച് മാറി നിന്ന് നോക്കി കാണും.


രാവിലെ 9 മണിക്ക് എനിക്ക് സ്റ്റുഡിയോയിൽ ജോലിക്ക് പോകണം.അതു എന്റെ വീട്ടിന്റെ അടുത്ത് സ്വന്തത്തിൽ ഉള്ള മാമന്റെ ആണ് സ്റ്റുഡിയോ.അപ്പോൾ അവളെ കാണുകയും വേണം 9 മണിക്ക് സ്റ്റുഡിയോയിൽ എത്തുകയും വേണം.അപ്പോൾ എന്തു ചെയ്യും!രാവിലെ 5 മണിക്ക് എഴുന്നേൽക്കും.ഒരു ഉറക്ക ക്ഷീണവും ഇല്ലാ.പണ്ട് അമ്മ രാവിലെ പഠിക്കാൻ വിളിക്കുമ്പോൾ എന്താ മടി എഴുന്നേൽക്കാൻ ..അതാണ് പ്രേമം!!ഒരു ഉറക്കക്ഷീണവുമില്ല്ലാ.5 മണിക്ക് എഴുന്നേറ്റ് കുളിച്ച് റെഡിയാകും.അമ്മയും അച്ഛനും ചോദിക്കും എവിടെ പോകുന്നു? എന്തെങ്കിലും ഒരു കള്ളം തലേദിവസം റെഡിയാക്കി വച്ചിരിക്കും.വീട്ടിൽ നിന്നും വയൽവരമ്പ് വഴിനടന്ന് അവനവഞ്ചേരിയിൽ എത്തി ബസ്സിൽ കയറി ആറ്റിങ്ങൽ ട്രാൻസ്പോർട്ട്സ്റ്റാൻഡിൽ എത്തും.അവിടെ നിന്നും ബസ്സിൽ യാത്രയാകും പ്രണയിനിയെ കാണാൻ...


അന്ന് കാണാൻ അവൾ പറഞ്ഞ സ്ഥലം അവളുടെ വീട്ടിന്റെ അടുത്തുള്ള ക്രിസ്ത്യൻപള്ളിയിൽ ആയിരുന്നു.അന്ന് എന്തോ ഞാൻ എന്റെ കൂട്ടിന് ബൈജുവിനേയും കൂട്ടിയാണ് പോയത്.അങ്ങനെ നമ്മൾ 2 പേരും കൂടി സ്ഥലത്തെത്തി കാത്തിരുന്നു.അവൾ പറഞ്ഞാൽ പിന്നെ പറഞ്ഞതാണ്..7 മണിക്ക് വരാമെന്ന് പറഞ്ഞാൽ പിന്നെ 9 മണിക്ക് നോക്കിയാൽ മതി.ഞാനും ബൈജുവും പള്ളിയുടെ മുന്നിൽ ക്രിസ്തുദേവനെയും നോക്കി അവളെയും കാത്തുനിന്നു.എന്തായാലും ഇവിടെ വരെ വന്നതു അല്ലെ! അടുത്തുള്ള ഒരു കടയിൽ നിന്നും ഒരു കുരിശ് മാല വാങ്ങി കഴുത്തിൽ ഇട്ടു. അപ്പോൾ മുതലെ ബൈജു എന്നെ നോക്കി ചിരിക്കുകയാണ്.


പള്ളിയിൽ ആളുകൾ വന്നു തുടങ്ങി.ഒറ്റക്കും കൂട്ടമായും ധാരാളം ആളുകൾ വരുന്നുണ്ട്.ഇത്രയും ആളുകളെ കണ്ടപ്പോൾ ഇന്ന് എന്തോ വിശേഷം ഉണ്ടെന്ന് ബൈജു പറഞ്ഞു.ഞാൻ ആളുകളെ ശ്രദ്ധിക്കാൻ പോയില്ലാ.എന്റെ പ്രണയിനി വരുന്നതും കാത്ത് വഴിക്കണ്ണുമായി നിൽക്കുകയാണ് ഞാൻ. അവൾ എന്നോട് ക്രിസ്ത്യൻ പളിയിൽ വരാൻ പറഞ്ഞതുകൊണ്ട് അവൾ ഒരു ക്രിസ്ത്യാനി ആണെന്ന് വിചാരിക്കരുത്. ചിലപ്പോൾ കണ്ടുമുട്ടൽ അമ്പലത്തിൽ ആയിരിക്കും ചിലപ്പോൾ പള്ളിയിൽ ആയിരിക്കും.ക്രിസ്ത്യൻ പള്ളിയിൽ ആകുമ്പോൾ ആർക്കും കയറാമല്ലോ!.
പൊഴിഞ്ഞ് വീഴുന്ന ഒരോ നിമിഷങ്ങളും ഓരോ യുഗങ്ങളായാണ് എനിക്ക് തോന്നിയത്.പ്രണയത്തിൽ വിരഹത്തേക്കാൾ വേദന പ്രണയിനിയുടെ വരവിനെ കാത്തുനിൽക്കുകയായിരിക്കും എന്ന് എനിക്ക് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്.അതാ അവൾ വരുന്നു.ഞാൻ ഉന്മേഷവന്നയി.അവളുടെ കൂടെ അവളുടെ ഒരു കൂട്ടുകാരിയും ഉണ്ട്.അവൾ എന്റെ അടുത്ത് കൂടി എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് അടുത്തുള്ള ടെലിഫോൺബൂത്തിൽ കയറി.നേരിട്ട് സംസാരിക്കാൻ അവൾക്ക് പേടി ആണ്.ആരെങ്കിലും കണ്ടാല്ലോ?.അതിനാൽ ബൂത്തിൽ കയറി എന്റെ മൊബൈലിലോട്ട് വിളിക്കും അതു വഴിയാണ് സംസാരം.ഇതാ ഫോൺ ബെല്ല് അടിക്കുന്നു.ഞാൻ മൊബൈൽ ചെവിയില്ലേക്ക് വച്ചു.കുയിലിന്റെ തേന്മോഴി പോലെ അവളുടെ സ്വരം എന്റെ കാതിൽ തിരയടിച്ചുയർന്നു.നമ്മളുടെ സ്ഥിരം പ്രേരസല്ലാപങ്ങൾ കഴിഞ്ഞു.അവൾ പറഞ്ഞു നമുക്ക് പളിയുടെ അകത്തേക്ക് പോയി പ്രാർത്ഥിക്കാം എന്ന്.അപ്പോൾ ഞാൻ ചോദിച്ചു..ഇന്ന് ഇവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ?അല്ല്ലാ ആളുകൾ ധാരാളം വരുന്നുണ്ടല്ലോ!.അവൾ പറഞ്ഞു “ ഇന്ന് ഇവിടെ ഒരു പ്രേത്യേക പ്രാർത്ഥന ഉണ്ട് “അതാണ് കാരണം എന്ന്.ആ പ്രേത്യേകത എന്തെന്തു അറിഞ്ഞപ്പോൾ അതു വളരെ രസമായി തോന്നി എനിക്ക്.“നമ്മൾ വിചാരിക്കുന്ന കാര്യം നടക്കാൻ വേണ്ടി ഈ പള്ളിയിൽ ആ കാര്യം ഒരു പേപ്പറിൽ എഴുതി പ്രാർത്ഥനക്കുമുൻപ് അത് പള്ളിലച്ചന്റെ കൈയിൽ കൊടുക്കണം.അത് അച്ഛൻ മൈക്കിൽ കൂടി വായിക്കും.എന്നിട്ട് എല്ലാവരോടും ആ കാര്യത്തിനു വേണ്ടി പ്രാർത്ഥിക്കാനും പ്രാർത്ഥനഗാനങ്ങൾ ചൊല്ലുകയും ചെയ്യും“.ഹമ്പടാ! ഇതു കൊള്ളാമല്ലോ പരിപാടി..ഞാൻ അവളോട് പറഞ്ഞു.എടീ നമുക്കും നമ്മുടെ കാര്യം എഴുതി ഇട്ടാല്ലോ?അവൾ മടിച്ച് മടിച്ച് സമ്മതിച്ചു.അങ്ങനെ അവളുടെ കൂട്ടുകാരിയുടെ കൈയ്യിൽ നിന്നും പേപ്പറും പേനയും വാങ്ങി.അവളും കൂട്ടുകാരിയും മാറി ഇരുന്ന് എന്തോ എഴുതുന്നുണ്ട്.ഞാൻ ബൈജുവിനോട് എഴുതാൻ പറഞ്ഞു.അവന് നാണക്കേട്! വേണ്ടാ എന്ന് അവൻ പറഞ്ഞു.ഹും!എനിക്കുണ്ടോ നാണം.എനിക്ക് ഉണ്ടോ നാണവും മാനവും!ഞാൻ പേപ്പറിൽ വലുതായി എഴുതി..സൌമ്യയെ[ഒർജിനൽ പേര് അല്ലാ]ജീവിതകാലം മുഴുവൻ ഭാര്യയായി എനിക്ക് കിട്ടണേ ഈശ്വരാ..”ഇത്രയും എഴുതിയതും വലിയ ജോലി ചെയ്തതുപോലെ ഞാൻ വിയർത്തുകുളിച്ചു.ആശാരിമാർ പണി കഴിഞ്ഞ തടി ചരിഞ്ഞ് നോക്കും പോലെ ഞാനും ആ പേപ്പറിൽ ചരിഞ്ഞ് നോക്കി.എന്നിട്ട് ആ പേപ്പർ ബൈജുവിനേ കാണിച്ചു.അവൻ വായിച്ചതും അവൻ ചിരിച്ചു മറിയുകയാണ്..ഞാൻ അതോന്നും ശ്രദ്ധിച്ചില്ലാ..എല്ലാം ഓക്കെ ആണ്.എനിക്ക് സന്തോഷം ആയി..


പള്ളിയ്ക്കകത്ത് പ്രാർത്ഥന തുടങ്ങി.അവളും കൂട്ടുകാരിയും എഴുതിയത് എന്തു ആണെന്ന് അറിയില്ലാ.അത് അവർ അച്ഛന്റെ കൈയിൽ മുമ്പെ കൊടുത്തു.അച്ഛന്റെ കൈയിൽ കുറെ പേപ്പർ ഉണ്ട് .അതെല്ലാം അച്ഛൻ വായിക്കുകയാണ്.കൂടുതലും രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ്.ഞാൻ പള്ളിക്ക് പുറത്ത് നിൽക്കുകയാണ് കടലാസും പിടിച്ചുകൊണ്ട്.പ്രാർത്ഥനയും തുടങ്ങി എഴുതിയത് കൊടുത്തതുമില്ലാ!.. എന്തായാലും വരുന്നത് വരട്ടെ എന്ന് വിചാരിച്ച് ഞാൻ പുറകിൽ നിന്നും ആളുകളെ വകഞ്ഞു മാറ്റി മുന്നോട്ട് കുതിച്ചു.അച്ഛൻ നോക്കിയപ്പോൾ ഒരുത്തൻ കടലാസും പിടിച്ചുകൊണ്ട് ഓടി വരുന്നു.അച്ഛൻ പ്രാർത്ഥന നിർത്തി.അച്ഛൻ കരുതി കാണും “പാവം പയ്യൻ എന്തോ അർജന്റ് കാര്യം കൊണ്ട് വരുകയാവും”.ഞാൻ അച്ഛന്റെ മുന്നിൽ എത്തി എന്നിട്ട് തിരിഞ്ഞ് നോക്കി എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.സിനിമയിലെ നായകനേ പോലെ ഞാൻ ധൈര്യപൂർവ്വം എന്റെ മോഹം അടങ്ങിയ കടലാസ് അച്ഛന്റെ നേരെ നീട്ടി.സന്തോഷത്തോടെ അച്ഛൻ അതു കൈ നീട്ടി വാങ്ങി.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു ചെറു പുഞ്ചിരി ആ മുഖത്തുകാണാമായിരുന്നു.



ഹൊ! സമാധാനമായി.ഞാൻ കരുതി അവസാനം കൊടുത്തതു കൊണ്ട് എന്റെ കടലാസ് അവസാനം മാത്രമേ നോക്കു എന്ന്. പക്ഷേ എന്റെ വരവ് കണ്ട അച്ഛൻ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ആ കടലാസ് തുറന്ന് നോക്കി.ആരുടെയോ രോഗശാന്തിക്കു വേണ്ടി വായിച്ചു പ്രാർത്ഥിക്കാൻ ഇരുന്ന അച്ഛൻ അ കടലാസ് മനസ്സു കൊണ്ട് വയിച്ചു നോക്കി.അതു വയിച്ചതും അച്ഛൻ രൂക്ഷമായി മുഖമുയർത്തി എന്നേ നോക്കി.ആ മുഖത്തിൽ സ്നേഹവും സമാധാനവും മാറി പകരം സാത്താൻ ഓടി വന്നോ എന്ന് സംശയം.ഞാൻ 2 അടി പിറകോട്ട് മാറി ആളുകൾക്കിടയിലൂടെ പുറത്തേക്ക് ഓടി.അപ്പോൾ ആളുകൾ കരുതി കാണും എന്താവും ഇവൻ കൊടുത്തു കാണുക..


അപ്പോൾ അച്ഛന്റെ പ്രാർത്ഥന മൈക്കിൽ കൂടി മുഴുകി.”സ്നേഹിക്കുന്നവർക്കും ആ സ്നേഹം എന്നും അവർക്കു കിട്ടാൻ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം”.പുറത്തേയ്ക്ക് വന്ന ഞാനും ഇതു കേട്ട ബൈജും ചിരിച്ചു പോയി. അവന്റെ ചിരി 2 ദിവസത്തേക്ക് നിന്നിട്ടില്ലാ.എന്തായാലും ആ പള്ളിയിൽ ഞാൻ പോയിട്ടില്ലാ.അച്ഛൻ എന്നെ കണ്ടാൽ ചിലപ്പോൾ എന്നെ കുരിശിൽ തറച്ചാല്ലോ?..

By: Aniyan

November 8, 2009

ലവ് ജിഹാദ് (love jihad)


വളരെ വ്യത്യസ്തമായ രണ്ടു വാക്കുകളെ സയോജിപ്പിച്ചു കൊണ്ട് പുതിയ ഒരു രീതിശാസ്ത്രത്തെ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ‘ ലവ് ജിഹാദിനെ ‘ കാണേണ്ടിയിരിക്കുന്നു.സ്നേഹം അത് പവിത്രമാണ് ,പരിശുദ്ധമാണ്, വിവേചനങ്ങള്‍ക്ക് അതീതമാണ്.ജിഹാദ് എന്നത് അറബി പദമാണ് ,വിശുദ്ധ യുദ്ധം എന്നത് അതിന്റെ ഒരു അര്‍ഥം മാത്രം.കേരളത്തില്‍ ദ്രിശ്യ ,ശ്രാവ്യ സാങ്കേതിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ലവ് ജിഹാദ് എന്ന വാക്കിനെ എന്തോ വലിയ സംഭവമായി ചിത്രീകരിക്കപ്പെടുന്നു, കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഒരു കൂട്ടം വ്ദ്വാന്‍മാര്‍ എല്ലാകാലത്തും സമൂഹത്തിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട് എന്നത് ചരിത്രത്തിന്റെ പാഠമാണ്.ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ അമുസ്ലിം പെണ്‍കുട്ടികളെ പ്രേമിക്കകുകയും പിന്നീട് മതം മാറ്റി മുസ്ലിംകള്‍ ആക്കി മാറ്റുകയും ചെയ്യുന്നു, ഇതിനാണ് ലവ് ജിഹാദ് എന്ന് പേര് നല്‍കിയിട്ടുള്ളത്‌,ഇത് സംബന്ധമായി ഒത്തിരി കുറിപ്പുകളും നോട്ടുകളും അഭിപ്രായങ്ങളും ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്നുണ്ട്‌, കേരളം എന്ന മതേതര മൈത്രിയുടെ ഈ ഭൂമികയെ തികച്ചും വര്‍ഗീതയുടെ കറുത്ത കരങ്ങളിലേക്ക് എറിഞ്ഞു കൊടുക്കാനുള്ള ശ്രമങ്ങളാണ് കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ ചെയ്യുന്നത്.ഇത്തരത്തില്‍ ഒരു പ്രതിഭാസം നടക്കുന്നുണ്ടെങ്കില്‍ അങ്ങേയറ്റം വിലകുറഞ്ഞ കാര്യം എന്നെ പറയാനാകൂ, മുമ്പ് ബാബറി മസ്ജിദ് പൊളിക്കപ്പെട്ട സമയത്ത്‌ ഇത്തരത്തില്‍ മുസ്ലിം പെണ്‍കൊടികളെ ഹിന്ദു യുവാക്കള്‍ പ്രേമിച്ചു മതം മാറ്റുന്നു എന്ന പ്രചരണം ഉണ്ടായിരുന്നു, ഇതല്ലാം ഒരേ സ്രോതസ്സില്‍ നിന്ന് വരുന്ന നനഞ പടക്കങ്ങള്‍ മാത്രമായേ കാണേണ്ടതുള്ളൂ.

സമൂഹത്തില്‍ തീവ്രവാദവും ഭീകരവാദവും വളരുന്നുന്ടെന്കില്‍ അവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല,വളരെ ചെറിയ ഒരു വിഭാഗം മതത്തിന്റെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട് ,മുസ്ലിംകളിലും ഹിന്ദുക്കളിലും ഇത്തരം ഒരു ന്യു‌നപക്ഷം ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ് ,മുഖ്യധാരാ സമൂഹം ഇവര്‍ക്കെതിരെ ഒന്നിക്കണം,മതങ്ങളും പ്രത്യശസ്ത്രങ്ങളും ഒന്നും വിഭാഗീയതയുടെ ഈ കടത്വത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.മതതീവ്രവാദം പോലെ രാഷ്ട്രീയഭീകരതയും എതിര്‍ക്കപ്പെടെണ്ടാത് തന്നെയാണ്.

പരസ്പരം ശത്രുതയും പകയും ഉണ്ടാക്കാനുള്ള ഒരു കാര്യമായി ലവ് ജിഹാദിനെ ഉപയോഗപ്പെടുത്തുകയാണ് ഒരു വിഭാഗം,ഒരിക്കലും ന്യായീകരിക്കനത അപരാധമാണ് ഇവര്‍ ചെയ്യുന്നത്,വര്‍ഗീയതയുടെ വിത വിതച്ചു,സമൂഹത്തിന്റെ സ്വൈര ജീവിതം തടസ്സപ്പെടുത്തനാണ് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്,വളരെ എക്സ്‌ക്ലുസിവ്‌ ആയ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള മാധ്യമ ലോകത്തിന്റെ വ്യഗ്രതയില്‍ കാണിച്ചു കൂട്ടുന്ന വിഡ്ഢിത്വങ്ങള്‍ ആലോചിക്കുമ്പോള്‍ സഹതാപിക്കാനെ തോന്നൂ ,പക്ഷെ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ വരുത്തി തീര്‍ക്കുന്ന വിനകള്‍ വലിയതാനെന്നു ഓര്‍ക്കണം,വ്യത്യസ്ത തലങ്ങളിലുള്ള സൌഹൃദങ്ങളെ ഇല്ലാതാക്കാനും ശത്രുത ശ്രുഷ്ടിക്കനുമാണ് ഇവയെല്ലാം ഉപകരിക്കുന്നത്, ഇത്തരം പുതിയ പ്രവണതകള്‍ക്ക് കൂടുതല്‍ ഖ്യാതി നല്‍കി വര്‍ഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുന്നതിനു പകരം വര്‍ഗീയതയും തീവ്രവാദവും സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ഓരോ സമൂഹവും അവബോധം ഉണ്ടാക്കുകയാണ് വേണ്ടത്, മത മേലാളന്മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, രാഷ്ട്രീ നേതാക്കള്‍ കക്ഷിരാഷ്ട്രീയത്തിന്റെ മുതലെടുപ്പിനായി ഇവയെ ഉപയോഗിക്കുന്നതിന് പകരം സൌഹൃദങ്ങളുടെ നിലനില്‍പ്പിനായി ആത്മാര്‍ഥമായി ശ്രമിക്കുകയാണ് വേണ്ടത്.

പ്രേമം എന്നത് വളരെ ശുദ്ധവും അടിച്ചെല്‍പ്പിക്കാനകാത്തതുമായ ഒരു വികാരമാണ്, പ്രേമത്തിന്റെ പ്രത്യയ ശാസ്ത്രത്തിനു കാപട്യത്തിന്റെ ഉടയാട അണിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവിവേകമാണ് ചെയ്യുന്നത്, വളരെ വില കുറഞ്ഞ ചിന്തകളുമായി പ്രേമത്തിന്റെ പരിശുദ്ധതയില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ആരായാലും വലിയ വില കൊടുക്കേണ്ടി വരും .തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ പടച്ചു വിടുന്ന ഇന്റര്‍നെറ്റ്‌ സൃഷ്ടികള്‍ ഏത് ഭഗത് നിന്നായാലും പ്രോത്സാഹിപ്പിക്കപ്പെടെണ്ടാതല്ല .

ഒരേ ചിന്തയില്‍ രണ്ടു ആത്മാവുകള്‍ ,ഒരേ സ്പന്ദനത്തോടെ രണ്ടു ഹൃദയങ്ങള്‍എന്ന് പ്രേമഭാജനങളെ കുറിച്ച് ജോണ് കീറ്റ്സ് പറയുകയുണ്ടായി, ലവ് ജിഹാദ് എന്ന സംഭവം ഉണ്ടെങ്കില്‍ അതിനു ആത്മാവും,ഹൃദയവും സ്പന്ദനവും ചിന്തയും ഒന്നും തന്നെ ഉണ്ടായിരിക്കില്ല.


By: Rafi


കള്ളുകുടിയന്മാര്‍ അറിയാതെ പോകുന്നത്...

പണ്ട് കോളേജില്‍ ഫൈനാര്‍ട്സ്‌ഡേ നടക്കുമ്പോള്‍ ഒരു കൂട്ടം പയ്യന്‍സ് വന്നു ഒരധ്യാപകനെ വലിച്ചിട്ടു കഴുത്തില്‍ പിടിച്ചു ടാന്‍സ്‌ ചെയ്യാന്‍ തുടങ്ങി,പ്രതികരിക്കാന്‍ പോയാല്‍ മറ്റുള്ള അധ്യാപകര്‍ക്കും ഡാന്‍സ്‌ ചെയ്യേണ്ടി വരുമെന്ന് കരുതി ആരും പ്രതികരിച്ചില്ല.അങ്ങനെയാണല്ലോ കള്ള് വയറ്റില്‍ എത്തിയാല്‍ പിന്നെ ആരാണ്,എവിടെയാണ് എന്നൊന്നും തിരിച്ചരിയാനുള്ള ശേഷി പലര്‍ക്കും ഉണ്ടാവാറില്ലല്ലോ? മദ്യത്തെ കുറിച്ചു എതിര്‍ത്തു ഒരക്ഷരം ഉരിയാടാന്‍ പോലും കോളെജുകളില്‍ കഴിയാത്ത അവസ്ഥയാണുള്ളത്, പണ്ട് ആണ്‍ കുട്ടികള്‍ മാത്രമായിരുന്നു കള്ളുകുടിയന്മാര്‍,ഇന്ന് പെണ്‍ കുട്ടികളില്‍ വലിയൊരു വിഭാഗവും മദ്യം ഉപയോഗിക്കുന്നവരോ ലഹരി ഉപയോഗത്തെ സപ്പോര്‍ട്ട് ചെയ്യുന്നവരോ ആണ്.അടുത്തിടെ ഒരു സ്വകാര്യ ചാനലില്‍ വന്ന ചര്‍ച്ചയില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി നിറഞ്ഞ പുഞ്ചിരിയുമായി പ്രതികരിക്കുന്നത് ഇങ്ങനെ'അല്പമൊക്കെ കുടിക്കാം അത് ഒരു നല്ല കാര്യമാണ്' .ഇതിന്‍റെയൊക്കെ ബാലപാഠങ്ങള്‍ നല്‍കുന്നതില്‍ അധ്യാപകര്‍ക്കും പങ്കില്ലേ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.മൈസൂരിലേക്ക് ടൂര്‍ പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ലോഡ്ജില്‍ റൂംഎടുത്ത്‌ കുട്ടികളോട് ഉറങ്ങാന്‍ പറഞ്ഞു അടുത്ത റൂമില്‍ ഉറങ്ങാന്‍ പോയ അദ്ധ്യാപകന്‍ പോയത്‌ ബാറിലെക്കായിരുന്നു,രണ്ടു പെഗ്ഗ് മോന്താം എന്ന് കരുതി ചെന്ന കുട്ടികള്‍ കണ്ടത്‌ അടിച്ചു ഫിറ്റായി കിടക്കുന്ന മാഷെ ആണ്, അത് പോവട്ടെ കള്ളുകുടി എന്നത് ഒരു സാമൂഹ്യ അചാരത്തിനെ ഭാഗമായി മാറിയിട്ടുണ്ട്‌ .അതെ കുറിച്ചു വാചാലമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല! കാരണം 'എടാ ഇന്നത്തെ കാലത്ത്‌ കള്ള് കുടിക്കാത്തവന്‍ പുരുഷനാണോ' എന്നാണല്ലോ വെപ്പ്...........!


മതത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍ മദ്യപാനം എന്നത് വലിയ തെറ്റാണു,ശാസ്ത്രീയമായി വിലയിരുത്തുമ്പോള്‍ ലിവര്‍ ഡിസീസ്,ബ്രെയിന്‍ ഡാമേജ്, വിവിധ ആന്തര അവയവങ്ങളെ ബാധിക്കുന്ന കാന്‍സര്‍ ,പ്രത്യുത്പാദന സംവിധാനത്തെ ബാധിക്കല്‍............തുടങ്ങി അസുഖങ്ങളുടെ ശ്രിംഖല തന്നെ മദ്യപാനികളെ കാത്തിരിക്കുന്നുണ്ട്. പിന്നെ മനശാസ്ത്രപരമായി ഇതിലേറെ ,ചിന്തയിലും സ്വഭാവത്തിലും സാരമായ മാറ്റങ്ങള്‍ ,ഞാന്‍ മറ്റുള്ളവരുടെ ഇടയില്‍ ചെറുതാകുന്നു, എന്നെ ആരും ബഹുമാനിക്കുന്നില്ല,പരിഗണിക്കുന്നില്ല,എന്റെ ഭാര്യക്ക്‌ എന്നേക്കാള്‍ ഇഷ്ടം അടുത്ത വീട്ടില്‍ താമസിക്കുന്നവനെയാണ്, എന്നെ രഹസ്യമായി ആരോ നിരീക്ഷിക്കുന്നു...........തുടങ്ങി അപക്വവും ദേഷ്യം നിറഞ്ഞതും അനാവശ്യ വ്യാകുലതകളുടെതുമായ ഒരു കൂട്ടം മാനസ്സിക രോഗങ്ങളുടെ അടിമയായി മാറുന്നു എന്നതും കള്ളുകുടിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ അറിയാവുന്ന കാര്യങ്ങളാണ്.

പിന്നെ അറിയാത്ത ചിലതുണ്ട്.

ഒന്ന് സ്വയം ആരാണെന്ന തിരിച്ചറിവ്........പിന്നെ എല്ലാം നഷ്ട്ടപ്പെട്ടല്ലോ,പല വലിയ പോസിഷനുകളിലും ഇരിക്കുന്ന വലിയ ആളുകള്‍ കള്ള് വയറ്റില്‍ എത്തിയാല്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴായി കാണേണ്ടതായി വരുന്നവരനല്ലോ നാം, ഒരു വൈകുന്നേരം അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ ഒരു സുഹൃത്ത്‌ അടുത്ത വന്നു കൂട്ടിപ്പിടിച്ചു വല്ലാത്ത സ്നേഹപ്രകടനം !,ജനങ്ങളുടെ ഇടയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ വല്ലാതെ പാട് പെട്ടു.

രണ്ടു, ചുറ്റുപാടുകള്‍ എങ്ങനെയെന്നോ ,ആരാണെന്നോ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.ഇതിന്‍റെ ഫലങ്ങളാണ് കള്ളുകുടിയന്മാരുടെ ഭാര്യമാരും കുട്ടികളും അനുഭവിക്കുന്ന സകല പ്രയാസങ്ങളും.സഹികെട്ട് എത്രെയെത്ര സ്ത്രീകളാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്,നല്ല ജോലിയും സാമ്പത്തിക ഭദ്രതയും ഉണ്ടായിട്ടു പോലും സ്വസ്ഥത നശിച്ചു മെഴുകുതിരി പോലെ ഉരുകിത്തീരുന്ന ഒട്ടേറെ സ്ത്രീജന്മങ്ങളുണ്ട്.ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളാണ് കള്ളുകുടിയന്മാരുടെ ദുരിതങ്ങള്‍ ഏറെ സഹിക്കേണ്ടിവരുന്നത്, എന്നെങ്കിലും ജോലിക്ക്‌ പോകുന്നുണ്ടെങ്കില്‍ കിട്ടുന്ന കാശിനു മദ്യവും വാങ്ങി വീട്ടിലെത്തി ഭാര്യയേയും കുട്ടികളെയും തെറി വിളിക്കുകയും കയ്യില്‍ കിട്ടുന്നത് എടുത്ത്‌ തല്ലുകയും ചെയ്യുന്ന പുരുഷന്മാര്‍ ഏറെയുണ്ട്.ഇവര്‍ ആരോട് പരാതിപ്പെടാന്‍, പരാതിപ്പെട്ടാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഈ പാവങ്ങള്‍ തന്നെ സഹിക്കേണ്ടേ? ചെറിയ കുട്ടികളാണ് ഏറെ കഷ്ട്ടപ്പെടുന്നത്, സ്വന്തം അമ്മയെ ക്രുരമായി തല്ലുന്നത് ഹൃദയം പൊട്ടുന്ന വേദനയുമായി സഹിക്കേണ്ടി വരുന്ന മക്കള്‍ എത്രയോ ഉണ്ട്. ഈ പിഞ്ചു കുട്ടികളുടെ പരിഭവവും പരാതികളും അന്വഷിക്കാന്‍ ആരുണ്ട്‌?സഹനത്തിന്റെ അതിര്‍ ഭേദിക്കപ്പെടുമ്പോള്‍ സ്വയം ഇല്ലാതെയാകുന്നു. വയറു നിറയെ മദ്യം നിറച്ചു ബുദ്ധി നശിച്ചു നടക്കുന്ന ജന്മാനങ്ങള്‍ ഇതൊക്കെ ചിന്തിക്കുമോ? സ്വൈരമായി പഠിക്കാന്‍ പോലും കഴിയാത്ത കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നത് അവരുടെ ഭാവി കൂടിയാണ്.

പെണ്‍കുട്ടികള്‍ വിവാഹം കഴിയുമ്പോഴാണ് ഭര്‍ത്താവിന്റെ തനി നിറം മനസ്സിലാക്കുന്നത്,മദ്യത്തിന്റെ രൂക്ഷഗന്ധവും പേറി സഹിച്ചു ജീവിക്കാമെന്ന് കരുതിയാല്‍ തന്നെ ക്രൂരമായ പരാക്രമങ്ങള്‍ അവസാനം കൊണ്ടെത്തിക്കുന്നത് വിവാഹ മോചനങ്ങളിലാണ്.ഏറിയപങ്കും വിവാഹ മോചനങ്ങള്‍ നടക്കുന്നതിന്റെ കാരണങ്ങള്‍ ഇത്തരത്തിലുള്ളതാനെന്നുകൂടി ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട് .ഇത്തരത്തില്‍ വിവാഹമോചിതരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ സമൂഹം തയ്യാറാവാതെ വരുന്നു,ഫലത്തില്‍ നശിക്കപ്പെടുന്ന സ്ത്രീ ജന്മങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഏത് കള്ളുകുടിയന്മാരയാലും വലിയ തുക സ്ത്രീധനം വാങ്ങി വിവാഹം ഒന്നും പത്തും കഴിക്കാന്‍ നമ്മുടെ നാട്ടില്‍ ഒരു പ്രയാസവുമില്ലല്ലോ.

മദ്യപന്മാരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം ...........!

എന്നാലും മദ്യം അകത്ത്‌ ഇല്ലാത്ത സമയമുണ്ടെങ്കില്‍ ചിന്തിക്കട്ടെ,സ്വന്തം ഭാര്യയും പാവപ്പെട്ട കുട്ടികളും സ്നേഹിക്കുന്ന ചുറ്റുപാടുമുള്ള ജനങളും കുടിക്കുന്ന കണ്ണുനീരിനു ഇവര്‍ക്ക്‌ എന്നെങ്കിലും മറുപടി പറയേണ്ടി വരും.ജീവിതത്തില്‍ സന്തോഷം പോയിട്ട് മാന്യമായി ശ്വാസം വിടാന്‍ പോലും സാധിക്കാത്ത ഇരകളുടെ പ്രാര്‍ഥനകള്‍ എന്നെങ്കിലും ദൈവം കേള്‍ക്കും.

കുടിയന്മാര്‍ കുടിക്കട്ടെ;ശരീരവും മനസ്സും നശിപ്പിക്കട്ടെ,പക്ഷെ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കാനെങ്കിലും അനുവദിക്കുക.

By: Rafi

November 7, 2009

മുകേഷ് കഥകള്‍


27 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മുകേഷ്. ഇത്രയും കാലത്തെ സിനിമാജീവിതത്തിനിടയില്‍ തന്നെ സ്വാധീനിച്ച ചില സംഭവങ്ങളും വ്യക്തികളും മുകേഷിന്റെ ഹാസ്യഭാവനയില്‍ മിന്നിത്തെളിയുന്നു

നമ്മളിപ്പോള്‍ ഒറ്റപ്പാലത്തെ ഒരു പഴയ വീട്ടിലാണ്. 'അവനും അവളുടെ കുമാരേട്ടനും' എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനാണ് ഇത്. മുകേഷും ജഗദീഷും ഇവിടെയുണ്ട്. മുറ്റത്ത് കസേരയിട്ട് വിശ്രമിക്കുന്ന അവര്‍ എന്തൊക്കെയോ കഥകള്‍ പറഞ്ഞ് ചിരിക്കുന്നു, പരസ്​പരം പുറത്തുതട്ടുന്നു.

''എന്തര് അണ്ണന്‍മാരെ... സുഖങ്ങളൊക്കെതന്നെ?'', അതാ വരുന്നു സുരാജ് വെഞ്ഞാറമ്മൂട്. 'ഡ്യൂപ്ലിക്കേറ്റ്' ഹിറ്റായതിന്റെ 'ഗമ' അല്പം ഉണ്ടോ എന്നൊരു സംശയം.

മുകേഷ് ജഗദീഷിനടുത്തേക്ക് നീങ്ങിയിരുന്ന് കാതില്‍ പതുക്കെ പറഞ്ഞു, ''യെവനിട്ട് ഒന്നു പണിതിട്ടുതന്നെ കാര്യം.'' (പണ്ട് കൊല്ലം എസ്.എന്‍. കോളേജില്‍ ജൂനിയര്‍ പിള്ളാരെ റാഗ്‌ചെയ്യുന്ന സീനിയര്‍ വിദ്യാര്‍ഥിയായി മുകേഷ് മാറുന്നു).


''മുകേഷേ, നീ സൂക്ഷിച്ചോണം. നീ പുലിയാണെങ്കില്‍ അവന്‍ പുപ്പുലിയാണ്. കൗണ്ടറടിച്ച് നിന്നെ വീഴ്ത്തിക്കളയും'', മുകേഷിന് ജഗദീഷിന്റെ വാണിങ്.
പക്ഷേ, അതൊന്നും മൈന്‍ഡ് ചെയ്യാതെ മുകേഷ് പറഞ്ഞു, ''എടേയ്, സുരാജേ... ഇത് ഇത്തിരി കടുപ്പമായിപ്പോയി.''
''എനക്ക് മനസ്സിലാവ്ണില്ല അണ്ണാ... എന്തര് പറയണത്'', സുരാജ് അന്തംവിട്ടു.
''എടാ... കൊല്ലത്ത് നീ കണ്ടില്ലേ ആ ബോര്‍ഡ്?'', മുകേഷ് ചോദിച്ചു.
''യേത് ബോര്‍ഡ്? യാര് വെച്ച്? അമ്മാണെ എനിക്കൊന്നും മനസ്സിലാവ്ണില്ല അണ്ണാ'', സുരാജിന്റെ മുഖത്ത് പരിഭ്രമം.
''യെടാ... കൊല്ലം ടൗണില് 'ഡ്യൂപ്ലിക്കേറ്റി'ന്റെ വലിയൊരു ഫ്ലക്‌സ് ബോര്‍ഡ്. അതില്‍ നിന്റെ ചിത്രത്തിനടുത്ത് മമ്മൂക്കയുടെ കട്ടൗട്ട്. അതിനുതാഴെ എഴുതിയിരിക്കുന്നു ബെസ്റ്റ് അടിക്കുറിപ്പ് എഴുതുന്നവന് സമ്മാനമെന്ന്. പലരും പല അടിക്കുറിപ്പും എഴുതിയിട്ടുണ്ട്. 'വാളെടുത്തവന്‍ വാളാല്‍', 'മണ്ണും ചാരിനിന്നവന്‍ പെണ്ണുംകൊണ്ട് പോയി', 'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്നൊക്കെ. ഇത് നീയും നിന്റെ ഫാന്‍സുംകൂടി മമ്മൂക്കക്കിട്ട് ഒന്നു വെച്ചതല്ലേ'', മുകേഷ് ചോദിച്ചു.
''സത്യായിട്ടും ഞാനറിയാത്ത കാര്യങ്ങള് പറയര്ത് അണ്ണാ. മമ്മൂക്ക എനക്ക് ദൈവമാണ്... ദൈവോം'', സുരാജ് കരച്ചിലിന്റെ വക്കിലെത്തി. ഇതുകണ്ട് മുകേഷ് പൊട്ടിച്ചിരിക്കുന്നു. ''ശ്ശെടാ... യവനിത് എന്തു പറ്റി? ഞാനൊരു തമാശ പറഞ്ഞതല്ലടേയ്. അവിടെ അങ്ങനെയൊരു കട്ടൗട്ടുമില്ല, മണ്ണാങ്കട്ടയുമില്ല.''
സുരാജിന് അക്കിടി പറ്റിയെന്ന് ബോധ്യമായി, ''അണ്ണന്‍ പൊളപ്പന്‍ സാധനം തന്നണ്ണാ... പറേണത് കേട്ടാല്‍ സത്യമാണെന്നേ തോന്നൂ...''
മുകേഷ് ഇങ്ങനെയൊക്കെയാണ്. ആരെക്കുറിച്ച് പറയുമ്പോഴും ഒരു ബെല്ലും ബ്രേക്കുമില്ല. വെറുതെ കഥകളുണ്ടാക്കും. ഒരുപക്ഷേ, ഇങ്ങനെ ചെയ്യാന്‍ മുകേഷിനേ പറ്റൂ... കാരണം ആരേയും വ്രണപ്പെടുത്താനല്ല മുകേഷ് ഇങ്ങനെയൊന്നും പറയുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. അവരെക്കൂടി രസിപ്പിക്കുന്ന തമാശകളേ മുകേഷ് കഥയാക്കാറുള്ളൂ. മുകേഷിന്റെ കഥയില്‍ പലപ്പോഴും 'കുത്തേറ്റു'വീണിട്ടും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അവരെക്കുറിച്ച് കഥ മെനയാനുള്ള ലൈസന്‍സ് മുകേഷിന് കൊടുത്തിട്ടുണ്ട്.
മുകേഷെന്തിനാ എല്ലാത്തിനും ഒരു കഥ കൂട്ടിച്ചേര്‍ത്ത് പറയുന്നത് എന്നു ചോദിച്ചാല്‍ പുള്ളിക്കാരന്‍ മറ്റൊരു കഥ പറയും

മമ്മൂട്ടിയുടെ ചിയേഴ്‌സ്

സിനിമയില്‍ ഏറ്റവും ചിട്ടയോടെ ജീവിക്കുന്ന ഒരാള്‍ ചിലപ്പോള്‍ മമ്മൂട്ടിയായിരിക്കും. തന്റെ സ്വഭാവത്തെക്കുറിച്ച് ആരുംതന്നെ മോശമായി സംസാരിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. പക്ഷേ ഇതുകൊണ്ട് ചില പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടാകാറുണ്ട്.
'സൈന്യം' എന്ന സിനിമയുടെ ഷൂട്ടിങ് ബാംഗ്ലൂരില്‍ നടക്കുന്ന സമയം. ഒരുപാട് നടീനടന്മാരുണ്ട് ആ സിനിമയില്‍. ഞങ്ങളൊക്കെ ഒരുമിച്ചൊരിടത്താണ് താമസം. മമ്മൂക്ക മാത്രം വേറൊരിടത്തും. വൈകീട്ട് ഷൂട്ടിങ് കഴിഞ്ഞാല്‍ ഞങ്ങള്‍ എല്ലാവരുമൊരുമിച്ച് ടൗണില്‍ കറങ്ങാനിറങ്ങും. പബ്ബുകളിലും മറ്റുമായി രസികന്‍ കറക്കം. പക്ഷേ മമ്മൂക്ക മാത്രം എങ്ങോട്ടും വരില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ മുറിയിലെത്തി കതകടച്ചിരിക്കും. പുറത്തിറങ്ങി നടന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഇമേജിനെ ബാധിക്കുമോ എന്ന ഭയമായിരുന്നു പുള്ളിക്കാരന്.
ഇത് ഞാന്‍ ശ്രദ്ധിച്ചു. 'പുള്ളിയെ ഒന്ന് വാട്ടിയെടുത്തിട്ടുതന്നെ കാര്യം', ഞാന്‍ മനസ്സിലുറപ്പിച്ചു. പിറ്റേന്ന് ലൊക്കേഷനില്‍ എത്തിയയുടന്‍ മമ്മൂക്ക കേള്‍ക്കെ ഞാന്‍ ഉറക്കെ പറഞ്ഞു, ''ഇന്നലെ ആ പബ്ബില്‍ എന്തുരസമായിരുന്നു. ബിയറുകുടി, സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ഡാന്‍സ്. കെട്ടിപ്പിടുത്തം ഒന്നും പറയണ്ട... ഇതാണ് ജീവിതം.''
ഇങ്ങനെ പ്രലോഭനമുണ്ടാക്കുന്ന പലതും ഓരോ ദിവസവും ഞാന്‍ വന്ന് ലൊക്കേഷനില്‍ പറയും. ഒരുദിവസം മമ്മൂക്ക എന്റെയടുത്ത് വന്ന് സ്വരം താഴ്ത്തി ചോദിച്ചു, ''അല്ല മുകേഷേ.. നീ ഈ പറയുന്നതൊക്കെ സത്യമാണോ?''
''സത്യമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊപ്പം വന്നുനോക്ക്,'' |ഞാന്‍ പറഞ്ഞു.
''നീയിങ്ങനെ നാശമാവരുത്. നീ ഷൂട്ടിങ് കഴിയുമ്പോള്‍ എന്റെ മുറിയില്‍ വാ. അവിടെ നമുക്ക് തമാശയൊക്കെ പറഞ്ഞ് ഇരിക്കാം.'' മമ്മൂക്ക ഉപദേശത്തിലോട്ട് കടന്നു.
''സോറി മമ്മൂക്ക. ഞങ്ങള്‍ക്ക് ബിയര്‍ കഴിക്കണം. സുന്ദരികളായ പെണ്ണുങ്ങളെ കാണണം. ഇതൊന്നും മുറിക്കകത്ത് പറ്റില്ലല്ലോ.'' ഞാന്‍ പറഞ്ഞു.
പിറ്റേന്ന് വീണ്ടും പുള്ളിയെ ചൂടാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു, ''ഇന്നലത്തെ ദിവസം ഞാന്‍ മരിക്കുവോളം മറക്കില്ല. എന്തൊരു രസമായിരുന്നു. എന്നും ജീവിതം ഇങ്ങനെയായിരുന്നെങ്കില്‍.''
മമ്മൂക്ക അടുത്തെത്തി, ''നീയിന്ന് വൈകീട്ട് ടൗണില്‍ പോകുമ്പോള്‍ ഞാന്‍ കൂടി വരാം.''
''കൂടെ വരുന്നതൊക്കെ കൊള്ളാം. പക്ഷേ ഒരു കണ്ടീഷനുണ്ട്. ഞങ്ങളുടെ ഗ്യാങ്ങില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ ഇതുപോലെ മസില് പിടിച്ച് നടക്കാനൊന്നും പറ്റില്ല. എല്ലാവരും ഭായി ഭായി.'' ഞാന്‍ നിബന്ധന വച്ചു.
''സമ്മതിച്ചിരിക്കുന്നു,'' മമ്മൂക്കയുടെ മറുപടി.
''പിന്നെ വേറൊരു കണ്ടീഷന്‍. ഞങ്ങള്‍ ബിയര്‍ കഴിക്കും. നിങ്ങളും കഴിക്കണം,'' ഞാന്‍ പറഞ്ഞു.
'' അതൊന്നും പറ്റില്ല... പറ്റില്ല... ബിയര്‍ കഴിക്കണതൊക്കെ ആരെങ്കിലും കണ്ടാല്‍ അതുമതി ജീവിതം കുളമാകാന്‍,'' മമ്മൂക്ക പേടിയോടെ പറഞ്ഞു.
''എന്നാല്‍ മമ്മൂക്ക വരേണ്ട,'' ഞാന്‍ നിബന്ധന കര്‍ശനമാക്കി.
''എന്നാപ്പിന്നെ ഒരു കാര്യം ചെയ്യാം. നിങ്ങള് എല്ലാവരും ബിയറ് കഴിച്ചോ. എന്റെ മുന്നില്‍ ഒരു ഒഴിഞ്ഞഗ്ലാസ് വെച്ചാല്‍ മതി. ഞാന്‍ കുടിക്കുന്നതായി നിങ്ങള്‍ സങ്കല്പിച്ചാല്‍ മതിയല്ലോ,'' മമ്മൂക്ക വീണ്ടും അയഞ്ഞു.
വൈകീട്ട് ഞങ്ങള്‍ മമ്മൂക്കയുടെ മുറിയില്‍ പോകുന്നു. അദ്ദേഹത്തെക്കൂട്ടി നഗരത്തിലേക്ക്.
ആദ്യം ഞങ്ങള്‍ ഒരു ബാറില്‍ കയറി. അവിടെയെങ്ങും ആരുമില്ല. മമ്മൂക്കക്ക് സന്തോഷമായി,''ഇവിടെ മതി. ഇവിടെയാകുമ്പോള്‍ ആരും കാണില്ല.''
ഞാന്‍ പറഞ്ഞു, ''അതു ശരിയാകില്ല. കുറച്ച് ആള്‍ക്കാരും ബഹളവുമൊക്കെ വേണം. കാണാന്‍ ഭംഗിയുള്ള പെണ്‍പിള്ളേര് വേണം എന്നാലേ ഒരു രസം കിട്ടൂ.''
മമ്മൂക്കയുടെ മുഖം വിളറി. പരിചയക്കാര്‍ ആരെങ്കിലും കാണുമോ എന്ന് ശങ്കിച്ചാണ് പുള്ളിക്കാരന്റെ നടപ്പ്. നേരെ ഞങ്ങള്‍ 'ബ്ലാക് കാഡിലാക്' എന്ന പബ്ബില്‍ പോയി. അവിടെ ആവശ്യത്തിന് തിരക്കുണ്ട്. ഭംഗിയുള്ള പെണ്‍പിള്ളാരുണ്ട്, ഡാന്‍സുണ്ട്. ''ഓ.കെ. ഇവിടെ മതി,'' ഞാന്‍ പറഞ്ഞു.
പെട്ടെന്ന് ആളുകളുടെ ശ്രദ്ധ എത്താത്തിടത്ത് പോയി ആദ്യമേ മമ്മൂക്ക സീറ്റ് പിടിച്ചു. എല്ലാവരും ഒരുമിച്ചിരുന്നു. ഞങ്ങള്‍ ബിയര്‍ ഓര്‍ഡര്‍ ചെയ്തു. മമ്മൂക്കയുടെ ഗ്ലാസില്‍ മാത്രം ബിയര്‍ ഒഴിക്കുന്നില്ല. എന്നാലും പുള്ളി ഗ്ലാസുയര്‍ത്തി ചിയേഴ്‌സ് പറഞ്ഞു. അപ്പോഴും നാലുപാടും പേടിയോടെ നോക്കുകയാണ് മമ്മൂക്ക. ആരെങ്കിലും കണ്ടാല്‍ അതോടെ ജീവിതം തുലഞ്ഞതുതന്നെ എന്ന മട്ടില്‍.
പെട്ടെന്ന് ഞാനൊരു കാര്യം ശ്രദ്ധിച്ചു. സുന്ദരിമാരായ രണ്ട് കോളേജ് കുമാരിമാര്‍ തൊട്ടടുത്ത മേശയിലിരിക്കുന്നു. രണ്ടുപേരും മദ്യം കഴിക്കുന്നുണ്ട്. അവര്‍ ഞങ്ങളെ ഇടയ്ക്കിടെ നോക്കുന്നുണ്ട്. ഞാന്‍ അവരെ നോക്കി കൈ കാണിച്ച് ചിരിച്ചു. അവര്‍ തിരിച്ച് എന്നെയും വിഷ് ചെയ്തു.
ഉടനെ മമ്മൂക്കയുടെ എല്ലാ കണ്‍ട്രോളും പോയി; ''ഇതു പറ്റില്ല. ഞാന്‍ നിങ്ങളുടെ കൂടെ വന്നത് നിങ്ങളുടെ തമാശയില്‍ പങ്കെടുക്കാനും കുറച്ചുനേരം സംസാരിച്ചിരിക്കാനുമാണ്. നിങ്ങളിത്... ഛെ ചീപ്പ്.''
ഉടനെ ഞാന്‍ പറഞ്ഞു, ''ഇതൊക്കെ ഞങ്ങളുടെ ഗ്യാങ്ങിനകത്ത് ഉള്ളതാണ്. ഞങ്ങള്‍ പെണ്‍പിള്ളാരെ നോക്കും, കമന്റടിക്കും ചിലപ്പോള്‍ കെട്ടിപ്പിടിച്ചെന്നും വരും.''
മമ്മൂക്ക മിണ്ടാതെയിരുന്നു. ''കണ്ടാല്‍ മലയാളി പെണ്‍കുട്ടികളെ പോലെയുണ്ട്. ഒന്ന് വളച്ചാലോ,'' ഞാന്‍ പറഞ്ഞു.
ഉടന്‍ മമ്മൂക്ക ചൂടാവാന്‍ തുടങ്ങി, ''മലയാളി പെണ്‍കുട്ടികളാണെങ്കില്‍ നീയെന്താ അവരെയങ്ങ് വളയ്ക്കുമോ. നിനക്കും ലാലിനുമൊക്കെ
ഒരു വിചാരമുണ്ട്. ആര്‍ക്കും എപ്പോഴും വളയ്ക്കാവുന്ന ഉപകരണമാണ് പെണ്ണെന്ന്.''
ഞാന്‍ പറഞ്ഞു, ''അതു പറയരുത്. വേണമെങ്കില്‍ ഞാന്‍ വളച്ചുകാണിച്ചുതരാം. അയ്യായിരം രൂപ ബെറ്റ്.''
''എന്നാല്‍ നീയത് ചെയ്യ്,'' മമ്മൂക്ക വെല്ലുവിളിച്ചു.
ഞാന്‍ പെണ്‍കുട്ടികള്‍ക്കടുത്തേക്ക് പോകാനെണീറ്റപ്പോഴേ പുള്ളി പറഞ്ഞു, ''ഞാന്‍ തോറ്റു. നീ പോകണ്ട.''
ഞാന്‍ പറഞ്ഞു, ''അതു പറ്റില്ല. മുകേഷ് പറഞ്ഞാല്‍ പറഞ്ഞത് ചെയ്തിരിക്കും.'' മമ്മൂക്കയുടെ മുട്ട് വിറയ്ക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം.
ഞാന്‍ എണീറ്റ് പെണ്‍കുട്ടികള്‍ ഇരിക്കുന്നിടത്തേക്ക് പോയി.
''നിങ്ങള്‍ കോട്ടയത്താണോ, എറണാകുളത്താണോ,'' ഞാന്‍ ചോദിച്ചു.
''ഞങ്ങള്‍ മലയാളികളല്ല. കന്നടക്കാരാണ്,'' അവര്‍ പറഞ്ഞു.
''പിന്നെ നിങ്ങളെന്തിനാ ഞങ്ങളെ നോക്കി ചിരിച്ചത്'', എന്റെ ധൈര്യം മുഴുവന്‍ ചോരാന്‍ തുടങ്ങി.
''ഞങ്ങള്‍ നിങ്ങളെയല്ല നോക്കിയത്. അവിടെ ഇരിക്കുന്നത് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണോ എന്ന് സംശയം തോന്നി നോക്കിയതാണ്,'' അവര്‍ പറഞ്ഞു.
ഞാന്‍ ശരിക്കും കുഴഞ്ഞു. ''എന്റെ പൊന്നു സഹോദരിമാരെ അവിടെയിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. നിങ്ങളുടെ കൂട്ടത്തിലിരുന്ന് ഒരു ബിയര്‍ ഷെയര്‍ ചെയ്ത് കഴിച്ചുകാണിക്കാമെന്ന് ഞാനദ്ദേഹവുമായി ബെറ്റ് വച്ചിരിക്കുകയാണ്. സഹായിക്കണം. ഈ ബിയറിന്റെ പൈസ ഞാന്‍ കൊടുത്തുകൊള്ളാം,'' ഞാന്‍ കേണപേക്ഷിച്ചു.
അവര്‍ ഓ.കെ. പറഞ്ഞു. ഞങ്ങള്‍ ബിയര്‍ ഗ്ലാസുകളിലേക്ക് ഒഴിച്ചു. ചിയേഴ്‌സ് പറയാനൊരുങ്ങവേ മമ്മൂക്ക ചാടിയെണീറ്റു. ''വാ... വാ.. പോകാം. ഇനിയിവിടെ നില്‍ക്കണ്ട. ഇനി നിന്നാല്‍ ആകെ നാറും. നാളെ നാട്ടുകാര് പറയും മമ്മൂട്ടിയും സംഘവും ഹോട്ടലില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്ന്. അതു മതി ജീവിതം നശിക്കാന്‍,'' മമ്മൂക്ക ഒറ്റയോട്ടമാണ് കാറിലേക്ക്.


Sibi Gopalakrishnan
International American University

രക്തസമ്മര്‍ദം ചെറുക്കുക

ആധുനിക ജീവിതരീതികളില്‍ ഏറെപ്പേരെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്ന രണ്ടുരോഗങ്ങളാണ് രക്തസമ്മര്‍ദവും പ്രമേഹവും. ആ ഭീതിയുടെ തടവറയില്‍ ജീവിതം ഹോമിക്കുന്നവരുമേറെ. മരുന്നുകളേക്കാളേറെ ജീവിത ശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങള്‍കൊണ്ട് ഈ രണ്ടുരോഗങ്ങളെയും നിയന്ത്രിക്കാവുന്നതാണ്. ഫാസ്റ്റ് ഫുഡും വഴി യാന്ത്രിക ജീവിത രീതികളുമാണിവയ്ക്കു പ്രധാന കാരണമെന്നതും വസ്തുതയാണ്.


ചെറിയ കുട്ടികളില്‍ത്തന്നെ കൂടുതല്‍ ഉപ്പ് ഉപയോഗിക്കാനുള്ള പ്രവണത, ഭാവിയില്‍ രക്തസമ്മര്‍ദത്തിനുള്ള സാധ്യതയേറ്റുന്നുണ്ട്. കായികാധ്വാനമേറെ ചെയ്യുകയും നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്തിരുന്ന കാലത്ത് മലയാളികളില്‍ രക്തസമ്മര്‍ദം അപൂര്‍വമായിരുന്നു.
1980-കള്‍ക്കുശേഷമാണ് രക്തസമ്മര്‍ദം മലയാളിയെ വലയം ചെയ്തു തുടങ്ങിയത്. ഫാസ്റ്റ് ഫുഡും അമിതാഹാരവും മാനസിക സഘര്‍ഷവും മരുന്നുകളുടെ അമിത ഉപയോഗവും ജീവിതത്തിന്റെ ഭാഗമായതോടെ ഉയര്‍ന്ന രക്തസമ്മര്‍ദവും കൂടെയെത്തി.
കാലത്ത് വൈകിയുള്ള ഭക്ഷണം അല്ലെങ്കില്‍ കാലത്ത് ഭക്ഷണം ഒഴിവാക്കുക, മാനസിക പിരിമുറുക്കം, ക്രമം തെറ്റിയുള്ള ഭക്ഷണക്രമങ്ങള്‍ ഇവ രക്തക്കുറവിനും കുറഞ്ഞ രക്തസമ്മര്‍ദത്തിനും വഴിതുറക്കുന്നു. കുറഞ്ഞരക്തസമ്മര്‍ദമുള്ളവരില്‍ ഉപ്പിന്റെ ഉപയോഗം കൂട്ടുവാനാണ് സാധാരണ നിര്‍ദേശിക്കുക.


ഹൃദയത്തിന്റെ പമ്പിങ് പ്രക്രിയയിലെ ഏറ്റക്കുറച്ചിലുകളാണ് രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തിനു കാരണം. പ്രായവ്യത്യാസങ്ങള്‍ക്കനുസരിച്ചും മാനസിക-ശാരീരിക വ്യതിയാനങ്ങള്‍ക്കനുസരിച്ചും നേരിയ
വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും 140/ 90 മില്ലിമീറ്റര്‍ മെര്‍ക്കുറിക്ക് മുകളിലുള്ളതിനെ രക്താതിമര്‍ദം അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നും 100/60 നു താഴെയുള്ളതിനെ ന്യൂന രക്തസമ്മര്‍ദം അഥവാ കുറഞ്ഞ രക്തസമ്മര്‍ദം എന്നും പറയുന്നു.


രക്താതിമര്‍ദസമയത്ത് തലചുറ്റല്‍, ക്ഷീണം, മന്ദത, ഉറക്കക്കുറവ്, വേഗം ദേഷ്യംവരിക, ഉത്സാഹക്കുറവ്, വിശപ്പില്ലായ്മ, ഓര്‍മക്കുറവ്, കിതപ്പ്, കണ്ണില്‍ ഇരുട്ടുകയറുക, കൈകാല്‍ വിരലുകളില്‍ മരവിപ്പ്, സന്ധികളില്‍ വേദന, തലവേദന, ഛര്‍ദി തുടങ്ങിയവയില്‍ പലതും കണ്ടുവരുന്നു. ന്യൂനമര്‍ദ സമയത്തും ഇതിലെ പലതും പ്രകടമാകാറുണ്ട്.


രക്തസമ്മര്‍ദം കൂടിയാലും കുറഞ്ഞാലും അപകടമാണ്. മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാല്‍ ബോധക്ഷയം സംഭവിക്കാം. ശിരസ്സിലേക്കുള്ള ധമനികള്‍ പൊട്ടി പക്ഷാഘാതത്തിനും മരണത്തിനും കാരണമാവാറുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം ചിലരില്‍ അന്ധതയ്ക്കും വഴിതെളിച്ചേക്കാം.


വൃക്കകളാണ് നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദം നോര്‍മലായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. വൃക്കകള്‍ ഉത്പാദിപ്പിക്കുന്ന 'റെനിന്‍' എന്ന ഹോര്‍മോണിന്റെ അളവുകൂടിയാല്‍ രക്തസമ്മര്‍ദമുയരും.
കൊളസ്റ്ററോള്‍ (കൊഴുപ്പ്) അടിഞ്ഞുകൂടി രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറഞ്ഞ് സംക്രമണം മന്ദഗതിയിലാവുകയോ തടസ്സപ്പെടുകയോ ചെയ്യുന്നത് ഹൃദയസ്തംഭനത്തിനുവരെ കാരണമായേക്കാം. രോഗം വന്നശേഷം ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് വരാതിരിക്കാനുള്ള ഉപാധി തേടുകയാണ്.


By: ഡോ. സന്തോഷ് മോഹന്‍
ചൈത്ര ഹോമിയോപ്പതിക് ക്ലിനിക്, തൃശ്ശൂര്‍



November 3, 2009

ദാമ്പത്യ തമാശകള്‍

ജ്യോല്‍സ്യന്‍

കുട്ടപ്പന്‍ ജോല്സ്യനെ കാണാന്‍ പോയി.
ജ്യോ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍ മരിക്കും......
കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോല്സ്യരെ...... ഞാന്‍ പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്...



ചങ്ങാതിമാരുടെ ഭാര്യ

നീണ്ട കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് പഴയ ചങ്ങാതിമാര്‍ ...
എങ്ങിനെ ഉണ്ടെടാ നിന്‍റെ ഭാര്യ ..???
മാലാഖ ആണെടാ മാലാഖ .. ആട്ടെ നിന്‍റെയോ ...?
ഓഹ് അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ..



രോഗിയും ഡോക്ടറും

രോഗി ഡോക്ടറോട്,,,,,,,,
രോഗി ; ഡോക്ടര്‍, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്ടോ........
ഡോക്ടര്‍ : ഒരു കല്യാണം കഴിച്ചാല്‍ മതി.......
രോഗി ; അതെയോ..... അപ്പോള്‍ അത്രയും ജീവിക്കാന്‍ പറ്റുമോ......
ഡോക്ടര്‍ : യില്ലില്ല....അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിന്നെ തോന്നില്ല......



ആദ്യരാത്രി

കവി ആദ്യരാത്രിയില്‍ ഭാര്യയോടു.......
കവി : ഇനി നീയാണ് എന്‍റെ ഭാവന, കല്പന, കവിത........
അപ്പോള്‍ ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍.........


കുടത്തിലെ ഭൂതം

ഒരിക്കല്‍ ടുട്ടു മോന് കടല്‍ക്കരയില്‍ നി‌ന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്‍ ഒരു ഭൂതം പുറത്തുവന്നു.ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും.ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം..........ടുട്ടുമോന്‍ പറഞ്ഞു..... എനിക്കു അമേരിക്കയില്‍ പോകണം. പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്.അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലില്കൂടി പണിഞ്ഞു തരണം.ഭൂതം പറഞ്ഞു...... ഈ കടല്‍ ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെന്കിലെ ഇതെല്ലം സാധിക്കൂ......... അതിനാല്‍ ദയവായി മറ്റൊന്ന് പറയൂ....... ടുട്ടുമോന്‍ അപ്പോള്‍ പറഞ്ഞു....... ശരി. എന്നാല്‍ വേണ്ട. മറ്റൊന്ന് പറയാം.പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തോള് . അങ്ങനെ ഭൂതം സമ്മതിച്ചു.

ടുട്ടുമൊന്ടെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു..... "എന്‍റെ ഭാര്യയെ എപ്പഴും ഹാപ്പി ആക്കാനുള്ള ഒരു വഴി പറഞ്ഞുതാ......."
അല്പമൊന്നു ആലോചിച്ച ശേഷം ഭൂതം പറഞ്ഞു..................
" റോഡിനു എത്ര വീതി വേണമെന്നാണ് പറഞ്ഞതു . . . ഞാനിതാ പണി തുടങ്ങിക്കഴിഞ്ഞു."



കോടതി

ക്രോസ് വിസ്താരത്തിന് ഇടയില്‍ വക്കീല്‍ സാക്ഷിയോട് : നിങ്ങള്‍ വിവാഹിതന്‍ ആണോ ..???
സാക്ഷി : അതെ സര്‍
വക്കീല്‍ :ആരെയാണ് വിവാഹം കഴിച്ചത് ..???
സാക്ഷി : ഒരു സ്ത്രീയെ ...
വക്കീല്‍ : അതെനിക്കറിയാം ,ആരെങ്കിലും പുരുഷനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ ...
സാക്ഷി : ഉണ്ട് സാര്‍ ,എന്‍റെ സഹോദരി വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ട്


Sibi Gopalakrishnan
International American University
Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon