January 31, 2011

നികേഷ്‌കുമാര്‍ ഇന്ത്യാവിഷന്‍ വിട്ടതെന്തിന്‌ ?

മുസ്‌ലിം ലീഗ്‌ നേതാവ്‌ എം.കെ.മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന്‌ മുന്‍ സിഇഒ എം.വി.നികേഷ്‌കുമാര്‍ രാജിവെയ്‌ക്കേണ്ടിവന്നത്‌ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ പുതിയ നീക്കത്തിനു കൂട്ടുനില്‍ക്കാത്തതുകൊണ്ട്‌. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സാക്ഷികളെയും ജഡ്‌ജിമാരെയും സ്വാധീനിച്ചതിനെക്കുറിച്ച്‌ റഊഫ്‌ നല്‍കിയ തെളിവുകള്‍ വാര്‍ത്തയാക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന്‌ നികേഷിനെ മുനീര്‍ പുകച്ചുപുറത്തുചാടിക്കുകയായിരുന്നുവെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നികേഷിനു മുമ്പും ശേഷവും ഇന്ത്യാവിഷനില്‍ നിന്നു നിരവധിപേര്‍ പുറത്തുപോകേണ്ടിവന്നിരുന്നു. എന്നാല്‍ നികേഷ്‌ പോയതിന്റെ സാഹചര്യം വ്യത്യസ്ഥമാണത്രേ. എം.കെ.മുനീര്‍ അവകാശപ്പെടുന്നതരത്തില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണ്‌ നികേഷിന്റെ അനുഭവം.

റഊഫ്‌ നല്‍കിയ വിവരങ്ങള്‍ വാര്‍ത്തയാക്കുന്നതിനോടും അതുമായി ബന്ധപ്പെട്ട പുതിയ അന്വേഷണം നടത്തുന്നതിനോടു നികേഷ്‌കുമാറിനു യോജിപ്പുണ്ടായിരുന്നില്ലെന്നാണു സൂചന. നികേഷിനു രേഖകള്‍ കൈമാറിയതിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസം റഊഫ്‌ തന്നെ ഇന്ത്യാവിഷനിലെയും ഏഷ്യാനെറ്റ്‌ ന്യൂസിലെയും ചര്‍ച്ചകളില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നികേഷ്‌ ഇതിനോടു പ്രതികരിച്ചിട്ടില്ല. നികേഷിനു മാത്രമല്ല മുനീറിനോടും താന്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും റഊഫ്‌ പറഞ്ഞിരുന്നു.

നികേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പുതിയ ടിവി ചാനല്‍, റിപ്പോര്‍ട്ടര്‍ ടിവി ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. പുതിയ ചാനല്‍ തുടങ്ങുന്നതിനാണ്‌ നികേഷ്‌ ഇന്ത്യാവിഷന്‍ വിട്ടതെന്നാണ്‌ ഇതുവരെ പ്രചരിച്ചിരുന്നത്‌. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയെക്കുറിച്ചുള്ള ആലോചനയും ചര്‍ച്ചകളും നികേഷ്‌കുമാര്‍ ആരംഭിച്ചതുതന്നെ , ഇന്ത്യാവിഷന്‍ വിടാതെ വയ്യെന്ന സ്ഥിതിയിലേയ്‌ക്ക്‌ കാര്യങ്ങള്‍ എത്തുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌. മുസ്‌ലിം രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ള, മുനീര്‍ വിരുദ്ധരുടെ ചില സഹായങ്ങള്‍ സ്വാഭാവികമായി റിപ്പോര്‍ട്ടര്‍ ടിവിക്കു ലഭിക്കുകയും ചെയ്‌തു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പുനര്‍വിചാരണ ആവശ്യമില്ലെന്ന ഹൈക്കോടതി വിധിക്കിടയാക്കിയ മൊഴിമാറ്റം, ജസ്റ്റിസ്‌ കെ.തങ്കപ്പനെ സ്വാധീനിച്ച്‌ വിധി അനുകൂലമാക്കിയത്‌ എന്നീ കാര്യങ്ങളെക്കുറിച്ചാണ്‌ റഊഫ്‌ രേഖകള്‍ നല്‌കിയത്‌. മുന്‍ പ്രേസിക്യൂട്ടര്‍ കെ.സി. പീറ്റര്‍ മുഖേനയാണ്‌ തങ്കപ്പനെ വശത്താക്കിയതെന്നും പീറ്ററില്‍ നിന്ന്‌ ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കാമെന്നും റഊഫ്‌ പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയോടുള്ള പക തീര്‍ക്കാന്‍ കേസ്‌ വീണ്ടും കുത്തിപ്പൊക്കുന്നതിനോടു നികേഷിനു താല്‌പര്യമുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ പ്രതിയല്ലെങ്കിലും പുനര്‍വിചാരണ നടന്നാല്‍ പ്രതി ചേര്‍ക്കപ്പെടും എന്നു ഭയന്നാണ്‌ സാക്ഷികളെയും ജഡ്‌ജിയെയും സ്വാധീനിച്ചതെന്നായിരുന്നു വിവരം.

റെജീനയുടെ വിവാദ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്‌തതിനെത്തുടര്‍ന്ന്‌ കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിലും കുഞ്ഞാലിക്കുട്ടിയും ഇന്ത്യവിഷനുമായുമുണ്ടായ അകല്‍ച്ച പറഞ്ഞുതീര്‍ത്ത്‌ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. തുടര്‍ന്ന്‌ കുഞ്ഞാലിക്കുട്ടിയുമായി നികേഷ്‌കുമാര്‍ നടത്തിയ അഭിമുഖം ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്യുകയും ചെയ്‌തു. മാത്രമല്ല സംഭവിച്ച തെറ്റുകളില്‍ താന്‍ പശ്ചാത്തപിക്കുന്നതായി കുഞ്ഞാലിക്കുട്ടി വിവിധ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുകയും ചെയ്‌തു. അന്തരിച്ച പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളോടുതന്നെ നേരിട്ട്‌ മാപ്പു ചോദിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. കുഞ്ഞാലിക്കുട്ടി കുറേയൊക്കെ മാറിയതായി തങ്ങള്‍ കൈരളി ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുകയും ചെയ്‌തിരുന്നു.

പശ്ചാത്തപിച്ചു മടങ്ങിയ ഒരാളെ ഭൂതകാലത്തിന്റെ പേരില്‍ വേട്ടയാടാന്‍ താന്‍ കൂട്ടുനില്‍ക്കില്ല എന്നായിരുന്നു നികേഷിന്റെ ഒരു നിലപാട്‌. പരസ്‌പരം പറഞ്ഞുണ്ടാക്കിയ ഒത്തുതീര്‍പ്പിനു വിരുദ്ധമാണ്‌ ഈ ആക്രണ നീക്കമെന്നും നികേഷ്‌ നിലപാടു സ്വീകരിച്ചു. റഊഫിന്റെ ഉദ്ദേശ്യശുദ്ധി, രേഖകളുടെ ആധികാരികത എന്നീ കാര്യങ്ങളിലും നികേഷിനു വ്യത്യസ്ഥ അഭിപ്രായമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ കുഞ്ഞാലിക്കുട്ടി തന്നെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന്‌ റഊഫ്‌ പറഞ്ഞതു മുഖവിലയ്‌ക്കെടുത്തായിരുന്നു മുനീറിന്റെ നീക്കം. കഴിഞ്ഞ സര്‍ക്കാരില്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന മുനീറിനെതിരെയുള്ള വിജിലന്‍സ്‌ കേസുകള്‍ ചൂണ്ടിക്കാട്ടി, നിയമസഭാ സീറ്റ്‌ നിഷേധിക്കുമെന്ന സൂചനകളും അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു.

By: സ്വ:ലേ
How to post comments?: Click here Eng Or മലയാളം

4 Comments:

കാക്കര said...

എന്തായാലും ബുജികൾ കുഞ്ഞാലിക്കുട്ടിയെ ക്രൂശിക്കാൻ മുൻകൈ എടുക്കില്ല... അവർ അങ്ങനെയാ... പാപത്തിന്റെ അളവ്‌ പ്രശ്നമാക്കുകയില്ല... നീതിമാന്മാരാണ്‌... മദനിയെ പഴയകാല ചെയ്തികളുടെ പേരിൽ ഇപ്പോഴും വേട്ടയാടുന്നതിൽ മദനിക്ക്‌പോലും ഇത്രയും അസഹിഷ്ണത ഉണ്ടാവുകയില്ല... മാത്രമല്ല മദനിയെപോലെ തന്നെ കുഞ്ഞാലിക്കുട്ടിയും "ചെയ്ത പാപങ്ങൾ" ഏറ്റുപറഞ്ഞു... പാശ്ചാതപിച്ചു... പുതിയ മനുഷ്യനായി... തെളിവില്ലാത്തതിനാൽ രണ്ടുപേരേയും കോടതികൾ വെറുതെ വിട്ടു... ശിക്ഷ രണ്ടുപേരും ഏറ്റുവാങ്ങി... ഒരാൾ നിയമത്തിന്റെ കോടതിയിലും മറ്റൊരാൾ ജനത്തിന്റെ കോടതിയിലും...

Sarath said...

അത് താനല്ലയോ ഇതു എന്നൊരാശങ്ക http://www.scoopeye.com/showNews.php?news_id=11858

Aboobacker Vyramkoya said...

നികേഷ് ഏറ്റവും നല്ല ഒരു സംപ്രക്ഷേകാന്‍ ആണ് അദ്ദേഹത്തിന് 1000 , 1000 അഭിനന്തനങ്ങള്‍ ! സത്യമേ ജയതേ , ഇതാണ് നികേഷ്ന്‍റെ ആപ്ത വാക്യം .

അനൂപ്‌ കിളിമാനൂര്‍ said...

വോ തന്നെ തന്നെ...

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon