July 18, 2010

വഴിയോര പ്രസംഗങ്ങള്‍ വേണോ??

വഴിയോരങ്ങളില്‍ കേള്‍വിക്കാരെ റോഡില്‍ ഇരുത്തിയും നിര്‍ത്തിയും ഉള്ള പ്രസംഗങ്ങള്‍ കേരള ഹൈക്കോടതി നിരോധിച്ചിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ മുന്‍കാലത്ത്‌ മീറ്റിംഗുകള്‍ നടത്തിപ്പോന്ന രീതിയെക്കുറിച്ച്‌ ഓര്‍മ്മിക്കുകയാണ്‌.

എന്റെ ചെറുപ്പത്തില്‍ മീറ്റിംഗുകള്‍ ഏതെങ്കിലും മൈതാനങ്ങളിലാണ്‌ സംഘടിപ്പിച്ചിരുന്നത്‌. പാലായില്‍ ``കുളംകണ്ടം മൈതാനം'', ``തൊമ്മനാമറ്റം മൈതാനം'' മുതലായവ സ്വകാര്യ ഉടമകളുടേതാണെങ്കിലും അവിടെയാണ്‌ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നത്‌. കേള്‍വിക്കാര്‍ ഈ മൈതാനങ്ങളില്‍ തടിച്ചുകൂടും. ഇവ റോഡില്‍നിന്നും കുറച്ചകലെ ആയിരിക്കും. അന്ന്‌ ഇന്നത്തെയത്ര വാഹനങ്ങളില്ല. വല്ലപ്പോഴും ഒരു ബസ്‌ അല്ലെങ്കില്‍ ഒരു കാര്‍. കാല്‍നടക്കാരെ ആകര്‍ഷിക്കുന്നതിന്‌ മൈക്കുകളും ഉണ്ടായിരുന്നില്ല. കോട്ടയത്ത്‌ തിരുനക്കര മൈതാനമായിരുന്നു പൊതുയോഗ സ്ഥലം. മീറ്റിംഗില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ പ്രസംഗിക്കാനുണ്ടാകൂ. ഇന്നത്തെപ്പോലെ പത്തു പതിനഞ്ചു പേരെ പ്രാസംഗിക്കരായി പങ്കെടുപ്പിക്കുന്ന പതിവും ഉണ്ടായിരുന്നില്ല.


ഞാന്‍ കണ്ട ഏറ്റവും വലിയ പൊതുയോഗം ഭരണങ്ങാനം കൊച്ചുപളളി മൈതാനത്ത്‌ 1944-ല്‍ നടത്തിയതായിരുന്നു. മൂന്നോ നാലോ പ്രാസംഗികര്‍ മാത്രം. അന്ന്‌ പി.ടി.ചാക്കോ ഏകദേശം രണ്ടു മണിക്കൂറിലേറെ പ്രസംഗിച്ചു തളര്‍ന്നതായി ഓര്‍ക്കുന്നു. എന്നിട്ടും കേള്‍വിക്കാര്‍ക്ക്‌ പ്രസംഗത്തിന്റെ രസം അവസാനിച്ചില്ല. ഇനിയും പ്രസംഗിക്കണം എന്ന്‌ കേള്‍വിക്കാര്‍ വിളിച്ചു പറഞ്ഞതും ഓര്‍ക്കുന്നു.
1958-ലാണ്‌ ഞാന്‍ കോഴിക്കോട്ട്‌ എത്തുന്നത്‌. കോണ്‍ഗ്രസ്‌ യോഗങ്ങളില്‍ പ്രാസംഗികനായി എന്നെ ക്ഷണിക്കാറുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അനേകം രാഷ്‌ട്രീയ പാര്‍ട്ടികളുണ്ടായിരുന്നില്ല. കോണ്‍ഗ്രസ,്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, മുസ്ലീം ലീഗ്‌ എന്നിവയായിരുന്നു മുഖ്യം. അന്നു യോഗങ്ങള്‍ കൂടിയിരുന്നത്‌ കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിലായിരുന്നു. അവിടെ പ്ലാറ്റ്‌ഫോം ഇട്ട്‌ പ്രസംഗിക്കുകയായിരുന്നു പതിവ്‌. ഇതിനും പുറമെ കോഴിക്കോട്ട്‌ പട്ടണത്തില്‍ മുതലക്കുളം മൈതാനവും മറ്റൊരു മൈതാനവും ഉണ്ടായിരുന്നു. റോഡോരങ്ങളില്‍ മൈക്കു കെട്ടി പ്രസംഗിക്കുന്ന പതിവേ ഉണ്ടായിരുന്നില്ല. വിമോചന സമരകാലത്ത്‌ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും യോഗങ്ങളെല്ലാം മൈതാനങ്ങളിലായിരുന്നു നടത്തിയിരുന്നത്‌. രണ്ടോ മൂന്നോ പ്രാസംഗികരില്‍ കൂടുതല്‍ ഉണ്ടായിരുന്നില്ല. അവര്‍ ഒന്നും ഒന്നരയും മണിക്കൂര്‍ വിഷയത്തെക്കുറിച്ച്‌ പ്രസംഗിക്കും. ആളുകള്‍ മൈതാനത്തിലിരുന്നു കേള്‍ക്കും.

ഞാന്‍ അധ്യാപകജോലി ഉപേക്ഷിച്ചതിനുശേഷം പാലായിലെത്തി. ആദ്യമായി പ്രസംഗിച്ചത്‌ ബസ്റ്റാന്റ്‌ കവലയിലായിരുന്നു എന്നോര്‍ക്കുന്നു. കേള്‍വിക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി പ്രസംഗിക്കാന്‍ ഈ തെരുവോരങ്ങളിലെ യോഗങ്ങളില്‍ സാധ്യമാകുകയില്ല. ആശയം പറഞ്ഞ്‌ തുടങ്ങുമ്പോള്‍ തന്നെ ഒരു ബസ്‌ വരും. കേള്‍വിക്കാര്‍ക്ക്‌ പ്രാസംഗികനെ ശ്രദ്ധിക്കാനോ പ്രാസംഗികന്‌ കേള്‍വിക്കാരെ ശ്രദ്ധിക്കാനോ വഴിയോര യോഗങ്ങള്‍ ഒരിക്കലും സഹായകമായിരുന്നില്ല. പ്രസംഗിക്കുമ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ആളുകള്‍ ശ്രദ്ധിക്കും. ബസു വന്നാലുടനെ അവര്‍ ബസില്‍ കയറി രക്ഷപെടും. ബസുകള്‍ വരുന്നതിനുള്ള ഇടവേളയിലാണ്‌ പ്രാസംഗികന്‌ സദസ്യരെ കിട്ടുക.

ഒരിക്കല്‍ ഒരു യോഗത്തില്‍ പ്രസംഗിക്കുന്നതിന്‌ എന്നെ ക്ഷണിച്ചു. നോട്ടീസ്‌ വന്നപ്പോള്‍ ഇരുപതോളം പേര്‍ പ്രാസംഗികരായുണ്ട്‌. ഞാന്‍ പറഞ്ഞു. പ്രസംഗിക്കാന്‍ ഞാനില്ല. ഒന്നോ രണ്ടോ ആശയം യുക്തിബന്ധമായി ജനങ്ങളുടെമുമ്പില്‍ അവതരിപ്പിക്കണമെങ്കില്‍ കുറഞ്ഞത്‌ 45 മിനിറ്റ്‌ എങ്കിലും വേണം. ഈ 22 പേരും 45 മിനിറ്റ്‌ വീതം സംസാരിച്ചാല്‍ നേരം വെളുത്താലും യോഗം തീരുകയില്ല. അപ്പോള്‍ യോഗ സംഘാടകര്‍ എന്നോടു പറഞ്ഞു. ഇതൊക്കെയാണ്‌ ഇപ്പോഴത്തെ പതിവ്‌. പ്രോട്ടേക്കോള്‍ അനുസരിച്ച്‌ എല്ലാവരുടെയും പേര്‍ നോട്ടീസില്‍ അച്ചടിച്ചു കാണണം. ഇവരില്‍ പകുതിപേരും വരുകയില്ല. സാറാണ്‌ മുഖ്യ പ്രാസംഗികന്‍. പിറ്റേദിവസത്തെ പത്രത്തില്‍ അവരുടെ പേര്‌ അച്ചടിക്കണമെന്നുള്ളത്‌ പ്രധാനം. പ്രാസംഗിക്കാത്ത പ്രാസംഗികര്‍തന്നെ പത്രങ്ങളുടെ സ്വന്തം ലേഖകരെ കണ്ട്‌ തന്റെ പേര്‌ പത്രത്തില്‍ വരും എന്നുള്ളത്‌ ഉറപ്പാക്കും!

ഒരിക്കല്‍ ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തക മരിച്ചു. അടക്കു കഴിഞ്ഞപ്പോല്‍ ഉച്ചയ്‌ക്ക്‌ ഒന്നേകാല്‍ മണി. അനുശോചന യോഗം വേണമെന്നു നിര്‍ബന്ധം. ഒരു വിധത്തില്‍ അരമണിക്കൂറുകൊണ്ട്‌ അനുശോചന യോഗം നടന്നു. ഒരാളെ പ്രസംഗിച്ചുള്ളൂ. പിറ്റേ ദിവസത്തെ പത്രത്തില്‍ പത്തുപേര്‍ പ്രസംഗിച്ചതായി വാര്‍ത്ത വന്നു. ഞാന്‍ ഞെട്ടിപോയി. സംഗതി അന്വേഷിച്ചപ്പോള്‍ സ്വ.ലേ. മാരെ വിളിച്ച്‌ തങ്ങളുടെ പേരു കൂട്ടിചേര്‍ക്കണം എന്ന്‌ അഭ്യര്‍ത്ഥിച്ചതായി അറിയാന്‍ കഴിഞ്ഞു. ആശയങ്ങള്‍ ജനങ്ങളോടു പറയുക എന്നതല്ല മറിച്ച്‌ പേരു പത്രത്തില്‍ വരുക എന്നുള്ളതാണ്‌ ഇന്ന്‌ മീറ്റിംഗുകളുടെ ഇപ്പോഴത്തെ പ്രധാന ഉദ്ദേശം.

ചിലപ്പോള്‍ രാത്രി എട്ടു മണികഴിഞ്ഞ്‌ പാലായിലൂടെ കാറില്‍ വരാറുണ്ട്‌. വഴിയോരത്തുനിന്ന്‌ വിജനമായ റോഡിലേക്കു നോക്കി ഘനഗംഭീരമായി പ്രസംഗിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. ടൗണില്‍ എവിടെയെങ്കിലും വഴിയോരത്ത്‌ യോഗം വെച്ച്‌ ടൗണ്‍മുഴുവന്‍ മൈക്കുവെച്ച്‌ എല്ലാവരേയും കേള്‍പ്പിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധബുദ്ധിയുള്ള സംഘാടകരും ഉണ്ട്‌. മുമ്പില്‍ ആളില്ലെങ്കിലും മൈക്കിലൂടെ ഇത്‌ പ്രക്ഷേപണം ചെയ്യുന്നുണ്ട്‌ എന്ന ഉറപ്പിലാണ്‌ പ്രാസംഗികന്‍ അലറുന്നത്‌. ഇത്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ മാത്രം പതിവല്ല. പള്ളിപ്പെരുന്നാളുകളിലും ഉല്‍സവങ്ങളിലുമെല്ലാം നാടാകെ മൈക്കുകെട്ടി ജനങ്ങളെ നിര്‍ബന്ധമായും കേള്‍പ്പിക്കുന്ന പതിവ്‌ ഇന്നുണ്ട്‌. ഇതൊന്നും ആര്‍ക്കും തടയാന്‍ ആകില്ല. തടയാന്‍ നോക്കിയാല്‍ അത്‌ ``ജനവിരുദ്ധ''മാകും ആരാണ്‌ ഈ ജനം? ഇത്തരം പ്രസംഗങ്ങളും പെരുന്നാള്‍ ഉത്സവാദികളും സത്യത്തില്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്‌. ഇതിന്‌ രാഷ്‌ട്രീയ പാര്‍ട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.
ഒരിക്കല്‍ ഒരു പോലീസുകാരന്‍ എന്നോടു പറഞ്ഞതോര്‍ക്കുന്നു. ``സര്‍, നഗര സഭയ്‌ക്കുള്ളില്‍ മൂത്രം ഒഴിക്കാന്‍ പാടില്ലെന്നാണ്‌ നിയമം. അങ്ങനെ മൂത്രം ഒഴിക്കുന്നവരെ അറസ്റ്റു ചെയ്യാമെന്നും നിയമമുണ്ട്‌. പക്ഷേ ഞങ്ങള്‍ ഉള്‍പ്പെടെ അത്‌ ആരെങ്കിലും പാലിക്കുന്നുണ്ടോ?'' കാരണം അക്കാലത്ത്‌ ടൗണില്‍ ഒരു മൂത്രപുരപോലും മുനിസിപ്പാലിറ്റിയുടേയതായി ഉണ്ടായിരുന്നില്ല. എങ്കില്‍പോലും ആവശ്യങ്ങള്‍ നിര്‍വഹിക്കണമല്ലോ.

സത്യത്തില്‍ ഇന്ന്‌ സംഭവിച്ചിരിക്കുന്നത്‌ ഒരു നഗര സഭയിലും പൊതുയോഗം കൂടുന്നതിന്‌ സ്ഥലങ്ങളില്ല എന്നതാണ്‌. തിരുനക്കര മൈതാനം പോലും ഇന്ന്‌ സാധാരണ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കു യോഗം കൂടാന്‍ കഴിയാത്ത വിധം ലക്ഷ്വറി പാര്‍ക്ക്‌ ആയിക്കഴിഞ്ഞു. മുതലക്കുളം മൈതാനത്ത്‌ മുന്‍കാലങ്ങളില്‍ മുതല ഉണ്ടായിരുന്നില്ല. ഇന്ന്‌ മൈതാനവും ഇല്ലാതായിക്കഴിഞ്ഞു! എല്ലാ ഗ്രാമങ്ങളിലും എല്ലാ നഗരസഭകളിലും പൊതുയോഗം കൂടുന്നതിനുള്ള സ്ഥലം കണ്ടു പിടിക്കണം. അതിന്‌ ഫീസ്‌ ചാര്‍ത്താന്‍ പാടില്ല. ഇത്‌ ഒരു പൊതു ആവശ്യമാണ്‌. അപ്പോള്‍ മാത്രമേ വഴിയോര യോഗങ്ങള്‍ ഇല്ലാതാകൂ. ഒരു അഞ്ഞൂറുപേര്‍ക്ക്‌ ഇരിക്കാവുന്ന മൈതാനങ്ങള്‍ എല്ലാ നഗരസഭകളിലും ഉണ്ടാകണം. ഇതിന്‌ നടപടി എടുക്കാതെ വഴിയോര പ്രസംഗങ്ങളെ നിരോധിച്ചാല്‍ പ്രാസംഗികനും ജനവും ബുദ്ധിമുട്ടും. യോഗം കൂടാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്‌ എങ്കില്‍ അതിനുള്ള സൗകര്യവും തദ്ദേശ സ്വയംഭരണവകുപ്പും ഗവണ്‍മെന്റും ഒരുക്കേണ്ടതാണ്‌.

ലണ്ടനിലെ സുപ്രസിദ്ധമായ ഹൈഡ്‌ പാര്‍ക്കില്‍ എല്ലാ ദിവസവും ഏതെങ്കിലും മൂലയില്‍ ഒരു പ്രസംഗം നടക്കുന്നുണ്ടാകും. പലരും പ്രസംഗം പഠിക്കാന്‍ ഒരു സ്റ്റൂളിന്റെ മുകളില്‍ കയറിനിന്ന്‌ പ്രസംഗിച്ചതായി കേട്ടിട്ടുണ്ട്‌ ``സോപ്പ്‌ ബോക്‌സ്‌'' പ്രസംഗങ്ങള്‍ എന്നാണ്‌ അതിനെ വിളിക്കാറ്‌. ഹൈഡ്‌ പാര്‍ക്ക്‌ ഒരിക്കല്‍ സന്ദര്‍ശിച്ചപ്പോള്‍ ജിജ്ഞാസയോടുകൂടി ഈ യോഗസ്ഥലങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു. കാലത്തോ തലേദിവസമോ താന്‍ പ്രസംഗിക്കുന്നു എന്ന ഒരു നോട്ടീസ്‌ ഹൈഡ്‌ പാര്‍ക്കില്‍ വിതരണം ചെയ്യും. പിറ്റേ ദിവസം പ്രസംഗവും നടക്കും. പത്ത്‌ അമ്പത്‌ പേര്‍ ആയിരിക്കും കേള്‍വിക്കാര്‍. അത്‌ പ്രാസംഗികന്‌ ഒരു പ്രശ്‌നമല്ല.
സമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യം ഗവണ്‍മെന്റുകളോ തദ്ദേശ സ്ഥാപനങ്ങളോ ഏര്‍പ്പെടുത്തേണ്ടത്‌ ഒരു സാമൂഹിക ആവശ്യമാണ്‌.

By: ജോസഫ്‌ പുലിക്കുന്നേല്‍

Join Facebook Fan club: Click here to be a fan

0 Comments:

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon