December 7, 2011

Alan's Story: അലന്‍റെ കഥ - Part 1

ചിന്തകള്‍ക്ക് തീ പിടിച്ചു തുടങ്ങിയിരിക്കുന്നു. ഗോള്‍ഡ്‌ഫ്ലേക്ക് കിങ്ങ്സിന്റെ നീളം കുറഞ്ഞു വരുന്നതും തന്റെ മുന്‍പിലിരിക്കുന്ന ഗ്ലാസ്സില്‍ ഐസ് ക്യൂബ്സ് ഓള്‍ഡ്‌ മങ്ക് റമ്മില്‍ അലിഞ്ഞു ചേരുന്നതും നോക്കിയിരിക്കുമ്പോള്‍ നാളെയെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ കടന്നു വരാതിരിക്കാന്‍ ഞാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. മദ്യത്തിന്റെ ലഹരിയില്‍, തന്നെ ബാധിച്ചിരിക്കുന്ന രോഗഭീതിയെ നേരിടാനൊരു വിഫല ശ്രമം.

എന്തു ചെയ്യുമ്പോഴും സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാന്‍ വേണ്ട നീതിബോധം മനസ്സിലുണ്ടാവാറുണ്ട്. ആ ഒരു അഹങ്കാരത്തില്‍ ചെയ്തുകൂട്ടിയതില്‍ പലതും നീതിയ്ക്കു നിരക്കാത്തതായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. ആ നശിച്ച രാത്രിയില്‍ ചെയ്ത കാര്യങ്ങള്‍ തന്റെ ജീവിതത്തെ ഇനി തിരിച്ചു കയറാനാകാത്ത വിധം ആഴമുള്ള ഗര്‍ത്തത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നുവോ?. സ്വയം പഴിക്കാനല്ലാതെ വേറെയൊന്നും ഇനി ഒന്നും ചെയ്യാനില്ല. കത്തിത്തീരാറായ സിഗരെറ്റില്‍ നിന്നുതന്നെ അടുത്തത് കത്തിച്ചു.



ഇനിയിപ്പോ അധികം വലിച്ചാലെന്ത്? വീണ്ടും ഒരു പെഗ്ഗൊഴിച്ചു, ഇത്തവണ വെള്ളം ഒഴിക്കാന്‍ തോന്നിയില്ല. ഒറ്റ വലിയ്ക്ക്‌ തീര്‍ത്തു. സോഡയും കൊളയുമോന്നും പണ്ടേ ഇഷ്ടമുള്ളതല്ല റമ്മിനൊപ്പം. ഇതിപ്പോ പെട്ടെന്ന് തലയ്ക്കു പിടിക്കണം, ബാറില്‍ നിന്ന് ഫ്ലാറ്റിലെത്താനുള്ള ബോധം മാത്രം മതി. ദുഃഖം വരുമ്പോള്‍ എത്ര മദ്യപിച്ചാലും തലയ്ക്കു പിടിക്കാന്‍ പാടാണെന്ന് ആരോ പറഞ്ഞത് ശരിയാണോ. ഒരു ഓട്ടോ പിടിച്ച് ഫ്ലാറ്റിലെത്തി. കിടക്കയിലേക്ക് മറിഞ്ഞു. ഉറക്കം വരുന്നില്ല.

എല്ലാം തന്റെ മാത്രം തെറ്റായിരുന്നോ.. ആലോചിയ്ക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. എല്ലാമൊരു സിനിമാ സ്ക്രീനിലെന്ന വണ്ണം മനസ്സില്‍ വീണ്ടും തെളിയുകയാണ്.

രണ്ട് വര്‍ഷം മുന്‍പ് ബോംബെയിലുണ്ടായ വെള്ളപ്പൊക്കം അനേകം പേരുടെ ജീവനെടുത്തിരുന്നു. അന്ന് ഗ്രൌണ്ട് ഫ്ലോറില്‍ താമസിച്ചത് കൊണ്ട് താഴെ വച്ചിരുന്ന സാധനങ്ങള്‍ മാത്രമേ തനിയ്ക്ക് നഷ്ടപെട്ടുള്ളൂ എന്നതാലോചിച്ചു എത്ര തവണ ആശ്വസിച്ചിരിക്കുന്നു, അതില്‍ തന്റെ സെര്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടും നനഞ്ഞെങ്കിലും അതെല്ലാം ഉണക്കിയെടുത്തിരുന്നു. പാസ്പോര്‍ട്ട് മാത്രം മാറ്റേണ്ടി വന്നു. അന്ന് ചുളുവിലയ്ക്ക് കിട്ടിയ മാരുതി എസ്റ്റീമുമായി നാട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ ഒരു വര്‍ഷമായി അന്യമായിരുന്ന സ്വന്തം നാട് കാണാനുള്ള പൂതി മാത്രമായിരുന്നോ മനസ്സിലുണ്ടായിരുന്നത്? അല്ല, ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഫോണ്‍ ചെയ്ത് ചെയ്ത് അടുപ്പത്തിലായ ഗോവക്കാരി ഇസബെല്ലയെ കാണാനും ഒന്ന് രണ്ട് ദിവസം ഒരുമിച്ചു താമസിക്കാനും ഉള്ള പ്ലാനുകളായിരുന്നു മനസ്സ് നിറയെ. വെള്ളപ്പൊക്കമായത് കാരണം ഓഫീസില്‍ നിന്നും രണ്ടാഴ്ചത്തെ ലീവും അനുവദിച്ചു കിട്ടിയിരിക്കുന്നു. മാരുതി വിറ്റാല്‍ എങ്ങനെപോയാലും ഒരു അന്‍പതിനായിരം രൂപ ലാഭം കയ്യില്‍ തടയും. ഗോവയിലിറങ്ങി രണ്ട് ദിവസം ഇസബെല്ലയോടോത്തു സുഖിക്കാനായിരുന്നു കരുതിയിരുന്നത്, പക്ഷെ വിധി എനിയ്ക്ക് വേണ്ടി കരുതി വച്ചത് മറ്റു പലതുമായിരുന്നു.

ജോലികള്‍ ഒരു വിധം ഒതുക്കി യാത്ര തുടങ്ങിയപ്പോഴേക്കും നേരം നാല് മണി കഴിഞ്ഞിരുന്നു. കാര്‍ പന്‍വേല്‍ എത്തിയപ്പോള്‍ പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ കാറിനു കൈ കാണിയ്ക്കുന്നത് ഒരു ഇരുന്നൂറ് മീറ്റര്‍ മുന്‍പേ കണ്ടു. നിര്‍ത്തണോ വേണ്ടയോ എന്ന് ആലോചിക്കാന്‍ മനസ്സിന് സമയം കൊടുക്കുന്നതിനു മുന്‍പ് തന്നെ കാല്‍ ബ്രേക്കില്‍ അമര്‍ന്നിരുന്നു. അവരുടെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ നിര്‍ത്തിയത് വെറുതെയായില്ല എന്ന് തോന്നി. കാണാന്‍ കൊള്ളാം. പഴയ നടി വഹീദ റെഹ്മാന്റെ മുഖ സാദൃശ്യം. പര്‍ദ്ദക്കുള്ളിലെ അല്പം തടിച്ച ശരീരം യാത്ര വിരസമാകാനിടയില്ല എന്ന സന്ദേശം എന്റെ തലച്ചോറിനു നല്‍കി. യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ അല്പം മദ്യപിച്ചിരുന്നത് കൊണ്ട്, ഒരു അപരിചിതയായ സ്ത്രീയെ കാറില്‍ കയറ്റുന്നതിലുള്ള ഭീതിയെ ലഹരിയുടെ സാഹസികത തല്ലിക്കൊന്നു കുഴിച്ചു മൂടി. അവര്‍ക്ക് ഹിന്ദി അധികം അറിയില്ലെന്ന് മനസ്സിലായി, കോഴിക്കോടാണ് അവര്‍ക്ക് പോകേണ്ടിയിരുന്നത്‌. മലയാളിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. പേര് നാദിറ. അവര്‍ക്കത്യാവശ്യമായി വീട്ടില്‍ പോകണം, പക്ഷെ മുംബയില്‍ നിന്നുള്ള മിക്ക ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിരിക്കുകയാണ്, ബസ്സുകളില്‍ സീറ്റുമില്ല. പന്‍വേല്‍ വഴി ധാരാളം മലയാളികള്‍ യാത്ര ചെയ്യുന്നത് കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി കൈ കാണിച്ചതാണ്. എന്തായാലും അവര്‍ക്കാശ്വാസമായി. ഞാന്‍ ആകെ ഒരു ധര്‍മ്മസങ്കടത്തിലായി. മുഖം കണ്ടിട്ടാകെയൊരു വശപ്പിശക്, ഇങ്ങനെയുള്ള എന്റെ തോന്നലുകളൊന്നും വെറുതെയായിട്ടില്ല ഇത് വരെ. നേരമ്പോക്കിന് വകയുണ്ടാകും എന്നെന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും വരുന്നത് വരട്ടെ ഒന്ന് ശ്രമിച്ചു നോക്കുക തന്നെ. ഇസബെല്ലയെ വിളിച്ചു രണ്ടാഴ്ച കഴിഞ്ഞ്‌ കാണാം എന്നറിയിച്ചു, തിരിച്ചു വരുന്ന വഴി.

മുഖം കണ്ടാല്‍ പ്രായം മുപ്പതിന് മുകളിലുണ്ട്, ഇരുപതുകളിലുള്ള ഞാന്‍ ഇത്ത എന്നു തന്നെ അവരെ സംബോധന ചെയ്യാം എന്നു കരുതി. ആദ്യം കുറച്ചു ടെന്ഷനിലായിരുന്നെങ്കിലും എന്റെ സരസമായ സംഭാഷണം അവരുടെ പേടിയെ ഇല്ലാതാക്കിക്കാണണം. പന്‍വേലിലെ ഒരു ഡാന്‍സ് ബാറിലാണ് ജോലി. ഭര്‍ത്താവ് ചതിച്ചതാണത്രെ. സത്യമാണോ എന്തോ. പ്രേമിച്ചു കല്യാണം കഴിച്ചതാണ്, ഒടുവില്‍ ഭര്‍ത്താവ് ഇവിടെ ഡാന്‍സ് ബാര്‍ നടത്തുന്ന ഒരു ഷെട്ടിയ്ക്ക് അവരെ വിറ്റിട്ട് മുങ്ങിക്കളഞ്ഞുപോലും. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെത്തന്നെയാണ്. വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും കൃത്യമായി മാസാമാസം അവര്‍ക്ക് കാശയച്ചു കൊടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദാരിദ്ര്യം കാരണം ജോലി എന്താണെന്നൊന്നും അവര്‍ ചോദിച്ചിട്ടില്ല. ഇത് പോലുള്ള കഥകള്‍ ഒരുപാട് കേട്ടിട്ടുള്ള കാരണം എനിയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവര്‍ക്ക് ഗള്‍ഫില്‍ പോകാനൊരു ചാന്‍സ് വന്നിരിക്കുകയാണ്, അത് കൊണ്ട് ബാറില്‍ നിന്നും മുങ്ങിയതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചെറിയ ഒരു പേടി തോന്നി. പണ്ട് ഗള്‍ഫിലുള്ള ഒരു കൂട്ടുകാരന്‍ സമ്മാനിച്ച ബ്രാണ്ടി ഫ്ലാസ്കില്‍ നിന്നും അല്പം അകത്താക്കി. ഇപ്പോള്‍ പേടിയൊക്കെ പമ്പ കടന്നിരിക്കുന്നു. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കിംഗ്സ് കത്തിച്ചു. അതിനു മുന്‍പ് വലിയ്ക്കുന്നത് കൊണ്ട് അവര്‍ക്കസൌകര്യമുണ്ടോ എന്നു ചോദിയ്ക്കാന്‍ മറന്നില്ല. ഇല്ല, ആശ്വാസം, അല്ലെങ്കിലും ഒരു വര്‍ഷമായി ഡാന്‍സ് ബാറില്‍ ജോലി ചെയ്യുന്ന അവര്‍ക്ക് സിഗരെറ്റ്‌ പുകയോടെന്ത് വിരോധമുണ്ടാവാന്‍. പര്‍ദ്ദ ധരിച്ചത് ആരും തിരിച്ചറിയാതെ രക്ഷപ്പെടാന്‍ ഒരു സൌകര്യത്തിനായ് മാത്രമായിരുന്നു എന്നും അറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ തോന്നലുകള്‍ ഒക്കെ ശരിയായി വരുന്നു എന്നാലോചിച്ച് അറിയാതെ ഒന്ന് ചിരിച്ചു. കുറെയേറെ നേരം ഡ്രൈവ് ചെയ്തത് കാരണം രാത്രി എവിടെയെങ്കിലും തങ്ങാം എന്നു ഞാന്‍ തീരുമാനിച്ചു. രത്നഗിരി കഴിഞ്ഞിട്ട് ഏതാണ്ട് ഒരു മണിക്കൂറായിക്കാണും. ഒരു ഹോട്ടലിന്റെ ബോര്‍ഡ് കണ്ടപ്പോള്‍ നിര്‍ത്തി. കൊള്ളാം തരക്കേടില്ലാത്ത ഒരു ഹോട്ടല്‍. ഇന്ന് രാത്രി ഇവിടെ തങ്ങാം നാളെ പകല്‍ മുഴുവന്‍ ഡ്രൈവ് ചെയ്യേണ്ടതല്ലേ എന്ന എന്റെ അഭിപ്രായത്തിനോട് അവരെതിരോന്നും പറഞ്ഞില്ല. റിസപ്ഷനില്‍ ചെന്ന് ഒരു സിംഗിള്‍ റൂമാണ് ബുക്ക്‌ ചെയ്തത്. ഡബിള്‍ റൂം ഒന്നും ഒഴിവില്ല എന്നു അവരോടു കള്ളം പറഞ്ഞു. അതൊന്നും അവരെ ആലോസരപ്പെടുത്തിയതായി തോന്നിയില്ല.

ഒരു പത്ത് മണിയോട് കൂടി ചെക്ക്‌ ഇന്‍ ചെയ്ത് റൂമില്‍ കയറി. ആകെ രണ്ട് ബേഗേ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ, ഒരു ബേഗില്‍ എന്റെ തുണികളും മറ്റേതില്‍ ഒരു ഫുള്‍ സ്മിര്‍ണോഫും മിനറല്‍ വാട്ടറും ഒരു കേന്‍ ഓറഞ്ച് ജ്യൂസും സിഗറെറ്റും മറ്റു അല്ലറ ചില്ലറ വസ്തുക്കളും. സ്മിര്‍ണോഫ്, യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഒരു എക്സ് മിലിട്ടറിയുടെ കയ്യില്‍ നിന്നും വാങ്ങിയതാണ്. ഇത്തയുടെ കയ്യില്‍ ആകെ ഒരു ചെറിയ ഷോള്‍ഡര്‍ ബേഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്ത ഡ്രസ്സ്‌ മാറുമ്പോഴേക്കും ഞാന്‍ ഇളം ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കി, നല്ല സുഖം തോന്നുന്നു. യാത്രയുടെ ക്ഷീണം കുളി കഴിഞ്ഞപ്പോള്‍ മാറിയത് പോലെ. കഴിക്കാന്‍ ചപ്പാത്തിയും ചിക്കന്‍ കറിയും ഓര്‍ഡര്‍ ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കൊണ്ട് വന്നാല്‍ മതി എന്നു പറയാന്‍ മറന്നില്ല. അത് വരുന്നതിനു മുന്‍പ് രണ്ടെണ്ണം അടിക്കാം എന്നു കരുതി. അതിനിടയ്ക്ക് അവരും കുളിച്ചു വന്നു. പര്‍ദ്ദ മാറ്റി ഒരു ഇറുകിയ സാല്‍വാര്‍ കമ്മീസ് ധരിച്ചുകൊണ്ടാണ് അവര്‍ ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്നത്, അതവരുടെ സ്ഥിരം വേഷമായിരുന്നിരിക്കണം ഡാന്‍സ് ബാറിലെ. ഹോ എന്തൊരു ഭ്രമിപ്പിക്കുന്ന സൌന്ദര്യം!! സംഭോഗത്തിനായ് വേണ്ടി മാത്രം ദൈവം സൃഷ്ട്ടിച്ചത് പോലെയൊരു ഉടല്‍. ജ്വലിക്കുന്ന സൌന്ദര്യം, കണ്ണുകളെടുക്കാന്‍ തോന്നിയില്ല. ആ പൂച്ചക്കണ്ണുകളും നനഞ്ഞ മുടിയിഴകളും ചായം തേയ്ക്കാത്ത, തേന്‍ നിറമുള്ള ചുണ്ടുകളും സാധാരണയിലും കൂടുതലുള്ള കണ്‍പീലികളും കട്ടിപ്പുരികങ്ങളും അവരുടെ സൌന്ദര്യത്തിന് ഒരു നിഗൂഡത നല്‍കി. ആ ചുണ്ടുകള്‍ക്ക് എന്ത് രുചിയായിരിക്കും? ചായം തേച്ചചുണ്ടുകളേക്കാള്‍ എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ഇത് പോലെയുള്ള തേന്‍ നിറമുള്ള ചുണ്ടുകളായിരുന്നു. കൊളാബയിലെ ഒരു ലെസ്ബിയന്‍ സുഹൃത്ത്, അവളുടെ പഴയ ഗേള്‍ഫ്രേണ്ടിന്റെ ചുണ്ടുകളെ വര്‍ണ്ണിക്കാറുള്ളത് ഓര്‍മ്മ വന്നു. അല്പം ചാടിയ വയര്‍ ഒരിക്കലും ഒരു സൗന്ദര്യാരാധകന്റെ മുഖം ചുളിപ്പിക്കാന്‍ വഴിയില്ല. അവരൊന്നു തിരിഞ്ഞപ്പോള്‍.. ഹോ! മുന്നഴകിനെ വെല്ലുന്ന പിന്നഴക്!! ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഭര്‍ത്താവ് വേറെ ഒരാള്‍ക്ക്‌ വില്‍ക്കുകയോ? അവരുടെ കഥയിലെവിടെയോ ഒരു ചേര്‍ച്ചയില്ലായ്മ അനുഭവപ്പെട്ടു. ഇവരെപ്പോലെയുള്ള ഒരു സ്ത്രീയ്ക്ക് യോജിച്ച പുരുഷന്റെ രൂപം എങ്ങിനെയായിരിക്കണം? ഒരു പിടിയും കിട്ടുന്നില്ല. ഇവരെങ്ങിനെ ഒരു ഡാന്‍സ് ബാറില്‍....

എന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീകളുമായുള്ള ബന്ധം എന്നും എനിക്കൊരു ഹരമായിരുന്നു. നേരിട്ട് കണ്ടിട്ടില്ലാത്ത ഗോവക്കാരിയെക്കാള്‍ എന്തുകൊണ്ടും മെച്ചമാവും ഇതെന്ന് മനസ്സ് പറഞ്ഞു. അധികം ബുദ്ധിമുട്ടാതെ തന്നെ ഇവര്‍ വഴങ്ങുമെന്ന് എന്തു കൊണ്ടോ എനിക്ക് തോന്നിയിരുന്നു. എന്തായാലും ഒരു ധൈര്യത്തിന് രണ്ട് പെഗ് കഴിച്ചേ പറ്റൂ. നല്ല തണുപ്പുമുണ്ട്‌ ഇന്ന്. ബ്രാണ്ടി ഫ്ലാസ്കിലെ സ്റ്റോക്ക്‌ കഴിഞ്ഞിരിക്കുന്നു. സ്മിര്‍ണോഫ് തന്നെ ശരണം. ഇത്തയോട് വേണോ എന്നു ചോദിച്ചു. ആദ്യം വേണ്ട എന്നു പറഞ്ഞെങ്കിലും ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പെഗ് കഴിക്കാമെന്നു സമ്മതിച്ചു. അല്ലെങ്കിലും ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവര്‍ക്കിതൊക്കെ ഒരു ശീലമായിക്കഴിഞ്ഞിരിക്കണം. മനപ്പൂര്‍വ്വം ഒരു ലാര്‍ജ് തന്നെ അവര്‍ക്കൊഴിച്ചു, അല്പം ജ്യൂസ് മിക്സ് ചെയ്ത് അവര്‍ക്ക് കൊടുത്തു. ഒരെണ്ണം അകത്തു ചെന്നപ്പോള്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി. അവരുടെ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കയ്യെടുത്ത് വിലക്കി. ഇതെല്ലാം ഞാന്‍ കുറെ കേട്ടതാ ഇത്താ, നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം എന്നു പറഞ്ഞു. അത് കേട്ട് പെട്ടെന്നവരുടെ മുഖം വല്ലാതായി. അപ്പോള്‍ ഞാന്‍ പറഞ്ഞു, "അല്ല ഇത്തയെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല, പഴയ കാര്യങ്ങളൊക്കെ ആലോചിച്ചു വെറുതെ സങ്കടപ്പെടണ്ടാ എന്നു വിചാരിച്ച് പറഞ്ഞതാ, നമുക്ക് വേറെ എന്തെങ്കിലും സംസാരിച്ചിരിക്കാം". ഒന്നും മിണ്ടാതെ അവര്‍ സ്മിര്‍ണോഫ് പതുക്കെ സിപ് ചെയ്യുന്നതും നോക്കി ഒരു സിഗറെറ്റും കത്തിച്ച് ഞാനിരുന്നു. അപ്പോഴാണ്‌ കൊറിക്കാന്‍ ഒന്നുമില്ല എന്നോര്‍ത്തത്. ഉടനെ ബേഗ് തുറന്ന് അണ്ടിപ്പരിപ്പിന്റെ ഒരു പേക്കറ്റ് പൊട്ടിച്ച് അവര്‍ക്ക് കൊടുത്തു. ബോറടിക്കണ്ട എന്നു കരുതി ടിവി ഓണ്‍ ചെയ്തു. ഏതോ ഹിന്ദി പാട്ടായിരുന്നു സ്ക്രീനില്‍. അവര്‍ അത് നോക്കി കുറച്ചു നേരം ഇരുന്നു. "ഫുഡ്‌ വരാന്‍ ഒരു വൈകുമെന്ന് തോന്നുന്നു ഒരെണ്ണം കൂടി ഒഴിക്കട്ടെ" എന്നു ചോദിച്ചപ്പോള്‍ അവരൊന്നും പറഞ്ഞില്ല. മൌനം സമ്മതമായെടുത്ത് ഞാന്‍ വീണ്ടും രണ്ട് ഗ്ലാസ്സുകളും നിറച്ചു. പിന്നെ അവരോട് ഗള്‍ഫില്‍ ശരിയായ ജോലിയെക്കുറിച്ച് ചോദിച്ചു. പതുക്കെ, വീണ്ടും അവര്‍ സംസാരിച്ചു തുടങ്ങി. ടിവിയുടെ വോള്യം ഞാന്‍ കുറച്ചു. ബോംബയിലെ എന്റെ ജോലിയും ജീവിതവും ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചു. കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് പറ്റിയ ആരെയും ഇത് വരെ കണ്ടു മുട്ടിയില്ലാ എന്നു ഞാന്‍ പറഞ്ഞു. ഞാന്‍ കോഴിക്കോട് പറ്റിയ കുട്ടികളുണ്ടോയെന്ന് നോക്കണോയെന്ന അവരുടെ ചോദ്യത്തിന് "കാണാന്‍ ഇത്തയുടെ ചേലുണ്ടെങ്കില്‍ നോക്കാം" എന്നു ഞാന്‍ പറഞ്ഞത് അവരെ സന്തോഷിപ്പിച്ചു എന്നു തോന്നി. ആ കണ്ണുകളൊന്ന് തിളങ്ങിയോ. എന്‍റെ ശരീരത്തിന്‍റെ ക്ഷണം അവര്‍ മനസ്സിലാക്കി എന്നു തോന്നി.

"കൊള്ളാം നിന്‍റെ പേരെനിക്ക് ഇഷ്ടപ്പെട്ടു, 'അലന്‍' പൊതുവേ കേട്ടിട്ടുള്ള പേരോന്നുമല്ലല്ലോ ?" അവര്‍ ചോദിച്ചു. അച്ഛന്റെ പേരായ വേണുഗോപാലനിലെ അവസാന അക്ഷരങ്ങളാണ് എന്നു പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു. ചിരി കാണാന്‍ നല്ല ഭംഗി. ആ കീരിപ്പല്ലുകളില്‍ നിന്നേല്‍ക്കാന്‍ പോകുന്ന ദന്ദക്ഷതങ്ങളെയോര്‍ത്തു കൊണ്ട്‌ എന്‍റെ ശരീരം പലതവണ കോരിത്തരിച്ചു. അവര്‍ രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കുന്നത് നോക്കിക്കൊണ്ട് ഞാനിരുന്നു. അവരുടെ കണ്ണുകളില്‍ മയക്കം വരുന്നത് നോക്കിയിരിക്കാന്‍ എന്ത് രസം. എല്ലാം സാവകാശം മതി. ഞാന്‍ മനസ്സില്‍ കരുതി. അതിനിടക്ക് ഫുഡ്‌ എത്തി. അത് കൊണ്ട് വന്ന പയ്യന് നൂറ് രൂപ ടിപ്പും കൊടുത്ത് ഞാന്‍ വാതിലടച്ചു. അവന്റെ മുഖത്തൊരു കള്ളച്ചിരി. ഈ ഹോട്ടല്‍ ബോയ്സിനെല്ലാം ഒരേ മുഖച്ഛായയാണോ, കണ്ടിട്ടുള്ള മിക്കവാറും ഹോട്ടല്‍ ബോയ്സിനും ഒരേ ബോഡി ലാന്ഗുവേജും. ഇവന്മാര്‍ക്കൊക്കെ ടിപ്പ് കൊടുത്ത കാശ് കൂട്ടി വച്ചിരുന്നെങ്കില്‍ ഒരു പഴയ മാരുതി 800 വാങ്ങാമായിരുന്നു എന്നോര്‍ത്ത് മനസ്സില്‍ ചിരി പൊട്ടി. എന്തായാലും നാട്ടിലെ പോലെ ഇവിടെ റെയ്ഡ് ഉണ്ടാകുമെന്ന പേടിയും വേണ്ട. ഞാന്‍ രണ്ട് ചപ്പാത്തി കഴിച്ചെന്നു വരുത്തി പെട്ടെന്ന് തന്നെ കൈ കഴുകി വന്നു. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കത്തിച്ച് ഇത്ത ഭക്ഷണം കഴിക്കുന്നതും നോക്കിയിരുന്നു. പാവം നല്ല വിശപ്പുണ്ടായിരുന്നു എന്നു തോന്നുന്നു. സ്മിര്‍ണോഫ് തന്റെ പണി തുടങ്ങിക്കഴിഞ്ഞു എന്നെനിയ്ക്കു മനസ്സിലായി. ഇത്തയുടെ കൈകള്‍ കുഴഞ്ഞു തുടങ്ങിയിരിക്കുന്നു. അവര്‍ കഴിച്ചു കഴിഞ്ഞയുടനെ അവരുടെ പ്ലേറ്റും എന്‍റെതും എടുത്ത് ഞാന്‍ റൂമിലുണ്ടായിരുന്ന ടീപ്പോയ്മേല്‍ വച്ചു. കൈ കഴുകാനായെഴുനേറ്റപ്പോള്‍ അവരൊന്നു വേച്ചു. സ്മിര്‍നോഫിനു നന്ദി, എനിക്കധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഉടനേ ഞാനവരെ താങ്ങി, അവര്‍ കൈ കഴുകി വന്നപ്പോഴേക്കും ഞാന്‍ ഗ്ലാസ് മൂന്നാമതും നിറച്ചിരുന്നു.

തുടരും....

By: ചെര്‍ക്കോണം സ്വാമികള്‍
How to post comments?: Click here Eng Or മലയാളം

4 Comments:

Jikku's Thattukada- Click here said...

"കൊള്ളാം നിന്‍റെ പേരെനിക്ക് ഇഷ്ടപ്പെട്ടു, 'അലന്‍' പൊതുവേ കേട്ടിട്ടുള്ള പേരോന്നുമല്ലല്ലോ ?" അവര്‍ ചോദിച്ചു. അച്ഛന്റെ പേരായ വേണുഗോപാലനിലെ അവസാന അക്ഷരങ്ങളാണ് എന്നു പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു. ചിരി കാണാന്‍ നല്ല ഭംഗി. ആ കീരിപ്പല്ലുകളില്‍ നിന്നേല്‍ക്കാന്‍ പോകുന്ന ദന്ദക്ഷതങ്ങളെയോര്‍ത്തു കൊണ്ട്‌ എന്‍റെ ശരീരം പലതവണ കോരിത്തരിച്ചു. 

Unknown said...

കൊള്ളാം പക്ശെ ഇത് ഒരു ചതിയായി പൊയി കെട്ടൊ....

Jince v k said...

കൊള്ളാം പക്ശെ ഇത് ഒരു ചതിയായി പൊയി കെട്ടൊ....

Arghoufe said...

alans story nannyirnnu orayiram nanni

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon