December 22, 2011

എങ്ങിനെ വിജയകരമായി ജീവിക്കാം : പ്രവാസി സ്പെഷ്യല്‍

ഏറെ നാളത്തെ റിസേര്‍ച്ചിനു ശേഷം നാട്ടില്‍ പോയി പ്രവാസിക്ക് എങ്ങിനെ വിജയകരമായി ജീവിക്കാം എന്നതിന്റെ ഒരു ഗൈഡ് ആണിത്. വായിച്ചു പ്രിന്റെടുത്ത് സൂക്ഷിക്കുക. സ്ഥിരതാമസം മാത്രമല്ല ഇടയ്ക്കു അവധിക്കു പോകുമ്പോഴും ഇത് പരീക്ഷിക്കാവുന്നതാണ്.

1. എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തന്നെ കൂളിംഗ്‌ ഗ്ലാസ്, പാന്റ് എന്നിവ മാറ്റി മുണ്ടുടുക്കുക.‌



December 19, 2011

നോസ്ട്രടാമാസിന്റെ പ്രവചനവും മുല്ലപ്പെരിയാര്‍ ദുരന്തവും

നോസ്ട്രദാമസിന്റ  പ്രവചനങ്ങളില്‍ മുല്ലപ്പെരിയാര് ‍ ദുരന്തവും ???

ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രദാമസ്. രാജീവ് ഗാന്ധിയുടെ മരണം, അമേരിക്കയില്‍ ഒബാമയുടെ ഉദയം തുടങ്ങി പലതും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട ്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ദുരന്തങ്ങള്‍ തിരഞ്ഞു നടക്കുന്നചിലരുടെ കണ്ണുകള്‍ ഇപ്പോള്‍ ഉടക്കിയിരിക്കുനത് മുല്ലപ്പെരിയാര് ‍ ദുരന്തത്തിലാണ്. ലണ്ടനില്‍ താമസിക്കുന്ന കുറച്ചു മലയാളികള്‍ ആണ് ഈ കണ്ടുപിടുത്തത്തന് പിന്നില്‍
ബൂലോകം ഓണ്‍ലൈനിന്റെ എഡിറ്റര്‍മാരും ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രദമാസ് രചിച്ച ‘ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രെഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില് ‍ ആണത്രേ മുല്ലപ്പെരിയാര് ‍ ദുരന്തത്തെപ്പറ് റി സൂചനകള്‍ ലഭിച്ചത്.

December 14, 2011

മുല്ലപെരിയാര്‍ ഉയര്‍ത്തുന്ന ചില സാമൂഹിക പ്രശ്നങ്ങള്‍

മുല്ലപ്പെരിയാർ ഭീതി നിഴലിക്കുന്ന അഞ്ച് ജില്ലകൾക്ക് മാത്രമാണിതിന്റെ ഭീഷണി എന്നതിനാൽ തങ്ങളെ അത് ബാധിക്കുന്നില്ല എന്നാണ് ബഹു ഭൂരിപക്ഷം വരുന്ന ആളുകൾ ധരിക്കുന്നത്. ചില ചോദ്യങ്ങൾ ഇത്തരക്കാരോട് ചോദിക്കുവാനുണ്ട്.

*****

December 11, 2011

തമിഴന്മാര്‍ക്ക് ഒരു തുറന്ന കത്ത് : Mullaperiyar സ്പെഷ്യല്‍

പ്രിയപ്പെട്ട തമിഴ് സഹോദരങ്ങളെ ( എന്‍ അന്പ് തമിഴ് സഹോദരങ്ങളെ ).,

മുല്ലപെരിയാര്‍ എന്ന് താങ്കള്‍ കേട്ടിട്ട് ഉണ്ടാകുമല്ലോ . അത് കേരളത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ താങ്കള്‍ ഞെട്ടരുത് . കാരണം താങ്കളുടെ കലൈജെരും,സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തതിനും ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ സംസാരിക്കാനും ഒക്കെ ആയി കഷ്ട്ടപെട്ടു ജയിലില്‍ കഴിയുന്ന ,മൂന്നു കെട്ടി തമിഴ് പെണ്ണുങ്ങളുടെ ഇടയിലെ സാവിത്രിയും സര്‍വോപരി കവിയും ആയി വാഴുന്ന മകള്‍ കനിമൊഴി അവളുടെ ബോയ്‌ ഫ്രണ്ട് രാജാ, പിന്നെ സിനിമയില്‍ നിങ്ങളെ മേനി കാട്ടി മയക്കി നിങ്ങളുടെ അമ്മയും അതിലുപരി നിങ്ങളുടെ കണ്ണിലുണ്ണിയും തേങ്ങയും ഒക്കെ ആയ മലയാളി MGR അവര്‍കളുടെ SETUP ജയലളിത അമ്മച്ചിയും(ഇങ്ങനെയുള്ളവരെ നിങ്ങള്‍ അമ്മ എന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ വേറെ പേരില്‍ ആണ് വിളിക്കുക ) , പിന്നെ കത്തിക്കാന്‍ പോലും കൊള്ളാത്ത നിങ്ങളുടെ സ്വന്തം വയ്ക്കോല്‍ അണ്ണാച്ചിയും ഒക്കെ നിങ്ങളെ പറഞ്ഞു മനസിലാക്കിയിരിക്കുന്നത് മുല്ലപെരിയാര്‍ എന്നാല്‍ തമിഴ് നാട്ടിലെ ഒരു ഡാം ആണെന്നയിരിക്കും .

December 8, 2011

TV റിപ്പയറും 150 രൂപയും

പ്രീയപ്പെട്ട സുഹൃത്തുക്കളെ, ഞാന്‍ 2002-2003 കാലഘട്ടത്തില്‍ കോട്ടയം പോളിടെക്നിക്കില്‍ പഠിക്കുന്ന സമയം. എന്റെ വീട് ഓച്ചിറയില്‍ ആണ്, കോട്ടയം വരെ ട്രെയിനില്‍ പോയീ വന്നാണ് പഠിച്ചിരുന്നത്. വെളുപ്പിനെ ആറുമണിക്ക് വീട്ടില്‍നിന്നിരങ്ങിയാലെ കായംകുളത്ത്നിന്ന് എഴുമാണിയുടെ വേണാട്‌ പിടിക്കാന്‍ പറ്റതോള്. അതുകൊണ്ടു തന്നെ നാട്ടില്‍ എല്ലാവര്ക്കും നല്ല അഭിപ്രായമാണ് എന്നെ പറ്റി.

"ഹോ കോട്ടയത് വരെ പോയീ പഠിക്കുന്ന പയ്യനല്ല്യോ അവന്‍?, നമ്മടെ പിള്ളേര്‍ പോത്തുപോലെ കിടന്നുറങ്ങുമ്പോള്‍ അവനെ കണ്ടു പഠിക്കാന്‍ പറയണം" എന്നൊക്കെ സ്ഥിരം കേള്‍ക്കുന്ന ഡയലോഗുകളാണ്. ആ ഒരു ഇമേജ് ഞാന് കാത്തുസൂക്ഷിച്ചിരുന്നു.

December 7, 2011

Alan's Story: അലന്‍റെ കഥ - Part 1

ചിന്തകള്‍ക്ക് തീ പിടിച്ചു തുടങ്ങിയിരിക്കുന്നു. ഗോള്‍ഡ്‌ഫ്ലേക്ക് കിങ്ങ്സിന്റെ നീളം കുറഞ്ഞു വരുന്നതും തന്റെ മുന്‍പിലിരിക്കുന്ന ഗ്ലാസ്സില്‍ ഐസ് ക്യൂബ്സ് ഓള്‍ഡ്‌ മങ്ക് റമ്മില്‍ അലിഞ്ഞു ചേരുന്നതും നോക്കിയിരിക്കുമ്പോള്‍ നാളെയെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ കടന്നു വരാതിരിക്കാന്‍ ഞാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. മദ്യത്തിന്റെ ലഹരിയില്‍, തന്നെ ബാധിച്ചിരിക്കുന്ന രോഗഭീതിയെ നേരിടാനൊരു വിഫല ശ്രമം.

എന്തു ചെയ്യുമ്പോഴും സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാന്‍ വേണ്ട നീതിബോധം മനസ്സിലുണ്ടാവാറുണ്ട്. ആ ഒരു അഹങ്കാരത്തില്‍ ചെയ്തുകൂട്ടിയതില്‍ പലതും നീതിയ്ക്കു നിരക്കാത്തതായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. ആ നശിച്ച രാത്രിയില്‍ ചെയ്ത കാര്യങ്ങള്‍ തന്റെ ജീവിതത്തെ ഇനി തിരിച്ചു കയറാനാകാത്ത വിധം ആഴമുള്ള ഗര്‍ത്തത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നുവോ?. സ്വയം പഴിക്കാനല്ലാതെ വേറെയൊന്നും ഇനി ഒന്നും ചെയ്യാനില്ല. കത്തിത്തീരാറായ സിഗരെറ്റില്‍ നിന്നുതന്നെ അടുത്തത് കത്തിച്ചു.

December 4, 2011

സൈക്കിള്‍ പഠനം - ഒരു ഫ്ലാഷ് ബാക്ക്


ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. അക്കാലത്തെ ഏതൊരു ആണ്‍കുട്ടിയെയുംപോലെ സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുക എന്നത് എന്റെയും ഒരു വലിയ സ്വപ്നമായിരുന്നു. അന്നൊക്കെ ഞങ്ങള്‍ വളയം ഉരുട്ടിക്കൊണ്ടാണ് എവിടെക്കെങ്കിലും പോവുകയും വരുകയുമൊക്കെ ചെയ്തിരുന്നത്. കിണറ്റില്‍ വെള്ളം കോരുന്ന  പഴയ ഇരുമ്പ് ബക്കറ്റു ഉപയോഗശൂന്യമാകുമ്പോള്‍ അതിന്റെ കൈപിടി ഊരിയെടുത്തു കൊല്ലനെക്കൊണ്ട് വിളക്കിച്ച് ഒരു റിംഗ് ആക്കി എടുക്കും ഇതാണ് വളയം. ഇത് ഉരുട്ടിക്കൊണ്ട്‌ പോകാന്‍ കുടയുടെ മുട്ടുകമ്പി വളച്ചു ഒരു വടിയില്‍ ഫിറ്റു ചെയ്യും. ഈ വളയം തള്ളിക്കൊണ്ട് പോകുമ്പോള്‍ ഒരു സൈക്കിള്‍ ഓടിക്കുന്ന സംതൃപ്തി ലഭിച്ചിരുന്നു.

November 28, 2011

ഹൃദയത്തിന്റെ പാട്ട്‌

അഞ്ചിതള്‍ പൂവേ നീ
കൊഞ്ചാതെ ചാഞ്ചാടാതെ
ചുണ്ടിലൊരു പുഞ്ചിരി പൂവായ്‌ വിടരുമ്പോള്
‍തേന്‍ നുകരാന്‍ എത്തും ഞാന്‍
ഒരു ചിത്ര ശലഭത്തേപ്പോല്‍

മഴയായ്‌ ഞാന്‍ പെയ്തൊഴിയുമ്പോള്‍
ഏഴു വര്‍ണ്ണങ്ങളാലൊരു മഴവില്ലാവുക നീ
അഞ്ചിതള്‍ പൂവേ നീ കൊഞ്ചാതെ ചാഞ്ചാടാതെ
തുടരുന്ന നിന്‍ ചടുലനടനതിലൊരു മയിലിന്റെ ലാസ്യം
മൊഴിയുന്ന വാക്കുകളിലൊഴുകുന്ന സംഗീതം

കാണാകാഴ്ചകള്‍ : കാളേ ... നടകാളേ .....

കാളേ ... നടകാളേ .....


ചന്തയിലെക്കുള്ള പോക്കാണ് . ഇന്നൊരു അത്ഭുത വസ്തു വരുന്നുണ്ട് .


സകല ആളുകളുടെയും പോക്ക് ചന്തയിലേക്ക് തന്നെ . വേഗം എത്തണം . ഇല്ലെങ്കില്‍ മുന്‍വശത്ത് നില്‍ക്കാന്‍ പറ്റില്ല .


ആദ്യം കാണണം ആ കാഴ്ച . കണ്കുളിര്‍ക്കെ ... രണ്ടു തലമുറകളായി ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വസ്തു ഇന്ന് കാണണം ...


ആഹ്ലാദത്തോടെ വീണ്ടും

ഒരു മഴ കൂടി .. ( മുംബൈ എഡിഷന്‍ )

വീണ്ടു മഴപെയ്യുകയാണ് ..
എന്നത്തേയും പോലെ ഈ മഴയും ഞാന്‍ നനഞ്ഞു ...
പുതുമണ്ണിന്റെ ഗന്ധം ആവോളം നുകര്‍ന്നു ..

പക്ഷെ ..
ഇത് നഷ്ട്ടപ്പെടലുകളുടെ മഴയായിരുന്നു ..
ഇലകളുടെ താളമില്ലാത്ത മഴ ...
അഴുക്കുചാലുകള്‍ തുറന്നുവിടുന്ന മഴ ...
വിഷത്തുള്ളികള്‍ മാത്രം പൊഴിയുന്ന മഴ ...

November 2, 2011

ആരും Santhosh Pandit ആയി ജനിക്കുന്നില്ല; സമൂഹമാണ് അവരെ അങ്ങനെയാക്കുന്നത്

എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ പ്രമുഖ പുസ്തകശാലയ്ക്ക് വേണ്ടി ഒരു ഇംഗ്ലീഷ് നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലെ ചേരികളിലെ നാടന്‍ മനുഷ്യര്‍ പ്രയോഗിക്കുന്ന തെറികള്‍ നോവലിസ്റ്റ് ഇംഗ്ലീഷിലാക്കിയിട്ടുണ്ട്. ആ പ്രയോഗങ്ങളെ അതേ പ്രഹരശേഷിയോടെ മലയാളത്തില്‍ ആവഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സുഹൃത്ത് ഇടക്കിടെ ചില പ്രയോഗങ്ങളുടെ മലയാളം ചോദിക്കാറുണ്ട്. ശബ്ദതാരാവലിയും ശബ്ദസാഗരവും റിവേഴ്സ് ഡിക്ഷനറിയുമൊക്കെ തപ്പിത്തടഞ്ഞ് പരാജയപ്പെട്ടായിരിക്കും ചങ്ങാതി സംശയ നിവാരണം സ്വന്തം സുഹൃത്തുക്കളോട് ലേശം നാണത്തോടെ ചോദിക്കുക.

October 26, 2011

Santhosh Pandit Punch Dialogues

Santhosh Pandit Punch Dialogues

സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില്‍ മൂന്നു തിയറ്ററുകളില്‍ മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാ, പ്രേക്ഷകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്നു. എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും ചെറുപ്പക്കാര്‍ അരാജകത്വത്തോളമെത്തുന്ന അര്‍മാദം നടത്തുകയാണ്.

October 18, 2011

നിലാവിന്റെ നാട്ടില്‍ നിന്ന് .. നിനക്കായി ..

ഇന്ന് ദിവസമെതാണ് .. പുലര്‍മഞ്ഞിന്റെ വിശുദ്ധി നിറുകില്‍ വീണതിന്റെ ഓര്‍മയോ .. ഇടനെഞ്ചില്‍ ചുട്ടുപൊള്ളുന്ന കണ്ണീര്‍ വീണതിന്റെ വേദനയോ .. എന്തുമാവട്ടെ ,എനിക്കിന്ന് വീണ്ടും ഇവിടേയ്ക്ക് വരേണ്ടി വന്നിരിക്കുന്നു .. ഒരിക്കല്‍ ഞാനുപേക്ഷിച്ചുപോയ കൂട്ടിലേയ്ക്ക്‌ , ഒരു നീര്‍ക്കുമിള പോലെ മിനുങ്ങുന്ന ഭൂമിയിലേക്ക്‌ .. ആകാശത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് , മിന്നിത്തെളിയുന്ന നക്ഷത്ര ലോകത്തുനിന്ന് ഞാന്‍ വരുന്നു .. നിനക്കായി മാത്രം ..!! നീയെന്നെ മറന്നിരിക്കില്ല ..

August 18, 2011

Jagathy Sreekumar സ്പീക്കിംഗ്

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാര്‍ സംസാരിക്കുന്നു‍. ചിത്രഭൂമിക്കു വേണ്ടി ബൈജു പി സെന്‍ തയാറാക്കിയത്.

വീട്

തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് ഉള്ളപ്പോള്‍ എനിക്കു വലിയ സന്തോഷമാണ്. കാരണം ആ കാലങ്ങളില്‍ എന്റെ കുടുംബത്തോടൊപ്പം കഴിയാം. എന്നാലും, ആ സമയങ്ങളില്‍ എന്റെ കുട്ടികളെ ‘കാണാന്‍’ മാത്രമേ പറ്റൂ.. സംസാരിക്കാന്‍ കഴിയാറില്ല.

August 10, 2011

പൃഥിരാജില്‍ നിന്ന്‌ രാജപ്പനിലേയ്‌ക്കുള്ള ദൂരം

രാജപ്പന്‍ ഒരു സൂചകമായിരുന്നു. ശ്രീനിവാസന്‍ സൃഷ്ടിച്ച ഒന്നാന്തരമൊരു പ്രതിരൂപം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ഉദയനാണ്‌ താര'ത്തിലെ രാജപ്പനെ പെട്ടെന്നൊന്നും ആരും മറക്കില്ല. സിനിമാരംഗത്തുള്ളവരായാലും സാമൂഹികസാംസ്‌കാരിക രംഗത്തുള്ളവരായാലും രാജപ്പന്‍ ഞാന്‍ തന്നെയല്ലേ എന്ന്‌ ഒരിക്കലെങ്കിലും സ്വയം ചോദിച്ചിരിക്കും. കാരണം ഓരോ മനുഷ്യന്റെയും ഉള്ളിലേയ്‌ക്കിറങ്ങിച്ചെന്നാല്‍ അവരില്‍ ഒരു രാജപ്പനെ കണ്ടെത്താനാവും. ഇക്കാലത്ത്‌ പ്രത്യേകിച്ചും. അവര്‍ ആശയങ്ങളുടെ മോഷ്ടാക്കളാണ്‌. അപ്രതീക്ഷിതമായി വന്നു ചേരുന്ന ഭാഗ്യങ്ങളും ജനസമ്മതിയും കൊണ്ട്‌ അഹങ്കാരികളായവരാണ്‌. പൊങ്ങച്ചത്തിന്റെ നിറകുടങ്ങളാണ്‌. ഞാനെന്ന ഭാവം മാത്രം കൈമുതലായുള്ളവരാണ്‌.

July 26, 2011

നിധി കിട്ടിയ കേരളം

നമസ്കാരം ഞാന്‍ ചെല്ലപ്പന്‍.. വെണ്ണിയോട്-വിഷന്‍ വാര്‍ത്താമണിക്കൂറിലേക്ക് സ്വാഗതം.

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍.... ക്ഷമിക്കണം ഇന്ന് ഒരു വാര്‍ത്താ മാത്രമേ ഉള്ളൂ... (കര്‍ണ്ണകഠോര താളം..)

കേരളം സാമ്പത്തിക ഔന്നത്യത്തിലേക്ക്.. ക്ഷേത്രത്തിലെ നിധിവേട്ട അന്‍പത്തിഒന്നാം ദിവസത്തിലേക്ക് കടന്നു.... (വീണ്ടും താളം)

വാര്‍ത്തകള്‍ വിശദമായി...

എന്നിട്ടും...

വീണ്ടു ഞാന്‍ ഈ ജാലക പടികളില്‍ പിടിച്ചു


ഒരു ഇരമ്പലോടെ തോര്‍ന്നു തുടങ്ങുന്ന മഴയുടെ


അവസാന തുള്ളിയ്ക്കായി നോക്കി ..........

July 14, 2011

ദുബായിലെ ഭ്രാന്തന്‍

കഴിഞ്ഞ ദിവസം കിട്ടിയ ഇ-മെയിലിലെ വരികള്‍ വില്‍സന്റെ മന:സ്സിലേക്ക്‌ അലയടിച്ച്‌ കയറി. " ഡ്രോ എ സര്‍ക്കിള്‍ ഓണ്‍ വാള്‍ ഏണ്ട്‌ ബേങ്ങ്‌ യുവര്‍ ഹെഡ്ഡ്‌ ഓണ്‍ ഇറ്റ്‌, ടു റിലീവ്‌ സ്ട്രസ്‌". ഈ ടെന്‍ഷനൊന്നു കുറക്കാന്‍ ഇതല്ലാതെ വേറൊരു വഴിയും അവനു ചിന്തിക്കാന്‍ കഴിയുന്നില്ല.നീണ്ട പതിനാലു വര്‍ഷങ്ങളായി ദുബായിലെ ഒരു ഷിപ്പിങ്ങ്‌ കമ്പനിയില്‍ സിസ്റ്റംസ്‌ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. മേലുദ്യോഗസ്ഥരുടെ വിശ്വസ്തനും കഠിന പരിശ്രമിയുമായ ചെറുപ്പക്കാരന്‍. ടെന്‍ഷന്‍ നിറഞ്ഞ ഈ ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ പോകണം എന്ന് പല പ്രാവശ്യം ആലോചിച്ചതാണ്‍. പക്ഷേ നാട്ടില്‍ ചെന്നാല്‍ എന്താണു ചെയ്യുക എന്ന ചിന്ത.

മഴ

മഴ ...

പ്രപഞ്ച സംഗീതത്തിലെ ആദിതാളം ..
ഇലകളെ നൃത്തം വയ്പ്പിച്ച് ഒരു സന്ധ്യക്ക്‌ വന്നവള്‍ ..

മഴ ..
പാതി വായിച്ചു നിര്‍ത്തിയ രാമായണത്തിന്റെ ഓര്‍മ ..
ചാവുമണം പുരണ്ട കര്‍ക്കിടകത്തിന്റെ ഒരു നനവാര്‍ന്ന ചുംബനം ..

July 12, 2011

ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!

Town വരെ ഒന്ന് പോകാന്‍ വേണ്ടിയാണ് രഘുവിനോട് ബൈക്ക് ചോദിച്ചത്. ചാവി തരുമ്പോള്‍ സ്വന്തം വണ്ടി മനസില്ലാ മനസ്സോടെ കൊടുക്കേണ്ടി വരുന്ന ഏതൊരാളും മനസ്സില്‍ പറയാറുള്ള " കൊണ്ട് പോയി തിന്നെടാ തെണ്ടീ" എന്നീ തിരുവചനങ്ങള്‍ രഘുവും പറഞ്ഞിരുന്നോ എന്നറിയില്ല. ഏതായാലും ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. രഘുവിന്റെ മനസ് മാറുന്നതിനു മുന്‍പ് വണ്ടി എടുക്കാനായി ഞാന്‍ പാര്‍ക്കിങ്ങിലേക്ക് ഓടി...

പാര്‍ശ്വ വല്കരിക്കപ്പെട്ട ജീവിതങ്ങള്‍ ഒരു അനുസ്മരണം

കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നായ തൊടുപുഴയിലെ ഒരു സായം സന്ധ്യയിലേക്ക്‌ നിങ്ങളുടെ ശ്രദ്ധയെ ഒന്ന് ക്ഷണിക്കുന്നു. തൊടുപുഴ നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാന്‍ജോ ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ് എന്ന സ്ഥാപനത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു ചടങ്ങ്. ആ സ്ഥാപനവുമായി ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനും ആ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.

July 6, 2011

ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ


ബ്ലോഗര്‍മാരുടെ ശക്തിപ്രകടനമോ,ആഞ്ഞടിക്കുന്ന സഹതാപതംരംഗമോ അല്ല. അസാധ്യമെന്നു തോന്നുന്ന ലക്ഷ്യത്തിലേക്ക് ധൈര്യപൂര്‍‍വം ചുവടുവയ്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ വിധിയുടെ പുതിയ വേലകള്‍ പൊളിച്ച് കയ്യില്‍ കൊടുക്കണമെന്നുള്ള വാശിയാണ്. ശാരിയെ സഹായിക്കുക എന്നതോടൊപ്പം പച്ചമനുഷ്യരായ നമ്മള്‍ ഇവിടെ ജയിച്ചില്ലെങ്കില്‍ അത് നമ്മുടെ മറ്റുവിജയങ്ങളെ നിഷ്പ്രഭമാക്കും എന്നുള്ളതു കൊണ്ട് വിട്ടുകൊടുക്കരുത്. ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്നറിയാവുന്ന ചാക്കോ മാഷെന്ന ദൈവം ചില കണക്കുകള്‍ നമുക്ക് മുന്നിലിട്ട് ചെറുചിരിയോടിരിക്കുകയാണ്. നമുക്ക് പരിചിതമായ ഫോര്‍മുലകളിലൂടെയല്ല,ഒന്നും ഒന്നും രണ്ട് എന്നു കൂട്ടിപഠിച്ച ആദ്യപാഠത്തിന്റെ കരുത്തോടെയാണ് നമ്മള്‍ ഈ കണക്കു പരീക്ഷയില്‍ ജയിക്കേണ്ടത്.

July 5, 2011

എന്റെയും, ബാലന്റെയും, മനോഹരന്റെയും, അജയെന്റെയും, ശ്രീധരന്റെയും കഥ

ഇത് എന്റെയും, ബാലന്റെയും, മനോഹരന്റെയും, അജയെന്റെയും, ശ്രീധരന്റെയും കഥയാണ്‌. ഞങ്ങളൊരുമിച്ചു കോളേജില്‍ മൂന്നു വര്‍ഷങ്ങള്‍ ചിലവഴിച്ച കാലത്തെ കഥ, എല്ലാവരും ഇന്ന് കുടുംബമായി നല്ല നിലയില്‍ കഴിയുന്നതുകൊണ്ട് പേരുകള്‍ വ്യാജ്യമാണ് . ഉച്ചയ്ക്ക് കാന്റീനില്‍ നിന്നും ദോശ കഴിച്ചു തുടങ്ങിയ ബന്ധം. അഞ്ചു ദോശയും സാമ്പാറും അതായിരുന്നു ക്വാട്ട.

പലപ്പോഴും ദോശ വാങ്ങുവാന്‍ എന്റെയും ശ്രീധരന്റെയും പക്കല്‍ കാശiല്ലതിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ദോശ വാങ്ങി തന്നിരുന്നതും മനോഹരനോ ബാലനോ ആയിരുന്നു. ശ്രീധരന്‍ അന്ന് സദ്യക്ക് വിളമ്പിയും ബസില്‍ കിളിയായും പോയി കൊണ്ടുവരുന്ന കാശിനു ദോശ വാങ്ങുമായിരുന്നു.

June 29, 2011

കള്ള് കുടിയന്മാര്‍ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങള്‍

എന്റെ പ്രിയ ബാർമേറ്റ്സ്...

ഇതൊന്നുമല്ല കേരളത്തിലെ ദേശീയ പ്രശ്നം...ബിവറേജ് കോർപറെഷൻ കോടീകൾ കൊള്ള ലാഭമുണ്ടാക്കുന്നു...എന്നാൽ ഒരു പെണ്ണിന് മാന്യമായി വന്ന് കള്ള് മേടിക്കാനുള്ള സൌകര്യം ഏത് ബിവറേജിലുണ്ട്...
വ്യക്ത്വിസാതന്ത്യം എന്നത് സ്ത്രീകൾക്കും വേണമല്ലോ...

June 27, 2011

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍

യൂടൂബ് : ഒരു പക്ഷേ, ഈ കാലഘട്ടത്തിന്റെ മാധ്യമമെന്നു നാളെ ലോകം യുട്യൂബിനെ വിശേഷിപ്പിച്ചേക്കാം. എന്തും ഏതും യു ട്യൂബ് അപ്ലോഡ് ചെയ്യുന്നതും വളഞ്ഞ വഴികളിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതുമാണ് പിള്ളാരുടെ ഒരു രീതി. വളഞ്ഞ വഴികള്‍ പലതാണ്.

സധാരണ യൂടൂബില്‍ വീഡിയോ ചെറിയ ഒരു സ്ക്രീനിലാണല്ലോ നാം കാണാറ്‌ ;

എന്നാല്‍ ഇതാ ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കൂ...

June 15, 2011

Silsilaയ്‌ക്ക് ശേഷം ആര് ?? Santosh Pandit

മലയാളിയുടെ കലാ ആസ്വാദനത്തെ സില്‍ സിലക്ക് മുന്‍പും സില്‍ സിലക്ക് ശേഷവും എന്നു വേര്‍തിരിക്കാം. ആ കലാ സൃഷ്ടിയുടെ എല്ല്ലാം എല്ലാമായ ഹരിഷങ്കറിനെ ജനം കല്ലെറിഞ്ഞെങ്കിലും ആ കലാ സൃഷ്ടി മലയാളി ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു.. അത് ആസ്വദിക്കാത്ത മലയാളികള്‍ ചുരുക്കം. അനുകരണ വേദികളില്‍ സില്‍ സില അരങ്ങു തകര്‍ത്തു. ലയാളത്തിലെ എല്ലാ സൂപ്പര്‍ നായകന്മാരും സില്‍ സിലക്കൊപ്പം ചുവടു വച്ചു. മലയാളിയുടെ കലാ ആസ്വാദനത്തിന്റെ ഒരു പ്രത്യേക മേഘലയെ ആണ് സില്‍ സില എന്ന ആല്‍ബം സ്പര്‍ശിച്ചത്. എന്നാല്‍ ഹരിശങ്കര്‍ എന്ന വ്യക്തിയെ പരിചയപെട്ടവര്‍ പലരും അദ്ദേഹം അല്‍പ്പം സഹതാപം അര്‍ഹിക്കുന്നു എന്നു പറഞ്ഞു കേട്ടു. ഇത്രയും പറഞ്ഞത് എന്തിനാണ് എന്നുവെച്ചാല്‍ സില്‍ സിലക്ക് ശേഷം ഇനി എന്ത് എന്നു ചോദിച്ചവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍.

June 1, 2011

മനസും ശാരീരികരോഗങ്ങളും

മനസ് എന്ന് പറയുമ്പോള് എല്ലാവര്ക്കും ഒരു ചിന്തയുണ്ടാകുന്നത് അത് ഹൃദയ ഭാഗത്തുള്ള ഒരു അവയവം എന്ന രീതിയിലാണ്. അത് കൊണ്ടാകാം നല്ല ഹൃദയം ഉണ്ടാകണം എന്നൊക്കെ മനുഷ്യന് പറയുമ്പോള് മനസിനെ ഉദ്ദേശിക്കുന്നത്. യഥാര്ത്ഥത്തില് മനസ് എന്താണ്? അതിനു പൂര്ണമായ ഒരു നിര്വചനം ആധുനിക വൈദ്യശാസ്ത്രം ഇന്നും നല്കിയിട്ടില്ല. എങ്കിലും ഏകദേശ നിര്വചനം ആധുനിക മെഡിക്കല് നിഖണ്ടുവില് പറയുന്നത് "ബോധത്തിന്റെ ഇരിപ്പിടം, പരിസരങ്ങളെ മനസിലാക്കാനുള്ള തലച്ചോറിന്റെ പ്രവര്ത്തനം, വികാരങ്ങള്, ആഗ്രഹങ്ങള്, ഓര്മിക്കാനും പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള് എടുക്കാനുമുള്ള കഴിവ്, ഇങ്ങിനെ പൊതുവേയുള്ള തലച്ചോറിന്റെ പ്രവര്ത്തനം" എന്നിവയാണ്. അല്ലാതെ കരള്, ഹൃദയം, കണ്ണ് എന്നിവ പോലുള്ള ഒരു അവയവം അല്ല അത്.

May 24, 2011

ഒരു യാത്രയും കുറെ യാതനകളും

ഒരു കല്യാണത്തിന് പോയാല്‍ ഇത്രയും ‘നല്ല’ ഓര്‍മ്മകള്‍ ഉണ്ടാവും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒന്നു-രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് നടന്നതാണെങ്കിലും ഇന്നും ചിലനേരത്ത് ഓര്‍ത്തിരുന്നു ചിരിക്കുവാന്‍ ഉള്ള കാര്യങ്ങള്‍. പെട്ടെന്ന് പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന ഒരു കഥയാണത്.

ഏതാണ്ടു രണ്ടു വര്‍ഷമായിട്ടുണ്ടാവും ഇതൊക്കെ നടന്നിട്ട്. എന്‍റെ ഒരു സുഹൃത്ത്‌ അവന്‍റെ അമ്മായിയുടെ മകന്‍റെ കല്യാണത്തിന് പോകാന്‍ ഞങ്ങള്‍ രണ്ടുപേരെ ക്ഷണിച്ചു. രാവിലെ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരെ കൂടാതെ മറ്റൊരുവന്‍ കൂടെ അവിടെ ഉണ്ട്.

മഴയിലുടെ...

മഴയിലുടെ

ഈ മഴയിലുടെ ഞാന്‍ ഒന്ന് നടന്നു കൊള്ളട്ടേ,

പിന്നില്‍ നിന്ന് കാതോരമായി എന്നെ വിളിച്ചിടല്ലേയ്,

ഈ മഴയുടെ താളത്തിന് നീ എനിക്ക് ആയി കരുതി വെച്ച
സ്നേഹത്തിന്റെ താളമാണല്ലോ ,

അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ്‌ നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ

അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ്‌ നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ

1.മരുഭൂമികളുടെ ആള്‍ക്കാര്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍പണിതുയര്‍ത്താന്‍ മത്സരിക്കും (Talking about Arabs)

2.പള്ളികള്‍ കൊട്ടാരം കണക്കെ ആയിത്തീരും.

3.സല്സ്വഭാവികള്‍ ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടില്‍ ഇങ്ങനെ ഒരു നല്ല മനുഷ്യനെ എനിക്കറിയാം"

4.നരഹത്യയുടെ ആധിക്യം. അതായത് കൊല്ലുന്നവന് അറിയില്ല താന്‍ എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്.കൊല്ലപ്പെട്ടവന് അറിയില്ല താന്‍ എന്തിനാണ് കൊല ചെയ്യപ്പെട്ടത്.

April 21, 2011

മൊബൈല്‍ ഫോണ്‍ ഉപയോഗം : കുറച്ച് ചിന്തകള്‍

ഒരിക്കലും നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌...

അത് ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണ്...

സൂക്ഷിക്കുക...

നിങ്ങളുടെ അബദ്ദം ഒരു പക്ഷെ മറ്റൊരാളുടെ ജീവന്‍ തന്നെ അപകടത്തിലക്കിയേക്കാം...

April 20, 2011

ഒരു Ahmedabad യാത്ര

ഇന്നലെ അഹമദാബാദ് വരെ ഒന്ന് പോയി. പക്ഷെ അതിത്രേം വല്യ പണി ആകുമെന്ന് കരുതിയില്ല. അവിടെ ഒരു പരിപാടി അറ്റന്‍ഡ് ചെയ്യാന്‍ പോയതായിരുന്നു ഞാന്‍. ഉച്ചക്ക് തന്നെ അവിടെ എത്തി പ്രോഗ്രാം സ്ഥലത്ത് ചെന്നു.പിറ്റേ ദിവസം അതായത് ഇന്ന് വെളുപ്പിന് 8 മണിക്ക് (8 മണി എന്നൊക്കെ പറഞ്ഞാ എന്നെ പോലെ ഉള്ളവര്‍ക്ക് കൊച്ചു വെളുപ്പാന്‍ കാലമാണേ) ആണ് തിരിച്ചു ബാന്ഗ്ലൂരിലെക്ക് ഉള്ള ഫ്ലൈറ്റ്. രാത്രി മുഴുവന്‍ പ്രോഗ്രാം സ്ഥലത്ത് സേവനം (നിങ്ങള്‍ ഉദ്ദേശിക്കുന്ന "സേവ" അല്ല. ലിത് വേറെ ) ഒക്കെ ചെയ്തു ആകെ ക്ഷീണിച്ചു. വെളുപ്പിന് മൂന്ന് മണിക്ക് പരിപാടി തീര്‍ന്നാല്‍ ആറു മണി വരെ ഉറങ്ങിയിട്ട് ചാടി ഓടി എട്ടു മണിയുടെ ഫ്ലൈടു പിടിക്കാം എന്നാ എന്റെ വ്യാമോഹം കാറ്റില്‍ പറത്തി കൊണ്ട് പരിപാടി തീര്‍ന്നത് ആറരക്കു. പിന്നെ ഒരു മരണ പാച്ചില്‍ ആയിരുന്നു.

കൊച്ചിയില്‍ പുതിയ "Sex" ബിസിനസ്‌

കോടികളുടെ ടേണോവറുമായി കൊച്ചിയില്‍ പുതിയ "Sex" ബിസിനസ്‌

പൊലീസ്‌ ഒത്താശയോടെ മുന്‍പെങ്ങുമില്ലാത്തവിധം പഞ്ചനക്ഷത്ര പെണ്‍വാണിഭകേന്ദ്രങ്ങള്‍ കൊച്ചിയില്‍ തഴച്ചുവളരുന്നു. കേരളത്തിനകത്തും പുറത്തും നിന്ന്‌ മാത്രമല്ല, സോവിയറ്റ്‌ റഷ്യന്‍ രാജ്യങ്ങളില്‍ നിന്നുവരെ സെക്‌സ്‌ വര്‍ക്കര്‍മാര്‍ ഉന്നതരുടെ കിടപ്പറകളില്‍ ചൂടുപകരാന്‍ കൊച്ചിയില്‍ എത്തുന്നുണ്ട്‌.

April 19, 2011

സന്ധ്യ

നിറയുന്നൊരു ഈ സന്ധ്യയില്‍ നിന്റെ പാട്ടിന്റെ

ഈരടികള്‍ക്കായി കാത്തു നില്‍ക്കാം ഞാന്‍
തൊഴുതു മടങ്ങുവോളം നിനക്കായി ഓര്‍ത്തു വെയ്ക്കാം ഞാന്‍

എന്റെ ഈ ഗീതം

നിലമ്പൂര്‍ കഥകള്‍ : കതിര്കാണാക്കിളി ചന്ദ്രേട്ടന്‍

പ്രസ്ഥാനം: ചാനല്‍ ഉം വിസ്മയവും കണ്ടല്‍ പാര്‍ക്ക്‌ ഉം ഒക്കെ തുടങ്ങുന്നതിനു മുന്‍പ് ഉള്ള കട്ടന്‍ ചായയുടെയും പരിപ്പ് വടയുടെയും ദിനേശ് ബീഡി യുടെയും ഒക്കെ കാലത്തെ കഥയാണ്. ലോക്കല്‍ കമ്മിറ്റി യിലാണ് ആശയം ഉയര്‍ന്നു വന്നത്. പ്രസ്ഥാനം ജനങ്ങളില്‍ നിന്നും അകന്നു പോവുന്നു, അവരുടെ ഹൃദയങ്ങളിലേക് തിരിച്ചു വന്നെ മതിയാവു. ചന്ദ്രേട്ടന്‍ ആയിരുന്നു L. C സെക്രട്ടറി. കക്ഷിക്കാവട്ടെ K.P.A.C യുടെയും ചെമ്പന്‍കൊല്ലി theaters ന്റെയും ഒക്കെ അസ്കിത ഉള്ള ആളും ആണ്. ചന്ദ്രേട്ടന്‍ നെ ഒന്ന് പൂട്ടാനും കൂടി ആണ് ഒരു നാടകം അവതരിപ്പിക്കാനുള്ള തീരുമാനം L. C യിലെ യുവനേതാക്കളുടെ ഉത്സാഹത്തില്‍ എടുത്തത്‌. അത് എങ്ങനെ നടപ്പിലാക്കും എന്നതായി അടുത്ത പ്രശ്നം. മറ്റുള്ള പ്രശ്നങ്ങളെ പോലെ ഇക്കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടായില്ല. പ്രശസ്തരായ നാടക കമ്പനി കളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി അവരുമായി ഒക്കെ ബന്ധപെടാനായി ചന്ദ്രേടനെയും അലവിക്കുട്ടി യെയും ചുമതല പെടുത്തി. കൂട്ടത്തില്‍ ജോസേട്ടനും; ഇതാണ് എന്നും available L.C ഈ available P B എന്നൊക്കെ പറയുന്നത് പോലെ.

April 18, 2011

ഈ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ ..??

കുഞ്ഞു പ്രായം മുതല്‍ ചെല സില്‍മേലും മറ്റും കേട്ടിട്ടുള്ള ഡയലോഗ് ആണ് ഇത് .. ബോംബെ വഴി ട്രെയിനില്‍ പോകുക മാത്രം ചെയ്ത ചെലരും നാട്ടിലെത്തിയാല്‍ ഇത് ഒരു വെയിറ്റിനു വെച്ച് കാച്ചും .. മൂന്നോ നാലോ വര്‍ഷമായി ബോംബയില്‍ താമസിക്കുകയും ധാരാവി എന്ന സ്ഥലം തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്റെ പുറത്തുള്ള നടപ്പാലത്തില്‍ നിന്നു ബ്യ്നോക്കുലര്‍ വഴി മാത്രം നോക്കി കാണുകയും ചെയ്ത ചില എമ്പോക്കി സുഹൃത്തുക്കള്‍ , ഈയുള്ളവന്‍ ജോലിചെയ്തു പിഴയ്ക്കാനായി ബോംബയില്‍ എത്തിയപ്പോള്‍ ഇതേ ചോദ്യം തന്നെ അതി ഭീകരമായി അവതരിപ്പിക്കുകയും ചെയ്തു ... മേല്‍പ്പറഞ്ഞ അവസരങ്ങളിലോക്കെയും ഭയങ്കരമായ വിനയത്തോടെ തലകുനിച്ചു നില്‍ക്കാനായിരുന്നു എന്‍റെ വിധി ... കാരണം, ധാരാവി എന്താണെന്ന് എനിക്ക് അറിയില്ല .. അത്രതന്നെ .!!

കാര്യം കാണാന്‍ !!!

സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല.

'എടീ... ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും' അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു.

'എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ... ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ?'

'ചായ ആദ്യം കൊടുക്കണ്ടേ ആമിനാ...?'

'ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും... പോരെ?'

'അത് മതി'

April 13, 2011

ഒരു ഗതികെട്ട മലയാളി പൌരന്റ്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക

-:ഒരു സാധാരണ മലയാളി പൌരന്റ്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക:-

ജാതി മത വര്‍ഗീയ ശക്തികളുടെ പ്രത്യക്ഷമായോ പരോക്ഷമായോ വക്താക്കളായ
ഒരു സംഘടനയും എന്റ്റെ ചര്‍ച്ചയില്‍ വരില്ല എന്ന് ഞാന്‍ ആദ്യമേ പറയട്ടെ . കാരണം മൂല്യ ബോധമുള്ള ഒരു ഭാരതീയ പൌരനും അത്തരം സംഘടനകള്‍ക്‍ക് വോട്ടുചെയ്യുകയോ,അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല.

മതം ഒരു വ്യക്തിയുടെ സ്വകാര്യ വിഷയമാണെന്നും, അതിനു സാമൂഹ്യ ജീവിതത്തില്‍
ഇടപെടാനുള്ള ഒരു അവകാശവും ഇല്ലെന്നും ഞാന്‍ സ്ഥായിയായി വിശ്വസിക്കുന്നു.

April 6, 2011

നിന്നെ അറിയുമ്പോള്‍...

അല്ലയോ സഖി, നീയും
പോകുന്നു പുരാതന
ചഞ്ചല പദത്തോടെ
സിന്ധുവിന്‍ തീരത്തേക്കായ്

നിന്‍ ജന്മ പുണ്യം തേടി
യാത്രയാകുമ്പോള്‍ പോലും
ഒന്നിനി നില്‍കൂ, ഞാനെന്‍-
ബാല്യത്തില്‍ ഒന്നെത്തട്ടെ.

ബാല്യത്തിന്‍ കൂതൂഹല
കേളീ രവങ്ങള്‍ക്കിടെ
നിന്നുടെ തീരത്തന്നും
ചേരുന്നതോര്‍ക്കുന്നു ഞാന്‍

‘പരാഗണന്മാര്‍‘

ഞങ്ങള്‍ പൂമ്പാറ്റകള്‍... ഒരു കൊട്ടേഷന്‍ സംഘമാണ് ഞങ്ങളുടേത്...


വളരെയേറെ പരാഗണം നടത്തുക...
അതും പരിമിതമായ സമയത്തിനുള്ളില്‍...
ഇതാണു പുതിയ കൊട്ടേഷന്‍.
ഒരു ചുവന്ന പൂവ് വിരിഞ്ഞുനില്‍ക്കുന്നത് കാണാം!
അതാണ് പ്രതിഫലം.


മറ്റു പൂമ്പാറ്റകള്‍ക്കും ഇതുതന്നെയാണോ വിധി?
അവയ്ക്ക് കുടിക്കാന്‍ തേന്‍ കിട്ടാറുണ്ടല്ലൊ?
ഞങ്ങള്‍ക്കുമാത്രം തേന്‍ കിട്ടാത്തതെന്താണ്?

മരണം ഒരു പ്രഹേളിക

നമ്മില്‍ പലരും മരണത്തെ കുരിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം. നാം പോയാല്‍ ഈ ലോകം എത്ര നാള്‍ നില നില്കും. ഈ ലോകവും അവസാനിക്കില്ലേ?. എങ്കില്‍ എത്ര കാലം എടുക്കും?. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ മനുഷ്യര്കും ഭൂമിക്കും ഉണ്ടാകും?. അന്ന് ഞാന്‍ എന്ന ഈ വ്യക്തിയുടെ ആത്മാവ് അനന്തമായി ഉണ്ടായിരിക്കുമോ അതോ എവിടെയായിരിക്കും? മോക്ഷം എന്നൊന്നുണ്ടെങ്കില്‍ അവിടെയയിരിക്കുമോ?.

March 23, 2011

ഒരു നഷ്ട പ്രണയത്തിന്‌...

ഓര്‍മയുടെ ഊടുവഴികളിലെങ്ങോ കളഞ്ഞു
ഞാനെന്‍റെ മനസ്സിന്‍റെ താക്കോല്‍..
നിന്‍റെ സ്മൃതിയുടെ മണിചെപ്പിന്‍റെ
താഴ് തുറന്നൊന്നു നോക്കാന്‍ ആഗ്രഹമില്ലാതെ..
കൈകളില്‍ താടിതാങ്ങി സ്വയമുരുകി
കവിളുകളിലൂടെ കുഞ്ഞരുവി താണിറങ്ങവേ..

ഇങ്ങനെയും ചിലര്‍....

“കണ്ണ് ഇല്ലെങ്കിലെ കണ്ണിന്റെ വില അറിയൂ ” എന്ന് പഴമക്കാര്‍ പറയും. നമ്മള്‍ക് എല്ലാവര്കും അറിയാം അത്. പക്ഷെ എത്ര പേര്‍ അത് ശെരിക്കും മനസ്സിലാക്കുന്നുണ്ട്. നമ്മള്‍ തീരെ പ്രാധാന്യം കൊടുക്കാത്ത ഒരു അവയവം ആണ് കണ്ണ്. എന്നാല്‍ നമുക്ക് ഏറ്റവും പ്രധാനപെട്ടതും. ഒരു നിമിഷം ചിന്തിച്ചു നോക്കൂ. കയ്യോ കാലോ നഷ്ടപെട്ടാലും നമുക്ക് ജീവിക്കാം. കേള്‍വി നഷ്ടപെട്ടാലും ജീവിക്കാം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കാഴ്ച നഷ്ടപെട്ടാലോ. ഒരു ദിവസം രാവിലെ ഉറക്കം ഉണരുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റും ഇരുട്ടാനെങ്കിലോ? ആ ഒരു അവസ്ഥയെ കുറിച്ച ആലോജിചിടുണ്ടോ? ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. ആ കഥ പിന്നീട്. ഞാന്‍ പറഞ്ഞു വരുന്നത് കെന്നഡിയെ കുറിച്ചാണ്. ഒരു ദിവസം അപ്രതീക്ഷിതമായി കാഴ്ച നഷ്ടപെട്ടിട്ടും തളരാതെ ജീവിതം തിരിച്ചു പിടിച്ചു, ആ ദുരവസ്ഥ മനസ്സിലാകി, കാഴ്ച നഷ്ടപെട്ടവര്‍ക്ക് വേണ്ടി തന്നാല്‍ കഴിയുന്നത്‌ ചെയ്യുന്ന കെന്നഡിയെ കുറിച്ച്.

പ്രണയപൂര്‍വ്വം

ഒരു ചെറു പുഞ്ചിരി നിനക്ക് തരുന്നു
ഒരു ചെറു കണ്ണീര്‍കുടം തരുന്നു
കുപ്പിവളയില്ല കരിവളയില്ല
ചന്ദമെഴും പോന്നു കസവുമില്ല
പാടസരമില്ല കല്ലുമാലയില്ല
തിലകക്കുറിയില്ല കരിമഷിയില്ല
ഒരു ചെറു പുഞ്ചിരി നിനക്ക് തരുന്നു
ഹൃത്തില്‍നിന്നുമൊരു ശ്വാസം തരുന്നു


March 15, 2011

കുറച്ച് ജനറല്‍ കോളേജ് !!!

കുറച്ച് ജനറല്‍ കോളേജ് അല്ലാ ജനറല്‍ ക്ണോളേജ് !!!


1. ഭാരതത്തില്‍ ആദ്യമായി ഒരു സ്ത്രീ റോസാപ്പൂവിന്റെ സുഗന്ധമറിഞ്ഞത് ഏതു വര്‍ഷത്തിലാണ്?

1526-ല മുഗള്‍ സാമ്രാന്ജ്യ സ്ഥാപകനായ ബാബര്‍ ആണ് ആദ്യമായി ഭാരതത്തില്‍ റോസാപ്പൂവ് കൊണ്ട് വന്നത്.

2. ഞാന്‍ എന്തുകൊണ്ട് എന്റെ മകനെ ഒരു നാജ-നാജയെ ചുംബിക്കുവാന്‍ അനുവദിക്കില്ല?

ക്ഷണിക പ്രണയം : Momentaneous Love

തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്കുള്ള എന്റെ യാത്രകളിൽ ഭൂരിഭാഗവും സംഭവബഹുലങ്ങളാണ്. എന്റെ എന്നല്ല, ഒരു

ശരാശരി ഇൻഡ്യാക്കാരന്റെ എല്ലാ ട്രെയിൻ യാത്രകളും സാഹസികവും സംഭവബഹുലവുമാണ്. .(ശരിക്കും അതറിയണമെങ്കിൽ ഒരു ജനറൽ ബോഗിയിൽ കയറിയാൽ മതി.)

ഒരു വെള്ളിയാഴ്ച്ച,

പണികളൊക്കെ ഒരുവിധം തീർത്തെന്നു വരുത്തി, ട്രെയിൻ പിടിക്കാനായി ഇറങ്ങി ഓടി. കാലത്ത് സഹമുറിയന്റെ വാക്കുകൾ അവഗണിച്ച് കുട എടുക്കാത്തതുകൊണ്ടായിരിക്കാം, അത്രയും നേരം ഇല്ലാതിരുന്ന മഴ ഓടി എത്തിയത്. ആത്മാക്കളുടെ സന്തോഷമാണ് മഴ എന്നു എവിടെയോ വായിച്ചതു ഞാൻ ഓർക്കുന്നു.

ഒരു കാമുകന്റെ അന്ത്യം

പന്തളം എന്‍ എസ് എസ് കോളേജിലെ പ്രീ ഡിഗ്രി കാലം . പേരു വെയ്ക്കാതെ അല്ലെങ്കില്‍ പേരു മാറ്റിയേ പല കാര്യങ്ങളും പറയാന്‍ പറ്റു. പൊന്നോ .. ഇപ്പോള്‍ തന്നെ ഭീഷണി ഉണ്ട് . പല കാര്യങ്ങളും പറയരുത് എന്നു . അതിനാല്‍ സഭ്യമായ, പുറത്തു പറഞ്ഞാല്‍ കുഴപ്പമില്ലാത്ത ചില വീര സാഹസിക കാര്യങ്ങള്‍ മാത്രം പറയാം . ആര്‍ക്കാ ജീവനില്‍ കൊതിയില്ലാത്തതു കൂട്ടുകാര് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല അമ്മാതിരി ഇടി അവന്മ്മാര് തരും ..

കൃത്യമായി പറഞ്ഞാല്‍ എന്റെ സീനിയര്‍ ആയി പഠിക്കുന്ന ഞങ്ങളുടെ ഒരു സുഹൃത്തിനു ഞങ്ങളുടെ ക്ലാസ്സില്‍ ഒരു പെണ്‍ കുട്ടിയോട് ഒരു "ഇതു ". കക്ഷി ലൈന്‍ വലിക്കാനുള്ള പോസ്റ്റ്‌ കുഴിച്ചിടാനുള്ള പണി ആരംഭിച്ചു. ഞങ്ങള്‍ ജൂനിയര്‍ പിള്ളേരുടെ പരിപാടി ലൈന്‍ വലിക്കുന്നതിനും പോസ്റ്റ്‌ ഇടുന്നതിനും കണക് ഷന്‍ കൊടുക്കുന്നതിനും വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യുക എന്നുള്ളതാണ് .

March 10, 2011

പ്രവാസി ചരിതം

വലിയ പുരക്കല്‍ ഗോവിന്ദന്‍ ബാലചന്ദ്രന്‍ എന്ന ബാലു , പാസ്പ്പോര്‍ട്ടിന്റെ പേജുകളിലൂടെ ഇഴഞ്ഞു നടന്നു. എത്ര സുന്ദരമായ ഫോട്ടോ. പത്തു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എടുത്തതാണ്‌. ബാലു കണ്ണാടിയിലേക്കൊന്നു നോക്കി. കാല്‍ം തന്റെ രൂപത്തില്‍ വരുത്തിയ മാറ്റം അവിശ്വസനീയം. മുന്‍ വശത്തെ മുടി കൊഴിഞ്ഞ്‌ ചരിച്ചിട്ട ഒരു "റ" പോലെ തലയുടെ മുന്‍ വശം തരിശു ഭൂമി ആയിരിക്കുന്നു. പിന്‍ വശത്തെ മുടിയാണെങ്കില്‍ വെളുത്ത്‌ അപ്പൂപ്പന്‍ താടി പോലെ പറന്ന് കളിക്കുന്നു. മുപ്പത്തഞ്ചാമത്തെ വയസ്സിലെ വാര്‍ദ്ധക്യം. ഗള്‍ഫ്‌ ജീവിതത്തിന്റെ സമ്പാദ്യം. ബാലു ഒരു നെടുനിശ്വാസത്തോടെ കസേരയിലേക്ക്‌ ചാഞ്ഞിരുന്നു. ദുബായിലെ അല്‍-റഫ റോഡിലെ അബ്ദുള്‍ റഹ്‌മാന്‍ ബില്‍ഡിങ്ങിന്റെ മൂന്നാം നിലയില്‍ നിന്നുയര്‍ന്ന ദീര്‍ഗ്ഗ നിശ്വാസങ്ങള്‍ ആരോരുമറിയാതെ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു.

പ്രണയകാലത്തെ നൂലാമാലകള്‍

ഒരു വിധത്തിലാണ് നേരം വെളുപ്പിച്ചത്. എങ്ങനെ ഉറക്കം വരാനാണ്..... ഇന്നവള്‍ ലീവെടുത്ത് എന്നെ കാണാന്‍ വരും. ഇന്ന് എല്ലാം തുറന്നു സംസാരിക്കണം. അവള്‍ക്കു എന്നെ ഇഷ്ടമാണെന്നറിയാം, എന്നാലും അത് അവളുടെ നാവില്‍നിന്നു തന്നെ കേള്‍ക്കണം. ഇന്ന് ഞാന്‍ അവളെക്കൊണ്ടത് പറയിപ്പിക്കും. ഒമ്പത് മണിക്ക് കണാട്ട് പ്ലേസില്‍ എത്താമെന്നാണ് ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ പറഞ്ഞത്. റൂമില്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പതിവുപോലെ ഏഴുമണിവരെ കട്ടിലില്‍തന്നെ കിടന്നു. ക്ലോക്കില്‍ എഴടിച്ചപ്പോള്‍ കണ്ണ് തിരുമ്മി ഉറക്കം നടിച്ചു കൊണ്ടു എണീറ്റു. ബ്രഷും തോര്തുമെടുത്തു ബാത്ത്റൂമിലേക്കോടി. ശ്ശെ.... ആരോ അകത്തുണ്ട്... നാല് റൂമുകാര്‍ക്കു ഒരു കക്കൂസും കുളിമുറിയും.... ഡല്‍ഹിയില്‍ എവിടെ ചെന്നാലും ഇതൊക്കെ തന്നെ സ്ഥിതി... വാതില്‍ ചവിട്ടിപ്പോളിക്കാനാണ് തോന്നിയതെങ്കിലും ചെറുതായൊന്നു മുട്ടുക മാത്രമേ ചെയ്തുള്ളൂ... നല്ല തല്ലു നാട്ടില്‍ കിട്ടില്ലേ...

March 1, 2011

സുമതിയുടെ കഥ

ഇത് സുമതിയുടെ കഥ. പ്രണയകുരുക്കില്‍ പെട്ട് , വിശ്വസിച്ച കാമുകന്റെ വഞ്ചന ഏറ്റു വാങ്ങി , കാമുകന്റെ കുഞ്ഞിനെ വയറ്റില്‍ ചുമന്നു, കാമുകന്‍ തന്നെ വെട്ടി കൊലപെടുത്തി, പ്രതികാര ദാഹിയായ യക്ഷിയായി മാറിയ സുമതിയുടെ കഥ. വന്ജിക്കപെടുന്ന സ്ത്രീകളുടെ കഥ നമ്മള്‍ ഒരുപാട് കേട്ടിടുണ്ട്. ഇതും അതില്‍ നിന്ന് വ്യത്യസ്തമല്ല. പക്ഷെ 50 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ പക മനസ്സില്‍ കൊണ്ട് നടന്നു തന്റെ ചോരയ്ക്ക് പകരം ചോദിക്കുന്ന യക്ഷിയുടെ കഥ ഒരു പക്ഷെ പുതുമ ആയിരിക്കും.

തിരുവനന്തപുരത്തിനടുത് കല്ലറ എന്ന ഗ്രാമം. ഇതൊരു റിസര്‍വ്ഡ് ഫോറസ്ട് ഏരിയ ആണ്. ടൌണില്‍ നിന്ന് കുറച്ച മാറി കഴിഞ്ഞാല്‍ പിന്നെ കാടാണ്. ഇപ്പോള്‍ ഇരു വശത്തുമുള്ള കാടിന് നടുവിലുടെ റോഡു വന്നെങ്കിലും പണ്ട് ഇത് പകല്‍ സമയങ്ങളില്‍ പോലും ആരും വഴി നടക്കാത്ത പ്രദേശമായിരുന്നു.
Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon