May 22, 2010

സമരങ്ങള്‍ തളര്‍ത്തുന്ന ഇന്ത്യ

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സമരങ്ങള്‍ അനിവാര്യമായ ഒരു സാമൂഹ്യ ഘടകമായിരുന്നു. അന്ന്‌ വ്യക്തമായ തൊഴില്‍ നിയമങ്ങളുടെ അഭാവത്തില്‍ തുച്ഛശമ്പളക്കാരായ ജീവനക്കാര്‍ അക്കാര്യം ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിനുവേണ്ടി സമരത്തെ ഉപയോഗിച്ചു. അക്കാലത്ത്‌ അതിപ്രധാനമായ സമരകാരണം ബോണസിനെ സംബന്ധിച്ചായിരുന്നു. ഇവയ്‌ക്കെല്ലാം ഇന്ന്‌ വ്യക്തമായ നിയമങ്ങള്‍ വന്നതോടുകൂടി സമരങ്ങളുടെ എണ്ണം വളരെയേറെ കുറഞ്ഞു.



ഇപ്പോള്‍ വേറൊരു സമരകാരണം ഉദ്‌ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്‌. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം. കേന്ദ്ര ഗവണ്‍മെന്റിനെതിരെ സംസ്ഥാന ഗവണ്‍മെന്റ്‌ സമരം ചെയ്യുമ്പോള്‍ സംസ്ഥാന ഗവണ്‍മെന്റിനെതിരെ കേന്ദ്രം ഭരിക്കുന്നവര്‍ സമരം ചെയ്യും. ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യും. ഹര്‍ത്താലുകളും ബന്ദുകളും കോടതി നിരോധിച്ചിട്ടുള്ളതാണ്‌. പക്ഷേ ഗവണ്‍മെന്റുകളുടെ ശക്തിയില്‍ ഇന്നും ഹര്‍ത്താല്‍ നിര്‍ബാധം തുടരുകയാണ്‌.

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഒരു വിഭാഗം കോളേജ്‌ ജീവനക്കാര്‍ അവരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ജി.കുമാരപിള്ള റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതിന്‌ ഗവണ്‍മെന്റിനെ സമീപിച്ചു. അധികാരസ്ഥര്‍ സംഘടനാനേതാക്കളോട്‌ ഉപദേശിച്ചത്‌ സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ വന്ന്‌ സമരം ചെയ്യാനാണ്‌. സംഘടനാ നേതാക്കള്‍ക്ക്‌ പ്രത്യേക രാഷ്‌ട്രീയമൊന്നുമില്ല. തന്മൂലം ആകാം അന്ന്‌ കേരള യൂണിവേഴ്‌സിറ്റി സെനറ്റു മെമ്പറും രാഷ്‌ട്രീയവും ഇല്ലാത്ത എന്നോട്‌ ഇക്കാര്യം പറഞ്ഞു. ജി.കുമാരപിള്ള റിപ്പോര്‍ട്ട്‌ ഞാന്‍ പഠിച്ചു. ശമ്പള പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശം കൃത്യമായി റിപ്പോര്‍ട്ടിലുണ്ട്‌. അത്‌ ഗവണ്‍മെന്റ്‌ നടപ്പിലാക്കിയാല്‍ മതി. ഇതിനെന്താണ്‌ തടസ്സം? എനിക്ക്‌ മനസ്സിലായില്ല. ആ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയോട്‌ ഞാന്‍ ഇത്‌ സൂചിപ്പിച്ചു. സംഘടനാ പ്രതിനിധി എന്ന നിലയിലല്ല ഒരു പൗരനെന്ന നിലയില്‍,അവര്‍ അതു പഠിക്കാം എന്ന്‌ വാഗ്‌ദാനം ചെയ്‌തു. സംഘടനാ നേതാവിനോട്‌ ഞാന്‍ ഈ വിവരം പറയുകയും സമര സാഹസങ്ങള്‍ താല്‌ക്കാലികമായി അവസാനിപ്പിക്കുകയും ചെയ്‌തു. 15 ദിവസത്തിനകം നീതിന്യായബോധമുള്ള ആ ഉദ്യോഗസ്ഥ നിവേദനം അംഗീകരിച്ച്‌ ഉത്തരവിടുകയും ചെയ്‌തു. ഇത്‌ പത്രത്തിലൊന്നും വന്നില്ല.

 
ഇതില്‍നിന്നും ഞാന്‍ മനസ്സിലാക്കി, പലപ്പോഴും അധികാരത്തില്‍ ഇരിക്കുന്നവര്‍ തന്നെയൊണ്‌ സമരം ചെയ്യുന്നതിന്‌ ഉപദേശിക്കുന്നത്‌. പിന്നീടാണ്‌ ഒത്തുതീര്‍പ്പു ഫോര്‍മുലയും ഗവണ്‍മെന്റിന്റെ സൗമനസ്യവും എല്ലാം പരസ്യപ്പെടുത്താന്‍ കഴിയുക. ``കൊച്ചു കരയാതെ പാലുകൊടുക്കുന്ന അമ്മയെപ്പോലെ'' ആകാന്‍ ഒരു ഗവണ്‍മെന്റും തയ്യാറല്ല. സമരങ്ങള്‍ പലപ്പോഴും ആഹ്വാനം ചെയ്യുന്നതും ഒത്തു തീര്‍പ്പിലെത്തിക്കുന്നതും തങ്ങളുടെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ ജീവനക്കാരുടെമേലുളള പിടി കൂടുതല്‍ മുറുക്കാനാണ്‌. തങ്ങളുടെ യൂണിയനാണ്‌്‌ സമരം ചെയ്‌ത്‌ കാര്യങ്ങള്‍ നേടിയത്‌ എന്നുവരുത്തിയാല്‍ ഇതര ജീവനക്കാര്‍ തങ്ങളുടെ അണികളിലേക്ക്‌ ചേരും എന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ ഒരു യൂണിയന്റെ അവകാശ സമരത്തില്‍ എന്റെ ജീവനക്കാരനായിരുന്ന ഒരാള്‍ പങ്കെടുക്കുന്നതു കണ്ടു. ഇയാള്‍ മറ്റൊരു പാര്‍ട്ടിക്കാരനാണെ്‌ എനിക്ക്‌ നല്ല നിശ്ചയമുണ്ട്‌. ഞാന്‍ അയാളോടു ചോദിച്ചു. ``പാര്‍ട്ടി മാറിയോ''? ``ഇല്ല സാര്‍''. ``പിന്നെ ഇന്നലെ ജാഥായില്‍ കണ്ടല്ലോ''? ``ഭരിക്കുന്ന പാര്‍ട്ടിയോടൊത്തു നിന്നാലേ ഞങ്ങള്‍ക്കുള്ള അവകാശം കിട്ടൂ സാര്‍''.

``ശരി, നന്മ വരട്ടെ' എന്നു ഞാന്‍ ആശംസിച്ചു. നന്മ വരുകയും ചെയ്‌തു!
വലിയ ഫാക്‌ടറികളില്‍ പലപ്പോഴും ജീവനക്കാരെക്കൊണ്ട്‌ സമരം ചെയ്യിക്കുന്നത്‌ മാനേജ്‌മെന്റുതെയാണ്‌ എന്ന കാര്യം എനിക്കു നന്നായി അറിയാം. ഉദാഹരണം ``മാവൂര്‍ റയോണ്‍സ്‌ ഫാക്‌ടറി''. ഒരു കാലത്ത്‌ ഇതര വ്യവസായങ്ങള്‍ക്കാവശ്യമായ ഒരു അസംസ്‌കൃത വസ്‌തുവാണ്‌ മാവൂര്‍ റയോണ്‍സ്‌ ഫാക്‌ടറി ഉദ്‌പാദിപ്പിച്ചിരുന്നത്‌. ഈ അസംസ്‌കൃത വസ്‌തുവിന്റെ കുത്തക വിതരണക്കാര്‍ ഫാക്‌ടറിയുമായി അടുത്തു ബന്ധമുള്ളവരായിരുന്നു. 6 മാസം നന്നായി ഫാക്‌ടറി പ്രവര്‍ത്തിപ്പിച്ച്‌ വിഭവങ്ങള്‍ വിതരണക്കാര്‍ക്ക്‌ കൊടുക്കുന്നു. വിതരണക്കാര്‍ അത്‌ പൂഴ്‌ത്തി വയ്‌ക്കുന്നു. 6 മാസംകൊണ്ട്‌ ഒരു കൊല്ലത്തേക്കാവശ്യമായ സ്റ്റോക്ക്‌ സമ്പാദിച്ചാല്‍ എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടാക്കി ഫാക്‌ടറിയില്‍ സമരം നടത്തും, ലേ ഓഫ്‌ പ്രഖ്യാപിക്കും. ലേ ഓഫ്‌ പ്രഖ്യാപിക്കുമ്പോള്‍ ഉല്‌പന്നത്തിന്‌ മാര്‍ക്കറ്റില്‍ ന്യായമായും വില ഉയര്‍ത്താന്‍ ഏജന്റിനു കഴിയും. തൊഴിലാളിക്ക്‌ ശമ്പളവും നഷ്‌ടപ്പെടും. അങ്ങനെ വില ഉയര്‍ത്തി ഫാക്‌ടറികള്‍ക്കു നല്‍കിയതിനു ശേഷമാണ്‌ ലേ ഓഫ്‌ പിന്‍വലിക്കുന്നത്‌. അപ്പോഴേക്കും ലക്ഷക്കണക്കിന്‌ പണം വിതരണക്കാര്‍ക്ക്‌ ലഭിച്ചിരിക്കും.

ഫാക്‌ടറി ഉടമകള്‍ക്ക്‌ ആദായവും
ഇപ്പോള്‍ ബിര്‍ളാ തന്നെ ഈ വിഭവം ഉല്‌പാദിപ്പിക്കുതിന്‌ വടക്കേ ഇന്ത്യയില്‍ ഫാക്‌ടറി സ്ഥാപിച്ചിട്ടുണ്ട്‌. കേരളത്തിലെ ഫാക്‌ടറിയിലെ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും എല്ലാം വളരെ ഉയര്‍ന്നതായിരുന്നു. തന്മൂലം ഫാക്‌ടറി അടച്ചു പൂട്ടുന്നതാണ്‌ ആദായകരമെന്ന്‌ ബിര്‍ളാ കമ്പനിയുടെ തലച്ചോര്‍ അവരോട്‌ പറഞ്ഞു. ഫാക്‌ടറിക്കുള്ളില്‍ തൊഴിലാളികളെക്കൊണ്ട്‌ സമരം ചെയ്യിച്ചു. പരിസ്ഥിതി വാദികളെക്കൊണ്ട്‌ സമരം ചെയ്യിപ്പിച്ചു. അവസാനം ഫാക്‌ടറി പൂട്ടി. അപ്പോഴേക്കും ബിര്‍ളാ അവിടെ മുതലിറക്കിയതിന്റെ നൂറിരട്ടി എങ്കിലും നേടിയിട്ടുണ്ടായിരിക്കും? ഇന്ന്‌ മാവൂര്‍ റയോണ്‍സ്‌ ഫാക്‌്‌ടറി ഇരുന്ന സ്ഥലത്തിന്റെ മാര്‍ക്കറ്റ്‌ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ബിര്‍ളയ്‌ക്ക്‌ എന്തു നഷ്‌ടം? അവിടെയാണ്‌ ബിസിനസ്‌ തലച്ചോറ്‌!

ഒരുകാലത്ത്‌ ട്രെയ്‌ഡ്‌ യൂണിയന്‍ നേതാക്കന്മാര്‍ അതീവ സമ്പന്നരായിരുന്നു. കാരണം ഓരോ സമരത്തോടനുബന്ധിച്ച്‌ തൊഴിലാളികളില്‍നിന്നും പിരിവ്‌ നടത്തുന്നു. ഒത്തുതീര്‍പ്പ്‌ അവസരത്തില്‍ വിട്ടു വീഴ്‌ചകള്‍ക്കായി മനേജ്‌മെന്റും പണം നല്‍കുന്നു.
കിഴക്കന്‍ മേഖലയിലെ തേയില തോട്ടത്തില്‍ ഇത്‌ ഒരു പതിവായിരുന്നു എന്ന്‌ ഒരു തോട്ടം ഉടമ എന്നോടു പറഞ്ഞതോര്‍ക്കുന്നു.
ഇന്ന്‌ സ്റ്റേറ്റ്‌ ഗവണ്‍മെന്റിനെതിരെ കേന്ദ്രം ഭരിക്കുന്നവരും കേന്ദ്രത്തിനെതിരെ സ്റ്റേറ്റും സമരം ചെയ്യുതിന്റേയും ലക്ഷ്യം ഒന്നുതന്നെയാണ്‌. സ്റ്റേറ്റിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തങ്ങളുടെ സമരം ഉപകരിച്ചു എന്ന്‌ മണ്ടന്മാരായ ജനങ്ങളെ അറിയിക്കണം!

കേന്ദ്രഗവണ്‍മെന്റിനുവേണ്ടി സമരം ചെയ്യുവര്‍ കേന്ദ്ര ഗവണ്‍മെന്റ്‌, സ്റ്റേറ്റ്‌ ഗവണ്‍മന്റിന്‌ എന്തെല്ലാം കൊടുത്തു എന്നും ജനങ്ങളെ അറിയിക്കണം. ഈ സമരങ്ങളുടെ മധ്യത്തില്‍ യാതന അനുഭവിക്കുന്നത്‌ സാധാരണക്കാരായ മനുഷ്യരാണ്‌. എല്ലാ മാധ്യമങ്ങളും ഇത്തരം സമരങ്ങളെ അപലപിക്കാറുണ്ട്‌. കോടതി അപലപിക്കുന്നു. ജനങ്ങളും ഉള്ളിന്റെയുള്ളില്‍ അപലപിക്കുന്നു. പക്ഷേ ഈ അപലപനത്തിന്റെ വീചികളൊന്നും ആരുടെയും സമര തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ലാ എന്നു വ്യക്തം.

By: ജോസഫ്‌ പുലിക്കുന്നേല്‍

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

2 Comments:

sumeshcm said...

Very good and nice information

Sijutest1 said...

I appreciate this post. Really good

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon