September 23, 2010

ഇങ്കിലാ സിന്താവാ

വയോജന വിദ്യാഭ്യാസ' വകുപ്പിലേക്ക്‌ കേന്ദ്രത്തില്‍ നിന്നും കമ്പി കിട്ടി. ``ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. ഫണ്ട്‌ ലാപ്‌സാകാതെ ഉപയോഗിച്ച്‌ റിപ്പോര്‍ട്ടും ഓഡിറ്റു ചെയ്‌ത ബില്ലും അയയ്‌ക്കണം''

മിന്നല്‍ വേഗത്തില്‍ കണക്കുനോക്കി. .....ലക്ഷത്തില്‍ അമ്പതിനായിരം രൂപ മാത്രമാണു മിച്ചമുള്ളത്‌. 30 മുഴുത്ത ദിവസങ്ങള്‍ കിടക്കുന്നതിനിടയ്‌ക്ക്‌ അമ്പതിനായിരം രൂപ തീര്‍ക്കാനോ വിഷമം? വകുപ്പില്‍ തിരക്കിട്ട ആലോചന. സെമിനാര്‍, വര്‍ക്ക്‌ഷോപ്പ്‌, ഓഡിയോ-വീഡിയോ പ്രചാരണപദ്ധതി ഇവയില്‍ ഏതുവേണം? സെമിനാര്‍ തന്നെ. സംഘടിപ്പിക്കാന്‍ എളുപ്പവും ഒരു ഗമയും. അതിനു മൂന്നുപേരുടെ ഒരു കമ്മറ്റിയുണ്ടാക്കി. കണ്‍വീനര്‍ സഹദേവന്‍.

കമ്മറ്റി കൂടി ചര്‍ച്ച ചെയ്‌ത്‌ സെമിനാറിനു രൂപം നല്‍കി. നാട്ടില്‍ അഭ്യസ്‌തവിദ്യരായ ഉദ്യോഗസ്ഥരും, രാഷ്‌ട്രീയ പ്രവര്‍ത്തകരും മതപ്രവര്‍ത്തകരുമെല്ലാമായി ധാരാളം പേരുണ്ട്‌. വയോജനവിദ്യാഭ്യാസത്തിന്‌ ഇവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം. അതിനായി സെമിനാറിന്റെ ആലോചനാവിഷയം ``അഭ്യസ്‌തവിദ്യരും വയോജനവിദ്യാഭ്യാസവും'' എന്നു നിശ്ചയിച്ചു. മാര്‍ച്ച്‌ മുപ്പത്തൊന്നിനു മുന്നം, തുക ലാപ്‌സാകുന്നതിനു മുന്നം, സെമിനാര്‍ നടത്താനുള്ള നീക്കം ആരംഭിച്ചു.

ആകെ മൊത്തം അമ്പതു ക്ഷണിതാക്കള്‍. കേന്ദ്രത്തിലെ രണ്ടു വമ്പന്മാരെ ക്ഷണിച്ചേക്കാം. വന്നിരുന്നു കൊള്ളട്ടെ. ഭാവിയിലും വേണ്ടവരാണ്‌. റ്റി.എ., ഡി.എ. നല്ല തുകയാകും. സാരമില്ല. തുക ലാപ്‌സാകാതെ സഹായകമാകും. സെക്രട്ടേറിയറ്റില്‍ നിന്നും പതിനഞ്ചുപേര്‍, വകുപ്പിലുള്ളവര്‍ എട്ടുപേരും ഉണ്ടാകണം. എം.എല്‍.എ. മാര്‍ പത്തുപേരെങ്കിലും വേണം. പഞ്ചായത്തിന്‌ അഞ്ച്‌, സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്ന്‌ ആറും, സമാനതയുള്ള വകുപ്പില്‍ നിന്നു നാലുപേരും കൂടി ആകെ അമ്പതുപേര്‍ എന്നുവച്ചു. പാര്‍ട്ടിസിപ്പെന്റ്‌സിന്റെ ജാതികൂടി നോക്കി കമ്മറ്റി ലിസ്റ്റു തയ്യാറാക്കി.

ഏകദിന സെമിനാറിന്റെ ഏകദേശ ബഡ്‌ജറ്റിനും രൂപം കൊടുത്തു. റ്റി.എ.& ഡി.എ. = 20, പബ്ലിസിറ്റി = 10, ഫുഡ്‌ & അക്കോമഡേഷന്‍ = 15, ഓഫീസ്‌ ചെലവ്‌ = 5 അങ്ങനെ ആകെ തുക അമ്പതിനായിരം. മാര്‍ച്ച്‌ 26-ാം തീയതി രാവിലെ പത്തുമണി മുതല്‍ വൈകിട്ട്‌ അഞ്ചുമണി വരെ. സെമിനാര്‍ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍. കാര്യങ്ങളെല്ലാം മുറപോലെ നീങ്ങി. നേരത്തെ എത്ര സെമിനാര്‍ നടത്തിയിരിക്കുന്നു.

സെമിനാറിന്‌ തൊട്ടുമുമ്പായി വലിപ്പമേറിയ ബാഡ്‌ജും, കമനീയമായ ബാഗും എഴുത്തു സാമഗ്രികളും എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ താന്താങ്ങളുടെ പേര്‌ അച്ചടിച്ചിരിക്കുന്നത്‌ കണ്ടു കണ്‍വീനറെ ഏവരും സ്‌തുതിക്കുന്നു. ബാഗില്‍ വച്ചിട്ടുള്ള പേനയുടെ മഹത്വം ചൂണ്ടിക്കാട്ടുവാന്‍ തല്‍പരരായിരുന്നു അതില്‍ കുറേപ്പേര്‍.

സമ്മേളനം ആരംഭിച്ചു. കണ്‍വീനര്‍ സ്വാഗതപ്രസംഗത്തില്‍ കേന്ദ്രത്തില്‍ നിന്നും വന്നവരെ തരംപോലെ പ്രശംസിച്ച്‌ മുറ പോലുള്ള ബൊക്കെകളും കൊടുത്ത്‌ ഇരുത്തി. കക്ഷിയുടെ തട്ടിയും തടഞ്ഞുമുള്ള ഇംഗ്ലീഷില്‍ കൂടി മറ്റുള്ളവര്‍ക്കും സ്വാഗതം ലഭിച്ചു. അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തലായിരുന്നു അടുത്തത്‌. പരിഷ്‌കരിച്ച ഇംഗ്ലീഷ്‌ ഉച്ചാരണത്തോടെ വിഷയാവതാരകന്‍ കീനോട്ട്‌ പേപ്പര്‍ അവതരിപ്പിക്കാന്‍ തുടങ്ങി.

ഒരാള്‍ അപ്പോള്‍ എഴുന്നേറ്റ്‌ ചോദിച്ചു : ``നിരക്ഷരകുക്ഷികള്‍ക്ക്‌ ഏതു ഭാഷയിലായിരിക്കും അക്ഷരജ്ഞാനം നല്‍കുന്നത്‌?''
``മദര്‍ ടങ്ങ്‌'' മറുപടി ലഭിച്ചു.
``എങ്കില്‍ നമ്മുടെ ചര്‍ച്ചയും മലയാളത്തിലാക്കുന്നതല്ലേ ഭേദം?'' ചോദ്യകര്‍ത്താവ്‌ ആവര്‍ത്തിച്ചു. ഏകദിന സെമിനാറിന്റെ ആദ്യഭാഗം ഒരു മണിക്കൂറിലധികം ഭാഷാവാദം കൊണ്ടുപോയി. അന്തമില്ലെന്നു കണ്ട അദ്ധ്യക്ഷന്‍ ഒടുവില്‍ പറഞ്ഞു : ``മാതൃഭാഷയില്‍ ചര്‍ച്ചയാക്കുന്നതിനു വിരോധമൊന്നുമില്ല. പക്ഷേ, അപ്പോള്‍ നമ്മുടെ വിശിഷ്‌ടാതിഥികള്‍ക്കു ബുദ്ധിമുട്ടാകും. അതിനാല്‍ ഇന്നത്തെ ചര്‍ച്ച ഇംഗ്ലീഷിലാക്കുന്നതാകും മര്യാദ. ഒരു കാര്യം. വിദ്യാഭ്യാസമന്ത്രി സെമിനാര്‍ അംഗങ്ങളെ മസ്‌ക്കറ്റ്‌ ഹോട്ടലില്‍ ലഞ്ചിനു ക്ഷണിച്ചിട്ടുണ്ട്‌. കത്തുകള്‍ എല്ലാവര്‍ക്കും കിട്ടിയിരിക്കുമല്ലോ. കൃത്യം ഒരുമണിക്ക്‌ നമുക്ക്‌ അവിടെയെത്തണം. വാഹനം ഇടപാടാക്കിയിട്ടുണ്ട്‌''. കീനോട്ട്‌ പേപ്പര്‍കാരന്‍ ആദ്യം മുതല്‍ തുടങ്ങി.

ഇതിനിടയില്‍ ഓഫീസ്‌ ക്ലാര്‍ക്ക്‌ ബില്ലുകള്‍ എഴുതിയത്‌ ഒപ്പിട്ടു നല്‍കാന്‍ ഏവര്‍ക്കും നല്‍കി. ആ ജോലി തീര്‍ന്നപ്പോഴേക്കും കീനോട്ട്‌ പേപ്പറും തീര്‍ന്നു. അടുത്തത്‌ ചര്‍ച്ചയായിരുന്നു.

``അക്ഷരമാല മുഴുവന്‍ പഠിച്ചുവന്ന്‌ എഴുതിക്കാണിക്കുന്നവര്‍ക്ക്‌ നൂറുരൂപ വീതം നല്‍കുമെന്ന്‌ പരസ്യപ്പെടുത്തിയാല്‍ ഇതുപോലുള്ള ദുര്‍വ്യയത്തേക്കാള്‍ ഫലപ്രദമാകില്ലേ?'' ഒരാള്‍ ചര്‍ച്ചയ്‌ക്ക്‌ വെടിമരുന്നിട്ടു.
``അതു ശരിയല്ല, സ്വന്തമായ ആവേശം തോന്നി പഠിക്കണം, കാശിന്റെ ചിന്തയുടെ അടിസ്ഥാനത്തിലാകുന്നത്‌ ലക്ഷ്യത്തെ പരാജയപ്പെടുത്തും'' ഒരു ആശയസമ്പന്നന്‍ പറഞ്ഞു. വാഗ്വാദം ഘോരഘോരമായി കൊഴുത്തു. രംഗം പ്രക്ഷുബ്‌ധം. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റു പറഞ്ഞു: ``നാടു നമ്മുടേതല്ലേ? നൂറു രൂപ കിട്ടുമെന്നറിഞ്ഞാല്‍ നിരക്ഷരകുക്ഷികളേ കാണൂ നാടു മുഴുവന്‍! അവര്‍ അക്ഷരമാല എഴുതിക്കാണിച്ച്‌ നൂറുരൂപ വീതം വാങ്ങും.'' എല്ലാവരും ചിരിച്ചു. മന്ത്രി ലഞ്ചിനു ക്ഷണിക്കുന്ന കത്തു വിതരണം വാഗ്വാദങ്ങള്‍ക്ക്‌ വിരാമമിട്ടു. എത്രയും വേഗം മണി ഒന്നടിക്കട്ടെ. സൂപ്പു വരട്ടെ. ചിക്കന്‍ പോരട്ടെ. സങ്കല്‍പങ്ങള്‍ മുറുകി.

രംഗം ലഘുസംഗീതസാന്ദ്രം. പ്രസ്റ്റീജിന്റെ താഴികക്കുടമായ ഹോട്ടലിലെ വിരുന്നു സല്‍ക്കാരമുറി. വിഭവങ്ങള്‍ തെളിച്ചൂടില്‍ നിരത്തി നിരത്തി വച്ചിരിക്കുന്നു. പാത്രങ്ങളും. അങ്കവാല്‍ തൊപ്പിക്കാരായ വിളമ്പുകാര്‍ ജാഗരൂകരായി എങ്ങുമുണ്ട്‌. മത്സ്യമാംസസസ്യ വിഭവങ്ങള്‍ പലതരത്തില്‍. സൂപ്പ്‌ ഒരിടത്ത്‌ സല്‍ക്കരിക്കുന്നു. പഴങ്ങളുടെയും മറ്റും അലങ്കരിച്ച ഒരു കുന്ന്‌. ഡസര്‍ട്ടുകളുടെ - മധുരവിഭവങ്ങളുടെ - ഒരു സംഗമഭൂമി. സ്വന്തപാത്രത്തില്‍ ഇഷ്‌ടവിഭവങ്ങള്‍ സ്വീകരിച്ചു തിന്നുകയും മേളിക്കുകയും ചെയ്യുന്ന വയോജന വിദ്യാഭ്യാസ സെമിനാര്‍ അംഗങ്ങള്‍. വിദ്യാഭ്യാസമന്ത്രി ഡല്‍ഹിയില്‍ നിന്നും വന്ന പഞ്ചാബി സ്‌ത്രീയോട്‌ ചില തമാശയും തന്റെ വീരസ്യങ്ങളും അടിച്ചു നില്‍ക്കുന്നു. അതുകേട്ടും, മന്ത്രിയെ പ്രീണിപ്പിക്കാന്‍ ലക്ഷ്യം വച്ചും നില്‍ക്കുന്ന അംഗങ്ങളെ കടാക്ഷിച്ച്‌ ഒരു നാട്ടുരാജാവിന്റെ മട്ടില്‍ മന്ത്രി ലാലസിക്കുന്നു. ``വിദ്യാഭ്യാസമില്ലാത്ത വയോജനങ്ങള്‍ ഉള്ളത്‌ എത്ര നന്നായി അല്ലേ?'' എന്ന ഭരണാധിപന്റെ ചോദ്യം ഏവരെയും രസിപ്പിച്ചു.

എന്താണത്‌? മധുരസല്‍ക്കാരങ്ങള്‍ അവസാനിക്കുന്നതിന്‌ മുന്‍പ്‌ ഹോട്ടലിലേയ്‌ക്ക്‌ ഒരു ജാഥ ആര്‍ത്തു വരുന്ന ശബ്‌ദം കേള്‍ക്കുന്നു. എന്തു കുന്തമെങ്കിലുമാകട്ടെ, ``ലഞ്ചിന്റെ നേരത്ത്‌ ലഞ്ച്‌'' എന്നല്ലയോ മഹദ്വാക്യം? എന്നു ഭൂരിപക്ഷം പേരും വിചാരിച്ചു. പക്ഷേ, `ഇങ്കിലാ - സിന്താവാ' എന്ന്‌ എത്രയും തെറ്റായിട്ടാണ്‌ ഉച്ചരിക്കുന്നതെങ്കിലും അതിന്റെ ഉശിരും ആവേശവും ശക്തിയും വിഗണിക്കാന്‍ പറ്റാത്ത വിധത്തിലുള്ളതായിരുന്നു. ലഞ്ചു നടക്കുന്ന ഹാളിന്റെ മുറ്റത്ത്‌ എത്തി സംഘടിതരായ വിദ്യാഭ്യാസമില്ലാത്ത വയോജനങ്ങള്‍ ആര്‍ത്തു വിളിച്ചു:-
``ഇങ്കിലാ - സിന്താവാ
പകല്‍കൊള്ള - പമ്പകടത്തും
വെട്ടിപ്പുകാരെ - തട്ടിക്കളയും
ഇങ്കിലാ ഇങ്കിലാ ഇങ്കിലാ - സിന്താവാ!''


തിളച്ചുപൊന്തുന്ന വയോജനങ്ങള്‍ കണ്ണാടിപ്പാളികളിലൂടെ കാണത്തക്കവിധം നട്ടുച്ച വെയിലില്‍ പ്രവേശന കവാടത്തിനു മുന്നില്‍ കുത്തിയിരുന്നു. കാര്യം അത്ര പന്തിയല്ലെന്നു കണ്ട മന്ത്രിപുംഗവന്‍ പിന്‍വാതിലില്‍ വഴി ഇറങ്ങി, പഞ്ചാബിക്കാരിയോടു പോലും യാത്രപറയാതെ സ്ഥലം വിട്ടു.

ജാഥക്കാരെ നേരിടാന്‍ കണ്‍വീനറെ ആളുകള്‍ തിരക്കുമ്പോള്‍, ഇഷ്‌ടന്‍ ലഞ്ച്‌ ഹോളിനു സമീപമുള്ള ബാറില്‍ രണ്ടുമൂന്ന്‌ പെഗ്ഗ്‌ അടിച്ച്‌ കിറുങ്ങിയിരിക്കുന്നു! ജാഥയുടെ കാര്യം പറഞ്ഞറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബോധമണ്‌ഡലത്തില്‍ പുതിയ യുക്തി ഉദിക്കുന്നു. കൂടെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു:- ``എത്ര തെറ്റായിട്ടാണ്‌ ഇവര്‍ വിളിക്കുന്നത്‌? വരൂ; വയോജനവിദ്യാഭ്യാസം ഇപ്പോള്‍ തന്നെ തുടങ്ങിക്കളയാം.''

വേച്ചുവേച്ച്‌ അയാള്‍ കുത്തിയിരുന്ന്‌ മുദ്രാവാക്യം വിളിക്കുന്ന ആളുകളുടെ മുന്‍പിലെത്തി പറഞ്ഞു:- ``ഛേ, നിങ്ങള്‍ വിളിക്കുന്നത്‌ തെറ്റ്‌, തെറ്റ്‌; ഞാന്‍ പഠിപ്പിക്കാം: `ഇങ്കിലാ' എന്നല്ല `ഇങ്ക്വിലാബ്‌'; അതുപോലെ `സിന്താവാ' എന്നല്ല `സിന്താബാദ്‌' പറഞ്ഞാട്ടെ; ഇങ്കിലാബ്‌ - സിന്താബാദ്‌''

കണ്‍വീനറുടെ ഷര്‍ട്ടില്‍ പിടിവീഴുന്നു. അക്ഷരം പഠിക്കാത്തവര്‍ക്ക്‌ പക്ഷേ, അടി നല്ല നിശ്ചയം! സെമിനാറിന്റെ സമാപനഘട്ടം.

By: ചെമ്മനം ചാക്കോ

2 Comments:

റ്റോംസ് കോനുമഠം said...

nalla oru chindha
congrats

റ്റോംസ് കോനുമഠം said...

nalla chintha.
congrats

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon